Thursday, March 3, 2011

നാട്ടുപച്ചയുടെ അന്‍പത്തിയഞ്ചാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിയഞ്ചാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം
നട്ടെല്ലോടെയുള്ള ജീവിതം അതിലേറെ മരണം -- നിത്യന്‍

'എന്റെ ആദര്‍ശങ്ങളൊന്നും

വ്യക്തിപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്നെ ബാധിക്കാറില്ല'.

എം.എ.ജോണ്‍ ഇങ്ങിനെ പറയുമ്പോള്‍ പറയാതെ പറയുന്നത് ഒരുപാട്

ആദര്‍ശധീരന്‍മാര്‍ ആദര്‍ശം അവസരം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നു

തന്നെയായിരിക്കണം. കാരണം വാക്ക് തെക്കോട്ടും

പ്രവൃത്തി വടക്കോട്ടുമായിരുന്നെങ്കില്‍ ജോണിന്റെ മരണം

കൂടുതല്‍


സര്‍ ഐസക് ന്യൂട്ടണും ലാവോത്സേയും------... കറപ്പന്‍

വെറുതേ നടക്കുമ്പോള്‍ തലയില്‍ ഒരു മാമ്പഴം വീണാല്‍? നമ്മള്‍ തലയൊന്നു തടവും. പിന്നെ അതെടുത്തു തിന്നും. അതാണ് സാധാരണ നമ്മളും ഐസക് ന്യൂട്ടണും തമ്മിലുള്ള വ്യത്യാസം.

ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണു. അദ്ദേഹം അത് തിന്നില്ല. പകരം ആലോചിച്ചു. എന്തു കൊണ്ട് ആപ്പിള്‍ താഴേക്ക് പതിച്ചു? ഉള്ളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തുകാരന്‍ ഉണര്‍ന്നു. ന്യൂട്ടണ്‍ ചിന്തിച്ചു. പൂച്ച പറക്കാത്തതെന്തു കൊണ്ട്? കാക്ക ചിരിക്കാത്തതെന്തു കൊണ്ട്? എന്തു കൊണ്ട്?

കൂടുതല്‍

കവിത

മദ്യേയിങ്ങനെ കാണുന്ന നേരത്ത്--എം.നീരജ


കാശ്മീരില്‍ മൂവര്‍ണക്കൊടി പൊക്കാന്‍ പോയ
ബിജെപിക്കാര്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല


അവരെ തടയാന്‍ പോയ വിഘടന വാദികള്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല


വായന

കൂടുതല്‍

വെര്‍തറുടെ ദു:ഖം നമ്മുടെയും...---യാസ്മിന്‍


പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണു വെര്‍തെറുടെ
ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും.

കൂടുതല്‍

ജീവിതം

പലരും പലതും: 28. അബദ്ധങ്ങള്‍ സുബദ്ധങ്ങള്‍ .--നാരായണസ്വാമി

വിഡ്ഢിത്തത്തിനൊരു വീരചക്രമുണ്ടെങ്കില്‍ അതെനിക്കാകുന്നതില്‍ തെറ്റില്ല. വീടെന്നോ വിദേശമെന്നോ വിഡ്ഢ്യാസുരന്മാര്‍ക്ക്‌ വ്യത്യാസമില്ല. അടുക്കളയും അരങ്ങും ഒരുപോലെ.

പലപ്പോഴും അബദ്ധങ്ങള്‍ സുബദ്ധങ്ങളാകുന്നതും എന്റെ വിഡ്ഢിത്തത്തിന്റെ പലതില്‍ ഒരു രീതി.

യാത്രകളും വിഭിന്നവ്യക്തികളും ജനസന്ചയങ്ങളുമായുള്ള ഇടപെടലുകളും അനുഭവങ്ങളേക്കാളേറെ അറിവുകളാണ്‌. തന്നെ തന്നില്‍നിന്നുമാറ്റിനിര്‍ത്തി, മനസ്സിനെ തുണിയുരിച്ചുകാണാന്‍ അവ വഴിയൊരുക്കുന്നു. സംസ്കാരങ്ങളുടെ കൈവഴികള്‍ പലതാണ്‌. താന്‍ ശീലിച്ചുപോന്ന താവഴിയില്‍നിന്നുവേറിട്ട്‌, മറ്റൊന്നുമായി ഇടപഴകുമ്പോള്‍ അബദ്ധങ്ങളൂണ്ടാകാമ്. തിരിഞ്ഞുനിന്ന്‌ അവ സുബദ്ധങ്ങളായിക്കണ്ടാല്‍ അറിവിന്റെ അറകള്‍ നിറപറയാകുമ്.

കൂടുതല്‍
കാഴ്ച



നോട്ടം -- നിറകണ്‍ചിരി -- ശങ്കര്‍

ബാംഗ്ലൂര്‍ ബെന്നര്‍ഘട്ട പാര്‍ക്കില്‍ നിന്നും പുറത്തു ഇറങ്ങിയപ്പോഴാണ് അവിടെ നില്‍ക്കുന്ന ഈ കുട്ടിയെ ശ്രദ്ധിച്ചത് .
കൂടുതല്‍

ലെന്‍സ്-- പുത്രോ രക്ഷതി വാര്‍ദ്ധക്യേ .... --സാഗര്‍

കൂടുതല്‍

മേല്‍ വിലാസം

കൂടുതല്‍

ദ ലീഡര്‍---ഫോട്ടോ പ്രദര്‍ശനം


ലീഡര്‍ ഇവിടെ പുനര്‍ജനിക്കുകയാണു .


തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറി ഹാളില്‍ മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമായ
കെ കരുണാകരന്റെ നൂറ്റിമുപ്പതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി " ദ ലീഡര്‍ " എന്ന ഫോട്ടോ പ്രദര്‍ശനത്തിലൂടേ
ശ്രദ്ധേയനാകുകയാണു ഹാരിസ് കുറ്റിപ്പുറം എന്ന മാധ്യമ പ്രവര്‍ത്തകന്‍

കൂടുതല്‍

ചിരി വര ചിന്ത

ബഡ്ജറ്റ് -- തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകത്തില്‍ ഇത്തവണ ഇസ്മയില്‍ ചെമ്മാടിന്റെ ബ്ലോഗ്

ചെമ്മാട് X പ്രസ്സ്


ആത്മീയം

ഗ്രഹചാര ഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍


2011 മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

Friday, February 25, 2011

സര്‍ ഐസക് ന്യൂട്ടണും ലാവോത്സേയും-

വെറുതേ നടക്കുമ്പോള്‍ തലയില്‍ ഒരു മാമ്പഴം വീണാല്‍? നമ്മള്‍ തലയൊന്നു തടവും. പിന്നെ അതെടുത്തു തിന്നും. അതാണ് സാധാരണ നമ്മളും ഐസക് ന്യൂട്ടണും തമ്മിലുള്ള വ്യത്യാസം.

ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണു. അദ്ദേഹം അത് തിന്നില്ല. പകരം ആലോചിച്ചു. എന്തു കൊണ്ട് ആപ്പിള്‍ താഴേക്ക് പതിച്ചു? ഉള്ളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തുകാരന്‍ ഉണര്‍ന്നു. ന്യൂട്ടണ്‍ ചിന്തിച്ചു. പൂച്ച പറക്കാത്തതെന്തു കൊണ്ട്? കാക്ക ചിരിക്കാത്തതെന്തു കൊണ്ട്? എന്തു കൊണ്ട്?

കൂടുതല്‍

പുത്രോ രക്ഷതി വാര്‍ദ്ധക്യേ ....

അഛനും മകനും.

Tuesday, February 8, 2011

ഗൂഢലോചനന്

മലയാള മാധ്യമ ചരിത്രത്തിലെ എണ്ണപ്പെട്ട സംഭവമാണ് നമ്മള്‍ കണ്ടു
കൊണ്ടിരിക്കുന്നത്. മാധ്യമ ഗൂഢാലോചന- രണ്ടാം ഭാഗം.

സിനിമയില്‍ സിബിഐ കളിക്കുമ്പോള്‍ മമ്മൂട്ടിക്ക് പോലും അറിയാം ചില
കാര്യങ്ങള്‍. പണ്ട് വോള്‍ട്ടെയര്‍ പറഞ്ഞ പോലെ ഓരോ കാര്യത്തിനും കാരണം
വേണമെന്ന ലളിതവും ബ്രഹത്തുമായ ചിന്തയാണ് അതില്‍ പ്രധാനം. ഓരോ
കുറ്റത്തിനും ആസൂത്രണവും ലക്ഷ്യവും വേണം എന്ന് ബോള്‍പേന പല കുറി
ഞെക്കിത്തുറുപ്പിച്ച് മമ്മൂട്ടി പറയുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.
ക്രൈമിന്റെ ഗുണഭോക്താവ് ആര്, ആസൂത്രണം എങ്ങനെ, ഓപ്പറേഷന്‍ എങ്ങനെ
എന്നിങ്ങനെയൊക്കെ ചലച്ചിത്രം പുരോഗമിക്കും.

കൂടുതല്‍

Monday, February 7, 2011

നാട്ടുപച്ചയുടെ അന്‍പത്തിനാലാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിനാലാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം
ഗൂഢലോചനന്‍---കറപ്പന്‍

ജോര്‍ജ് ബുഷിന്റെ അവസാന കാലത്ത് പ്രചരിച്ച ഒരു ഫലിതമുണ്ട്. ബുഷ് ഒരു നഴ്സറി സ്കൂള്‍ സന്ദര്‍ശിച്ചു.
'ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ?
അദ്ദേഹം ചോദിച്ചു. കുഞ്ഞു ജോണ്‍ എണീറ്റു.
'പ്രസിഡണ്ടേ രണ്ടു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒന്ന് എന്തിനാണ് ഇറാഖിനെ ആക്രമിച്ചത്? രണ്ട്. ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ കഴിഞ്ഞോ.?'
ബുഷ് പറഞ്ഞു.

കൂടുതല്‍

കേഴുക പ്രിയ നാടേ..

എല്ലാ വേദനകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും മുക്തി നേടി സൌമ്യ യാത്രയായ്. ഇനി അവള്‍ വരില്ല നിങ്ങളാരോടൂം ഒരു സഹായവും ചോദിച്ച്.
സ്വാര്‍ത്ഥതയും കന്മഷവും നിറഞ്ഞ ഈ ലോകത്തേക്ക് ഒരിക്കല്‍ കൂടി പോകണോന്ന് ചോദിക്കപ്പെട്ടാല്‍ തീര്‍ച്ചയായും അവള്‍ പറഞ്ഞേക്കും വേണ്ടാന്നു!!
കൂടുതല്‍

കവിത

മധ്യേയിങ്ങനെ കാണുന്ന നേരത്ത്--എം.നീരജ

കാശ്മീരില്‍ മൂവര്‍ണക്കൊടി പൊക്കാന്‍ പോയ
ബിജെപിക്കാര്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല


അവരെ തടയാന്‍ പോയ വിഘടന വാദികള്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല

കൂടുതല്‍

വായന

വെര്‍തറുടെ ദു:ഖം നമ്മുടെയും...---യാസ്മിന്‍

പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണു വെര്‍തെറുടെ
ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും

കൂടുതല്‍

ജീവിതം

തണല്‍ പരത്തുന്ന വന്മരങ്ങള്‍--അഷിത എം


എനിക്ക് തോന്നുന്നതു നിങ്ങൾക്കു വയസ്സനാകൻ ഇഷ്ടമില്ല. അവസാനനിമിഷം വരെ ആക്ടീവ് ആയിരിക്കണം---ശരീരവും മനസ്സും. എന്റെർപ്രെണർഷിപ്പ് ഒരു മനോരോഗമാണു. അതിൽ പെട്ടയാളാണു നിങ്ങളെന്ന് ഏഷ്യാവീക്, ഇന്ത്യന്‍ എക്സ്പ്രെസ്സിന്റെ കാന്റീൻ മുതലായ പലതും തെളിയിച്ചിട്ടുണ്ട്. വയസ്സാകാതിരിക്കാൻ നിങ്ങളെ പോലൊരാൾക്കു രണ്ടു വഴിയേയുള്ളു.
1) രാഷ്ട്രീയം. 11) എന്തെങ്കിലും സ്ഥാപിച്ചു നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
നിങ്ങൾക്കു ഇടപഴകാൻ പറ്റിയവർ രാഷ്ട്രീയത്തിലില്ലാത്ത കലിയൂഗമായതുകൊണ്ട് നിങ്ങളീ വഴിക്കാലോചിക്കുന്നു. (ആനന്ദവല്ലി എന്ന മലയാളം ഡൈജസ്റ്റ് തുടങ്ങുന്നതിനെ പറ്റി പ്രശസ്ത എഴുത്തുകാരൻ എം. പി നാരായണപിള്ള ഈയിടെ രാജ്യം പദ്മഭുഷൺ നല്കി ആദരിച്ച പത്രപ്രവർത്തനത്തിലെ അതികായനായ ടി. ജെ . എസ് ജോർജിനെ കുറിച്ചു എഴുതിയതാണിത് ---ഘോഷയാത്ര-ടി . ജെ എസിന്റെ ഓർമ്മകുറിപ്പുകൾ)

കൂടുതല്‍

കാഴ്ച്ച

പത്മശ്രീ ജയറാമിന്റെ പുതിയ ചിത്രം മേക്കപ്പ്മാന്‍

ഇവിടെ

പുതുലോകം

ആവോലി സ്റ്റൂ---മിമ്മി

കൂടുതല്‍

ചിരി വര ചിന്ത

ചരിത്ര നേട്ടം---വര്‍മ്മാജി

കൂടുതല്‍

ബൂലോഗം

ബ്ലോഗ്ഗ് ജാലകത്തില്‍ കെ എം റഷീദിന്റെ ബ്ലോഗ്

സുനാമി

ആത്മീയം

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍

2011 ഫിബ്രവരി 1 മുതല്‍ 14 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

Thursday, January 20, 2011

വെബ് മാധ്യമവും ഇനിയും മാറാത്ത പരമ്പരാഗതമാധ്യമങ്ങളും -- വി.കെ ആദര്‍ശ്

മലയാള വാര്‍ത്താവ്യവസായത്തിലെ നവാഗതരായ വെബ് മാധ്യമത്തിന്റെ പ്രസക്തിയും ഇടപെടലുകളും ഒപ്പം ഈ മാധ്യമത്തിനു ലഭിക്കേണ്ട അവകാശങ്ങളും പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....വികിലീക്സും തെഹല്‍കയും കോബ്രപോസ്റ്റും ഒരുക്കുന്ന പുതിയ മാധ്യമക്രമത്തിലേക്ക് മലയാളത്തിന്റെ വെബ് മാധ്യമങ്ങളും എത്തേണ്ടതല്ലെ ഇനിയെങ്കിലും ??

മലയാളത്തിലെ വെബ് ലോകത്തെ പറ്റി ചര്‍ച്ചകളുടെ പുതിയിഒരു മുഖം തുറക്കുന്ന ലേഖനം

വായിക്കുക

നാട്ടുപച്ച -അന്‍പത്തിമൂന്നാം ലക്കം

നാട്ടുപച്ച അന്‍പത്തിമൂന്നാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

വെബ് മാധ്യമവും ഇനിയും മാറാത്ത പരമ്പരാഗതമാധ്യമങ്ങളും -- വി.കെ ആദര്‍ശ്

താരതമ്യപഠനമല്ല മറിച്ച് വെബ്‌മാധ്യമത്തിന്റെ ചില സാധ്യതകള്‍ പരിശോധിക്കാനുള്ള ശ്രമം, ഒപ്പം പരമ്പരാഗത അച്ചടി-ദൃശ്യമാധ്യമങ്ങള്‍ എങ്ങനെയാണ് ഈ നവമാധ്യമത്തെ നോക്കിക്കാണാന്‍ നമ്മുടെ നാട്ടില്‍ ശ്രമിക്കുന്നത് എന്നും നോക്കാം. നൂറ്റാണ്ടിന്റെ പഴക്കമുള്ള പത്രങ്ങളും എതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുള്ള ടിവി വാര്‍ത്താചാനലുകളും നമുക്കുണ്ട്, ഇതിനിടയില്‍ താരതമ്യേന നവാഗതരായ വെബ്മാധ്യമത്തിന്റെ സാന്നിദ്ധ്യവും മലയാള വാര്‍ത്താവ്യവസായത്തെ ഇന്ന് കൊഴുപ്പിക്കുന്നുണ്ട്.
കൂടുതല്‍

ചില പെട്രോള്‍ കാര്യങ്ങള്‍---ആര്‍.വിജയലക്ഷ്മി

ലിറ്ററിന് 1.22 രൂപ നഷ്ടത്തിലാണ് ഇപ്പോഴും പെട്രോള്‍ വില്‍ക്കുന്നത് എന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലപിക്കുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയായി ലിറ്ററിന് ആറ് രൂപയോളം പെട്രോള്‍ വില വര്‍ധിപ്പിച്ചതിന് ശേഷമാണ് ഈ നിലവിളി. പെട്രോളിന്റെ വില അന്താരാഷ്ട്ര വിപണിയിലെ വിലക്ക് ആനുപാതികമായി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനു ശേഷം അഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വിലയിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം തുടരുന്നുണ്ട്.
കൂടുതല്‍

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

കൂടുതല്‍

കഥ

ബകന്‍---എ.ജെ

ബകന് വൃകോദരനെ നോക്കി പുഞ്ചിരി തൂകാതിരിക്കാനായില്ല. ക്ഷീണിച്ച് സ്വരത്തില്‍ അയാള്‍ മൊഴിഞ്ഞു:
"അല്ലയോ, മഹാനുഭാവ! എനിക്ക് മോക്ഷമാര്‍ഗ്ഗം തുറന്നു തന്ന അങ്ങേക്ക് അനേക കോടി പുണ്യം ലഭിക്കുമാറാകട്ടെ!
പക്ഷെ, എന്റെ രാക്ഷസാചാരങ്ങള്‍ അധമവൃത്തികളായി അങ്ങ് കരുതരുത്. മനുഷ്യ നിയമങ്ങള്‍ അനുസരിക്കുവാന്‍
ഞങ്ങള്‍ ബാദ്ധ്യസ്ഥരല്ലെന്ന് അങ്ങേക്കും അറിയാമല്ലോ? എന്നിട്ടും കേവലം ഒരു വണ്ടി വിഭവങ്ങളിലേക്ക് ഞാനെന്റെ വിശപ്പിനെ
ചുരുക്കി, മനുഷ്യര്‍ക്ക് ആശ്വാസം കൊടുക്കാന്‍ ശ്രമിച്ചു. ഇഷ്ടപ്പടി ഭക്ഷണം നേടാന്‍ എനിക്കൊരു പ്രയാസവും ഉണ്ടാ‍യിരുന്നില്ല.
കൂടുതല്‍

കവിത

ജന്മ ഭൂമി-----ജംഷീനാ സനം

നീണ്ട മരവിപ്പിന്‍ , വികൃതമാം മുഖമായ്
മൌനിയായ്, തലകുനിക്കുന്നു,ഈ ജന്മ ഭൂമി
ചലനം നിലച്ച ഇരുട്ടിന്റെ മീതെ, പക്ഷെ
താരകം പുഞ്ചിരിക്കുന്നു നൈര്‍മ്മല്യമായ്.

കൂടുതല്‍

വായന

പൊയ്പ്പോയതിന്റെ ഫിലോസഫി ---ലാസര്‍ ഡി സില്‍ വ

മലയാളിയുടെ നാടുവിട്ടുപോക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നും മലയാളി ജനിതകമായി പൂര്‍ണ്ണമായി മലയാളി ആയിതീര്‍ന്നിട്ടില്ല എന്നതാവാം അതിനുള്ള പ്രാഥമിക കാരണം. ആദിമ ദ്രാവിഡഗോത്രത്തിന്റെ കലര്‍പ്പില്ലാത്ത ജനതതിയെ ഒരുപക്ഷെ ഇന്ന് കാടുകള്‍ക്കുള്ളില്‍, ഏതോ അന്യഗ്രഹ ജീവികളെപ്പോലെ, ചില പരിഗണനകള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി ഇരുത്തിയിട്ടുണ്ട്‌ നമ്മള്‍. ദ്രാവിഡ ഗോത്രസംസ്കൃതിയുടെ അധികം കലര്‍പ്പില്ലാത്ത ജനാവലിയെ 'പാണ്ടികള്‍' എന്ന് കുറച്ചെങ്കിലും അവജ്ഞയോടെ നോക്കുന്നുമുണ്ട്.

കൂടുതല്‍

Small is beautiful---ടി.ഡി.രാമകൃഷ്ന്ണന്‍

Small is beautiful എന്ന ഷൂമാക്കര്‍ പറഞ്ഞത് സാഹിത്യത്തെക്കൂടി കണക്കിലെടുത്തിട്ടല്ലേ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നാറ് ഈസോപ്പ് കഥകളിവും ഹൈക്കു കവിതകളിലും മുക്തകങ്ങളിലുമൊക്കെ എഴുത്തുകാരന്‍ താന്‍ പറയാനുദ്ദേശിക്കുന്ന കാര്യം വളരെക്കുറച്ച് വാക്കുകളില്‍ തേച്ച് മിനുക്കി അവതരിപ്പിക്കുന്ന ഒരു മഹത്തായ പാരമ്പര്യം സാഹിത്യത്തിലു-്. മലയാളത്തില്‍ 'ഇന്ന്' പോലെയുള്ള കൊച്ച് മാസികകളിലൂടെ പുറത്ത് വരു
ന്ന മികച്ച രചനകളില്‍ ആ പാരമ്പര്യത്തിന്റെ തുടര്‍ച്ച നമുക്ക് കാണാം.
കൂടുതല്‍

കാഴ്ച്ച
നോട്ടം
കലയുടെ കാത്തിരിപ്പ്---- നിഷാം

കൂടുതല്‍

ചൈനാ ടൌണ്‍

പുതിയ സിനിമയുടെ കൂടുതല്‍ വിശേഷങ്ങളുമായ് ഇവിടേ

ലെന്‍സ്----ഔട്ട് ഓഫ് റേഞ്ച്----സാഗര്‍


കൂടുതല്‍

പുതുലോകം

പെപ്പര്‍ ചിക്കന്‍----മിമ്മി


1. ചെറിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ 1/2 കി.ലൊ
2.വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍
3.കുരുമുളക് പൊടിച്ചത് 2 ടേബിള്‍സ്പൂണ്‍
4.ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് 2 സ്പൂണ്‍
5.ഗരം മസാല പൌഡര്‍ 1/2 സ്പൂണ്‍
6.തൈര് 1 കപ്പ്
7.അണ്ടിപ്പരിപ്പ് അരച്ചത് 3 ടേബിള്‍സ്പൂണ്‍
8.ഏലക്കായ് ,പട്ട ഗ്രാമ്പൂ അല്‍പ്പം
9.ഉപ്പ് ആവശ്യത്തിനു
( സവാള വേണ്ട!!! ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റീന്ന് ഗാര്‍ലിക്ക് വെട്ടിയാലും നോ പ്രൊബ്ലെം..

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം


ഇവൻ അഥീനിയുടെ കാമുകൻ -- അഞ്ജു അനീഷ്

കൂടുതല്‍

ആത്മീയം


ഗ്രഹചാരഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍

2011 ജനവരി 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ
കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍
വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

2011 വര്‍ഷം നിങ്ങള്‍ക്കെന്ത് ചെയ്യും----ചെമ്പോളി ശ്രീനിവാസന്‍


ഓരോ കൂറുകാര്‍ക്കും 2011 വര്‍ഷകാലം അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങളാണ് ഇവിടെ അന്വേഷിക്കുന്നത്.
ഫലം ഒരു വര്‍ഷത്തേക്കായതിനാല്‍ ആധാരമാക്കിയതു പ്രധാനമായും വ്യാഴം ശനി രാഹു കേതുകളുടെ ഗ്രഹസഞ്ചാരപദം അനുസരിച്ചാണ്. ഓരോ ഗ്രഹങ്ങളും ഒരു രാശിയില്‍ സഞ്ചരിക്കുന്ന കാലം വ്യത്യസ്തമാണ്. ഗ്രഹങ്ങളുടെ ശരാശരി സഞ്ചാരകാലം ഇപ്രകാരമാണ്.
സൂര്യന്‍ 30 ദിവസം ചന്ദ്രന്‍ രണ്ടേ കാല്‍ ദിവസം വ്യാഴം ഒരു വര്‍ഷം ശനി രണ്ടര വര്‍ഷം. രാഹു കേതുക്കള്‍ ഒന്നരവര്‍ഷം വീതം. കുറഞ്ഞകാലം സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെ ഫലങ്ങള്‍ മാറിമാറി വരുന്നതിനാല്‍ മുഴുവന്‍ വര്‍ഷഫലങ്ങള്‍ സാമാന്യമായിപ്പറയുമ്പോള്‍ പ്രത്യേകം പരിഗണിക്കാവുന്നതല്ല. ഇവിടെ വ്യാഴം ശനി രാഹു കേതുക്കള്‍ ഇവയുടെ സഞ്ചാരപദങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. അതില്‍ ഈ വര്‍ഷം മെയ് എട്ടിന് വ്യാഴവും ജൂണ്‍ 6 ന് രാഹു കേതുക്കളും ശനി നവംന്വര്‍ 15 നും രാശി മാറുന്നു.
കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....?