Friday, December 17, 2010

നാട്ടുപച്ച --അന്‍പത്തിയൊന്നാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

കൂടുതല്‍

സൈബര്‍ മലയാളമെന്ന പെട്ടിക്കട--മൈന ഉമൈബാന്‍


ഓഫീസിലേക്കു പോകുന്ന വഴിയില്‍ ആനുകാലിങ്ങള്‍ വില്‌ക്കുന്ന ഒരു പെട്ടിക്കടയുണ്ട്‌. മിക്കവാറും ഞാനവിടെ കയറും. സ്ഥിരം വാങ്ങുന്ന ആനുകാലിങ്ങള്‍ വാങ്ങും. മറ്റുള്ളവ ഒന്നു നോക്കും. ചിലതിന്റെ കവര്‍ കണ്ടാല്‍ വാങ്ങിച്ചേക്കാം എന്നു തോന്നും. ചില മാസികകള്‍ കണ്ട ഭാവം നടിക്കില്ല.
കൂടുതല്‍

വിക്കി ലീക്കുന്നത് ആര്‍ക്കു വേണ്ടി?--കറപ്പന്‍


മഷിപ്പേനയുടെ കാലത്താണ് പണ്ടത്തെ ലീക്ക്. ബോള്‍ പേന വന്നപ്പോള്‍ നമുക്ക് തന്നെ തോന്നി. ദിനമെത്ര സുന്ദരം. എന്നായാലും കൈകള്‍ ക്ളീന്‍.

ഇത് പക്ഷേ വിക്കി ലീക്കുന്ന കാലം. വിക്കിന്റെ പോലെ തന്നെയാണ് ലീക്കും. ഇടവിട്ടേ വരൂ രേഖകള്‍. വിക്കി വിക്കി ലീക്കുന്നത് കേള്‍ക്കാന്‍ സുഖം. എങ്കിലും കുഴപ്പത്തിലേക്കാണ് പോക്ക്. കൈകള്‍ അത്ര സുന്ദരമാവില്ല ഇനി ആര്‍ക്കും.

കൂടുതല്‍

ഇ-മലയാളത്തിന്‌ അക്കാദമിയുടെ അംഗീകാരം-സുനില്‍ കെ ഫൈസല്‍

എന്റെ കമ്പ്യൂട്ടറിന്‌ എന്റെ മലയാളം' എത്ര സുന്ദരമായ പദം പെയിന്‍ ആന്റ്‌ പാലിയേററീവിന്റെ 'സാന്ത്വനചികിത്സ' കഴിഞ്ഞാല്‍ 'എന്റെ കമ്പ്യൂട്ടറിന്‌ എന്റെ ഭാഷ' എന്ന വാക്കാണ്‌ തന്റെ ജീവിതത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളതെന്ന്‌ പറഞ്ഞത്‌ ഡോ. ബി ഇക്‌ബാലാണ്‌

കൂടുതല്‍

കഥ

നീരാളി---പ്രദീപ് പേരശ്ശന്നൂര്‍

ആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന്‌ പുറത്തേക്ക്‌ നടക്കുന്നതിനിടയിലാണ്‌ 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ്‌ എന്റെ അരുകിലേക്ക്‌ വന്നത്‌.

കൂടുതല്‍

കവിത
കരകാണാക്കടല്‍---അസീസ് കുറ്റിപ്പുറം

ക്ലോക്കിന്റെ നാക്ക്--
അടര്‍ന്നു വീഴാറായിട്ടുണ്ട്
ഇനി അതിനു സമയത്തെ
വിളിച്ചറിയിക്കാനാകുമോ...?

കൂടുതല്‍
പ്രവാസം

പ്രവാസത്തിന്റെ മറുപുറം തേടുമ്പോള്‍--മന്‍സൂര്‍ ചെറുവാടി

മുനിയാണ്ടിയെ നിങ്ങള്‍ക്ക് പരിചയം കാണില്ല. പക്ഷെ ഇയാളെ പോലെ കുറെ ആളുകളെ നിങ്ങളറിയുമായിരിക്കും. മണിമാളികകളും പുത്തന്‍കാറുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന പ്രവാസി പൊങ്ങച്ചത്തിന്റെ മറുപുറമാണ് മുനിയാണ്ടി.

എന്റെ താമാസസ്ഥലതിനടുത്തു പണിനടക്കുന്ന കെട്ടിടത്തിലെ നിര്‍മ്മാണ തൊഴിലാളിയാണ് മുനിയാണ്ടി. ഭാര്യ ഉണ്ടാക്കിത്തന്ന ശാപ്പാടും കഴിച്ചു ഒരു സിഗരട്ട് വലിക്കാന്‍ താഴെ ഇറങ്ങിയ എനിക്ക് പാര്‍ക്കിങ്ങിന്റെ മൂലക്കിരുന്നു ഉണങ്ങിയ കുബൂസ് പച്ചവെള്ളം കൂട്ടി കഴിക്കുന്ന അയാളെ കണ്ടില്ലെന്നു നടിക്കാനാവില്ലയിരുന്നു.

കൂടുതല്‍

കാഴ്ച്ച

ലെന്‍സ്---അധികാരം ജനങ്ങളിലേക്ക് --സാഗര്‍

നോക്കൂ ഇവിടെ

തുളസീ ദാസ് --കലൂര്‍ ഡെന്നിസ് ടീമിന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍

ഇവിടെ

യാത്ര

വജ്രം തേടിയൊരു യാത്ര....യാസ്മിന്‍


ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം.
ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും.
കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.

കൂടുതല്‍

ചിരി വര ചിന്ത

ശുദ്ധീകരണം!! ----വര്‍മ്മാജി

ശുദ്ധീകരണം കേരളാ മോഡല്‍

ദാ നോക്കൂ...

ബ്ലോഗ് ജാലകത്തില്‍ഇത്തവണ ഇസ്മായില്‍ കുറുമ്പടിയുടെ
ബ്ലോഗ്----തണല്‍
വായിക്കൂ...

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

ഇ.ഭാഷാ ശില്‍പ്പശാല

കേരള സാഹിത്യ അക്കഡമി തൃശ്ശൂരില്‍ സംഘടിപ്പിച്ച ഇ.മലയാള ഭാഷാ സാഹിത്യ ശില്‍പ്പശാലയിലെ
ചര്‍ച്ചകള്‍ നിരക്ഷരന്റെ കണ്ണിലൂടെ.

ഇവിടെ വായിക്കാം

Monday, December 6, 2010

നാട്ടുപച്ചയുടെ അന്‍ പതാം ലക്കം

നാട്ടുപച്ചയുടെ അന്‍ പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

മാറുന്ന ബന്ധങ്ങളും മാറാത്ത നമ്മളും ---അഷിത എം

മഴവിൽ ക്കാവടി എന്ന സിനിമയിലെ ഒരു രംഗം ഒർമ്മയിലുണ്ട് .
ആലിൻ ത്തറയിൽ ചോക്കു കൊണ്ട് വരച്ചു അതീവ ശ്രദ്ധയൊടെ ശങ്കരാടിയും നായകനായ ജയറാമും കൂട്ടരും രാത്രി പദ്ധതി തയ്യാറാക്കുന്നു. നമ്മളും ജാഗരൂകരായി. പിറ്റേ ന്നു പ്ലാൻ അനുസരിച്ചു പ്രണയ ബന്ധിതരായ നായകനും നായിക സിതാരയും കല്ല്യാണത്തെ എതിർക്കുന്ന വീട്ടുകാരുടെയും ഗുണ്ടകളുടെയും കണ്ണു വെട്ടിച്ചു ഒരു വിധം ചെന്നെത്തുമ്പൊൾ രജിസ്റ്റ്രേഷന്‍ ഒഫിസിനു അവധി. ഇതിലെറെ എന്തു സംഭവിക്കാൻ എന്ന ഭാവത്തിൽ നില്ക്കുന്ന കാമുകരുടെ നിരാശ അതിനെക്കാൾ തീവ്രതയൊടെ നമ്മളാണു അനുഭവിച്ചതു! (അപ്പുറത്തിരുന്നു ആശ്വാസത്തിന്റെ ചിരി ചിരിച്ച അച്ഛനെയും അമ്മയെയും അല്പ്പം പ്രതിഷേധത്തൊടെ നോക്കി കൗമാരം). അങനെയൊക്കെ ആണു നമ്മൾ പഠിച്ചതു പ്രേമിക്കുകയാണെങ്കില്‍

കൂടുതല്‍

അരുന്ധതി നക്ഷത്രവും ഷാഹിനയും -- കറപ്പന്‍


പണ്ട് നമ്പൂരാര്‍ക്കും നായന്മാര്‍ക്കും ഇടയില്‍ ഒരാചാരം ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞെത്തിയാല്‍ നവവധൂവരന്മാരെ അരുന്ധതി നക്ഷത്രം കാണിക്കും. സപ്തര്‍ഷികളില്‍ വസിഷ്ഠനോട് ചേര്‍ന്നാണ് അരുന്ധതി. മങ്ങിയേ കാണൂ. കണ്ടാലോ? ആറു മാസം ആയുസ്സ് ഉറപ്പ്. അതായിരുന്നു വിശ്വാസം. കൊച്ചു പിള്ളേരെ വയസ്സന്മാര്‍ക്ക് കെട്ടിച്ചു വിടുന്ന കാലം. അത്ര നല്ല കാഴ്ചയാണെങ്കില്‍ അടുത്തെങ്ങും തട്ടിപ്പോവില്ലെന്നത് ആചാരത്തിന്റെ ശാസ്ത്രം.

കൂടുതല്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചിന്റെ റോഡുകള്‍---നിത്യന്‍

യുദ്ധമുഖത്ത് ന്യൂസ് റിപ്പോര്‍ട്ടറായി പണിയെടുക്കലാണോ വടക്കന്‍ കേരളത്തിലെ ഏതെങ്കിലും റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കലാണോ എളുപ്പത്തില്‍ മരണം വിളിച്ചുവരുത്തുക? സ്ഥിതിവിവരക്കണക്കുകള്‍ വച്ചുനോക്കിയാല്‍ നമ്മുടെ റോഡുകള്‍ ഏതു മുന്തിയ ഭീകരവാദികളെക്കാളും ഒരുപടികൂടി മുന്നിലാണ്.
കൂടുതല്‍

കഥ
മരണാഘോഷം -- എ ജെ
പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

കൂടുതല്‍

കവിത
കറുപ്പ്---പി ആഷിഖ് അലി


കറുപ്പാണ് നിറം
കറുപ്പാണഴക്.
നിറമില്ലായ്മയാണ്
കറുപ്പിന്റെ അഴക്.
നിറമില്ലാത്ത നിറങ്ങളെ തേടി
മടുത്തു.
ഇനി നാം തിരിയുക കറുപ്പിലേക്ക്!

കൂടുതല്‍

പ്രവാസം

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍---സ്വപ്ന അനു ബി ജോര്‍ജ്




ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും ,സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌.മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍.ഈ സദ്‌ വാര്‍ത്ത"ലോകസമാധാനത്തിന്റെ മശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍.

കൂടുതല്‍

പലരും പലതും: 26. അകക്കണ്ണുതുറപ്പിക്കാന്‍.--നാരായണ സ്വാമി



രണ്ടാംക്ലാസ്സിലോ മൂന്നാംക്ലാസ്സിലോ പഠിച്ച വരികളാണ്:

"പുറംകണ്ണുതുറപ്പിക്കാന്‍
പുലര്‍കാലേ സൂര്യനെത്തണം
അകക്കണ്ണുതുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണം."

കൂടുതല്‍

കാഴ്ച

തേസ്..
മോഹന്‍ലാലും പ്രിയദര്‍ശനും ആദ്യമായി ഹിന്ദിയില്‍ ഒന്നിക്കുന്ന തേസിന്റെ ചിത്രീകരണം ഇംഗ്ലണ്ടില്‍ തുടങ്ങി. മോഹന്‍ലാല്‍ പ്രിയന്‍ കൂട്ടുകെട്ടില്‍ നാല്പതോളം
ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്..
കൂടുതല്‍

കാസനോവ
അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം നടത്തുന്ന ഒരാളാണു കാസനോവ. അതുകൊണ്ടാവാം ഉദ്യാനങ്ങള്‍ അയാളുടെ
ബലഹീനതയാണു. സ്വന്തം ഉദ്യാനം പരിപാലിക്കുന്നതും അയാള്‍ തന്നെ.

കൂടുതല്‍

മൈതാനം

ഏഷ്യാഡ് 2010 -- ജയന്‍
പ്രതീക്ഷയര്‍പ്പിച്ചവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിത നേട്ടം കൈവരിച്ച കായിക താരങ്ങള്‍ ഇന്ത്യയുടെ യശസ്സുയര്‍ ത്തുന്നതാണ് ഗ്വാങ്ചൌ ഏഷ്യന്‍ ഗെയിംസില്‍ കണ്ടത്.ഷൂട്ടിങ്ങ്, ഭാരോദ്വഹനം,ഗുസ്തി, ബാഡ്മിന്റണ്‍,ഹോക്കി,വോളിബോള്‍ എന്നീയിനങ്ങളിലെ നഷ്ടം ഇന്ത്യ നികത്തിയത്
കൂടുതല്‍
ബൂലോകം

ഞാന്‍ നേനാ സിദ്ധീഖ് ...
മാലപ്പടക്കം , എന്‍റെ വീതം , ചിത്രകൂടം , തൊഴിയൂര്‍ എന്നീ ബ്ലോഗുകളിലൂടെ നിങ്ങള്‍ക്ക് പരിചയം ഉണ്ടായേക്കാവുന്ന ബ്ലോഗ്ഗര്‍ സിദ്ധീഖ് തൊഴിയൂരിന്‍റെ രണ്ടാമത്തെ പുത്രി , ഞമനെങ്കാടു ഐ. സി. എ സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പന്ത്രണ്ടു തികയാന്‍ എട്ടുമാസം കൂടിയുണ്ട് , എന്‍റെ ഉമ്മയും ചെറിയൊരു എഴുത്തുകാരി ആയിരുന്നു
കൂടുതല്‍
ആത്മീയം

2010 ഡിസംബര്‍ 1 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍