Friday, December 17, 2010

നാട്ടുപച്ച --അന്‍പത്തിയൊന്നാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

കൂടുതല്‍

സൈബര്‍ മലയാളമെന്ന പെട്ടിക്കട--മൈന ഉമൈബാന്‍


ഓഫീസിലേക്കു പോകുന്ന വഴിയില്‍ ആനുകാലിങ്ങള്‍ വില്‌ക്കുന്ന ഒരു പെട്ടിക്കടയുണ്ട്‌. മിക്കവാറും ഞാനവിടെ കയറും. സ്ഥിരം വാങ്ങുന്ന ആനുകാലിങ്ങള്‍ വാങ്ങും. മറ്റുള്ളവ ഒന്നു നോക്കും. ചിലതിന്റെ കവര്‍ കണ്ടാല്‍ വാങ്ങിച്ചേക്കാം എന്നു തോന്നും. ചില മാസികകള്‍ കണ്ട ഭാവം നടിക്കില്ല.
കൂടുതല്‍

വിക്കി ലീക്കുന്നത് ആര്‍ക്കു വേണ്ടി?--കറപ്പന്‍


മഷിപ്പേനയുടെ കാലത്താണ് പണ്ടത്തെ ലീക്ക്. ബോള്‍ പേന വന്നപ്പോള്‍ നമുക്ക് തന്നെ തോന്നി. ദിനമെത്ര സുന്ദരം. എന്നായാലും കൈകള്‍ ക്ളീന്‍.

ഇത് പക്ഷേ വിക്കി ലീക്കുന്ന കാലം. വിക്കിന്റെ പോലെ തന്നെയാണ് ലീക്കും. ഇടവിട്ടേ വരൂ രേഖകള്‍. വിക്കി വിക്കി ലീക്കുന്നത് കേള്‍ക്കാന്‍ സുഖം. എങ്കിലും കുഴപ്പത്തിലേക്കാണ് പോക്ക്. കൈകള്‍ അത്ര സുന്ദരമാവില്ല ഇനി ആര്‍ക്കും.

കൂടുതല്‍

ഇ-മലയാളത്തിന്‌ അക്കാദമിയുടെ അംഗീകാരം-സുനില്‍ കെ ഫൈസല്‍

എന്റെ കമ്പ്യൂട്ടറിന്‌ എന്റെ മലയാളം' എത്ര സുന്ദരമായ പദം പെയിന്‍ ആന്റ്‌ പാലിയേററീവിന്റെ 'സാന്ത്വനചികിത്സ' കഴിഞ്ഞാല്‍ 'എന്റെ കമ്പ്യൂട്ടറിന്‌ എന്റെ ഭാഷ' എന്ന വാക്കാണ്‌ തന്റെ ജീവിതത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളതെന്ന്‌ പറഞ്ഞത്‌ ഡോ. ബി ഇക്‌ബാലാണ്‌

കൂടുതല്‍

കഥ

നീരാളി---പ്രദീപ് പേരശ്ശന്നൂര്‍

ആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന്‌ പുറത്തേക്ക്‌ നടക്കുന്നതിനിടയിലാണ്‌ 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ്‌ എന്റെ അരുകിലേക്ക്‌ വന്നത്‌.

കൂടുതല്‍

കവിത
കരകാണാക്കടല്‍---അസീസ് കുറ്റിപ്പുറം

ക്ലോക്കിന്റെ നാക്ക്--
അടര്‍ന്നു വീഴാറായിട്ടുണ്ട്
ഇനി അതിനു സമയത്തെ
വിളിച്ചറിയിക്കാനാകുമോ...?

കൂടുതല്‍
പ്രവാസം

പ്രവാസത്തിന്റെ മറുപുറം തേടുമ്പോള്‍--മന്‍സൂര്‍ ചെറുവാടി

മുനിയാണ്ടിയെ നിങ്ങള്‍ക്ക് പരിചയം കാണില്ല. പക്ഷെ ഇയാളെ പോലെ കുറെ ആളുകളെ നിങ്ങളറിയുമായിരിക്കും. മണിമാളികകളും പുത്തന്‍കാറുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന പ്രവാസി പൊങ്ങച്ചത്തിന്റെ മറുപുറമാണ് മുനിയാണ്ടി.

എന്റെ താമാസസ്ഥലതിനടുത്തു പണിനടക്കുന്ന കെട്ടിടത്തിലെ നിര്‍മ്മാണ തൊഴിലാളിയാണ് മുനിയാണ്ടി. ഭാര്യ ഉണ്ടാക്കിത്തന്ന ശാപ്പാടും കഴിച്ചു ഒരു സിഗരട്ട് വലിക്കാന്‍ താഴെ ഇറങ്ങിയ എനിക്ക് പാര്‍ക്കിങ്ങിന്റെ മൂലക്കിരുന്നു ഉണങ്ങിയ കുബൂസ് പച്ചവെള്ളം കൂട്ടി കഴിക്കുന്ന അയാളെ കണ്ടില്ലെന്നു നടിക്കാനാവില്ലയിരുന്നു.

കൂടുതല്‍

കാഴ്ച്ച

ലെന്‍സ്---അധികാരം ജനങ്ങളിലേക്ക് --സാഗര്‍

നോക്കൂ ഇവിടെ

തുളസീ ദാസ് --കലൂര്‍ ഡെന്നിസ് ടീമിന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍

ഇവിടെ

യാത്ര

വജ്രം തേടിയൊരു യാത്ര....യാസ്മിന്‍


ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം.
ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും.
കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.

കൂടുതല്‍

ചിരി വര ചിന്ത

ശുദ്ധീകരണം!! ----വര്‍മ്മാജി

ശുദ്ധീകരണം കേരളാ മോഡല്‍

ദാ നോക്കൂ...

ബ്ലോഗ് ജാലകത്തില്‍ഇത്തവണ ഇസ്മായില്‍ കുറുമ്പടിയുടെ
ബ്ലോഗ്----തണല്‍
വായിക്കൂ...

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

ഇ.ഭാഷാ ശില്‍പ്പശാല

കേരള സാഹിത്യ അക്കഡമി തൃശ്ശൂരില്‍ സംഘടിപ്പിച്ച ഇ.മലയാള ഭാഷാ സാഹിത്യ ശില്‍പ്പശാലയിലെ
ചര്‍ച്ചകള്‍ നിരക്ഷരന്റെ കണ്ണിലൂടെ.

ഇവിടെ വായിക്കാം

Monday, December 6, 2010

നാട്ടുപച്ചയുടെ അന്‍ പതാം ലക്കം

നാട്ടുപച്ചയുടെ അന്‍ പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

മാറുന്ന ബന്ധങ്ങളും മാറാത്ത നമ്മളും ---അഷിത എം

മഴവിൽ ക്കാവടി എന്ന സിനിമയിലെ ഒരു രംഗം ഒർമ്മയിലുണ്ട് .
ആലിൻ ത്തറയിൽ ചോക്കു കൊണ്ട് വരച്ചു അതീവ ശ്രദ്ധയൊടെ ശങ്കരാടിയും നായകനായ ജയറാമും കൂട്ടരും രാത്രി പദ്ധതി തയ്യാറാക്കുന്നു. നമ്മളും ജാഗരൂകരായി. പിറ്റേ ന്നു പ്ലാൻ അനുസരിച്ചു പ്രണയ ബന്ധിതരായ നായകനും നായിക സിതാരയും കല്ല്യാണത്തെ എതിർക്കുന്ന വീട്ടുകാരുടെയും ഗുണ്ടകളുടെയും കണ്ണു വെട്ടിച്ചു ഒരു വിധം ചെന്നെത്തുമ്പൊൾ രജിസ്റ്റ്രേഷന്‍ ഒഫിസിനു അവധി. ഇതിലെറെ എന്തു സംഭവിക്കാൻ എന്ന ഭാവത്തിൽ നില്ക്കുന്ന കാമുകരുടെ നിരാശ അതിനെക്കാൾ തീവ്രതയൊടെ നമ്മളാണു അനുഭവിച്ചതു! (അപ്പുറത്തിരുന്നു ആശ്വാസത്തിന്റെ ചിരി ചിരിച്ച അച്ഛനെയും അമ്മയെയും അല്പ്പം പ്രതിഷേധത്തൊടെ നോക്കി കൗമാരം). അങനെയൊക്കെ ആണു നമ്മൾ പഠിച്ചതു പ്രേമിക്കുകയാണെങ്കില്‍

കൂടുതല്‍

അരുന്ധതി നക്ഷത്രവും ഷാഹിനയും -- കറപ്പന്‍


പണ്ട് നമ്പൂരാര്‍ക്കും നായന്മാര്‍ക്കും ഇടയില്‍ ഒരാചാരം ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞെത്തിയാല്‍ നവവധൂവരന്മാരെ അരുന്ധതി നക്ഷത്രം കാണിക്കും. സപ്തര്‍ഷികളില്‍ വസിഷ്ഠനോട് ചേര്‍ന്നാണ് അരുന്ധതി. മങ്ങിയേ കാണൂ. കണ്ടാലോ? ആറു മാസം ആയുസ്സ് ഉറപ്പ്. അതായിരുന്നു വിശ്വാസം. കൊച്ചു പിള്ളേരെ വയസ്സന്മാര്‍ക്ക് കെട്ടിച്ചു വിടുന്ന കാലം. അത്ര നല്ല കാഴ്ചയാണെങ്കില്‍ അടുത്തെങ്ങും തട്ടിപ്പോവില്ലെന്നത് ആചാരത്തിന്റെ ശാസ്ത്രം.

കൂടുതല്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചിന്റെ റോഡുകള്‍---നിത്യന്‍

യുദ്ധമുഖത്ത് ന്യൂസ് റിപ്പോര്‍ട്ടറായി പണിയെടുക്കലാണോ വടക്കന്‍ കേരളത്തിലെ ഏതെങ്കിലും റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കലാണോ എളുപ്പത്തില്‍ മരണം വിളിച്ചുവരുത്തുക? സ്ഥിതിവിവരക്കണക്കുകള്‍ വച്ചുനോക്കിയാല്‍ നമ്മുടെ റോഡുകള്‍ ഏതു മുന്തിയ ഭീകരവാദികളെക്കാളും ഒരുപടികൂടി മുന്നിലാണ്.
കൂടുതല്‍

കഥ
മരണാഘോഷം -- എ ജെ
പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

കൂടുതല്‍

കവിത
കറുപ്പ്---പി ആഷിഖ് അലി


കറുപ്പാണ് നിറം
കറുപ്പാണഴക്.
നിറമില്ലായ്മയാണ്
കറുപ്പിന്റെ അഴക്.
നിറമില്ലാത്ത നിറങ്ങളെ തേടി
മടുത്തു.
ഇനി നാം തിരിയുക കറുപ്പിലേക്ക്!

കൂടുതല്‍

പ്രവാസം

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍---സ്വപ്ന അനു ബി ജോര്‍ജ്




ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും ,സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌.മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍.ഈ സദ്‌ വാര്‍ത്ത"ലോകസമാധാനത്തിന്റെ മശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍.

കൂടുതല്‍

പലരും പലതും: 26. അകക്കണ്ണുതുറപ്പിക്കാന്‍.--നാരായണ സ്വാമി



രണ്ടാംക്ലാസ്സിലോ മൂന്നാംക്ലാസ്സിലോ പഠിച്ച വരികളാണ്:

"പുറംകണ്ണുതുറപ്പിക്കാന്‍
പുലര്‍കാലേ സൂര്യനെത്തണം
അകക്കണ്ണുതുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണം."

കൂടുതല്‍

കാഴ്ച

തേസ്..
മോഹന്‍ലാലും പ്രിയദര്‍ശനും ആദ്യമായി ഹിന്ദിയില്‍ ഒന്നിക്കുന്ന തേസിന്റെ ചിത്രീകരണം ഇംഗ്ലണ്ടില്‍ തുടങ്ങി. മോഹന്‍ലാല്‍ പ്രിയന്‍ കൂട്ടുകെട്ടില്‍ നാല്പതോളം
ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്..
കൂടുതല്‍

കാസനോവ
അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം നടത്തുന്ന ഒരാളാണു കാസനോവ. അതുകൊണ്ടാവാം ഉദ്യാനങ്ങള്‍ അയാളുടെ
ബലഹീനതയാണു. സ്വന്തം ഉദ്യാനം പരിപാലിക്കുന്നതും അയാള്‍ തന്നെ.

കൂടുതല്‍

മൈതാനം

ഏഷ്യാഡ് 2010 -- ജയന്‍
പ്രതീക്ഷയര്‍പ്പിച്ചവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിത നേട്ടം കൈവരിച്ച കായിക താരങ്ങള്‍ ഇന്ത്യയുടെ യശസ്സുയര്‍ ത്തുന്നതാണ് ഗ്വാങ്ചൌ ഏഷ്യന്‍ ഗെയിംസില്‍ കണ്ടത്.ഷൂട്ടിങ്ങ്, ഭാരോദ്വഹനം,ഗുസ്തി, ബാഡ്മിന്റണ്‍,ഹോക്കി,വോളിബോള്‍ എന്നീയിനങ്ങളിലെ നഷ്ടം ഇന്ത്യ നികത്തിയത്
കൂടുതല്‍
ബൂലോകം

ഞാന്‍ നേനാ സിദ്ധീഖ് ...
മാലപ്പടക്കം , എന്‍റെ വീതം , ചിത്രകൂടം , തൊഴിയൂര്‍ എന്നീ ബ്ലോഗുകളിലൂടെ നിങ്ങള്‍ക്ക് പരിചയം ഉണ്ടായേക്കാവുന്ന ബ്ലോഗ്ഗര്‍ സിദ്ധീഖ് തൊഴിയൂരിന്‍റെ രണ്ടാമത്തെ പുത്രി , ഞമനെങ്കാടു ഐ. സി. എ സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പന്ത്രണ്ടു തികയാന്‍ എട്ടുമാസം കൂടിയുണ്ട് , എന്‍റെ ഉമ്മയും ചെറിയൊരു എഴുത്തുകാരി ആയിരുന്നു
കൂടുതല്‍
ആത്മീയം

2010 ഡിസംബര്‍ 1 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

Wednesday, November 17, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയൊമ്പതാം ലക്കം

നാട്ടുപച്ചയുടെ എല്ലാ വായനക്കാര്‍ക്കും പെരുന്നാളാശംസകള്‍,

ഈ ലക്കത്തിലെ പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

പോത്തിന്റെ ചിരി -- കറപ്പന്‍

പട്ടികള്‍ ചിരിക്കാറില്ല. പൂച്ചകളും. പോത്തുകള്‍ എത്തിത്തുടങ്ങി , ലീഗ് സമ്മേളനം ഉഷാര്‍ എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കുന്നത് പോത്തുകളല്ല. ലീഗുകാര്‍ തന്നെയാണ്. അതു തന്നെ കോണ്‍ഗ്രസ് സമ്മേളനത്തിന് കോഴികള്‍ വന്നു തുടങ്ങി എന്നു പറയുമ്പോഴത്തെ കാര്യവും. കോഴികള്‍ കൂവാറേയുള്ളൂ. ചിരി മനുഷ്യന് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്.

കൂടുതല്‍

കഥ

മരണാഘോഷം -- എ ജെ

പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

കൂടുതല്‍

കവിത


മാപ്പ്,----ഹാരിസ് കുറ്റിപ്പുറം

എന്റെ കവിത മരിച്ചില്ലെ...
തിരിച്ചറിയാനാവാതെ
വഴിയില്‍.....

കൂടുതല്‍


വായന


അമ്മയുടെ സ്വന്തം, നമ്മുടേയും.-- ഡോ. ജി. നാരായണസ്വാമി


ശ്രീകൃഷ്ണദാസ്‌ മാത്തൂറിന്റെ 'അമ്മയുടെ സ്വന്തം' (ഉണ്മ പബ്ലിക്കേഷൻസ്‌, 2010, വില രൂ. 45/-) എന്ന കൊച്ചു കവിതാസമാഹാരം ഒറ്റയിരിപ്പിനു വായിച്ചുപോകാനായേക്കും. പക്ഷെ വീടുവിട്ടതിനിശേഷവും വിട്ടുമാറാത്ത വീട്ടുവിചാരംപോലെ ആ കവിതകൾ മനസ്സിൽ വിങ്ങിക്കിടക്കും ഒരുപാടുകാലം. ഒരു വീണ്ടുവിചാരംപോലെ അതെടുത്തു വീണ്ടും വായിക്കും. ഒരു പൂ നമ്മൾ ഒറ്റനോട്ടംകൊണ്ടു മതിയാക്കാറില്ലല്ലോ. കാട്ടുതീയായിപ്പടരാൻ ഒരു തീപ്പൊരി മതിയല്ലോ.

കൂടുതല്‍


ജീവിതം

പലരും പലതും: 25. ഗോ...........ഗോവ!--നാരായണ സ്വാമി
'ഗോവപുരി' ആണ് 'ഗോവ' ആയത് എന്നാണു പ്രമാണം. പ്രാദേശികമൊഴിയില്‍ ഗോവ, 'ഗോ(ം)യേ(ം)'. 'കൊങ്കണി'വാക്കുകള്‍ (നമുക്കതു 'കൊങ്ങിണി') മിക്കപ്പോഴും നാസികത്തിലാണ് തുടങ്ങുന്നതും തുടരുന്നതും അവസാനിക്കുന്നതും; അതാണ് (ം)-കൊണ്ടുദ്ദേശിക്കുന്നത്. 'കൊ(ം)കണി(ം)' -- അതാണ് 'കൊങ്കണി'യുടെ ഏകദേശം അടുത്ത ഉച്ചാരണം.
കൂടുതല്‍

കാഴ്ച്ച
ഇത്തവണ പുതിയ രണ്ട് സിനിമകളുടെ വിശേഷങ്ങള്‍...
ഗദ്ദാമ
അറബി നാടുകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ കണ്ണീരിന്റെയും യാതനകളുടെയും കഥയുമായാണു ഇത്തവണ കമല്‍
വരുന്നത്. ഗദ്ദാമ എന്നു പറഞ്ഞാല്‍ അറബിയില്‍ വീട്ടുവേലക്കാരി. കുടുംബത്തെ പട്ടിണിയില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും കര കയറ്റാമെന്ന
പ്രതീക്ഷയിലാണു ഈ സ്ത്രീകള്‍ ഗള്‍ഫു നാടുകളില്‍ എത്തുന്നത്.
കൂടുതല്‍

ദ ത്രില്ലര്‍

ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമാണു ദ ത്രില്ലര്‍. ഒരു വഴിയോരക്കൊലപാതകത്തിന്റെ നിഗൂഡതകള്‍ അനാവരണം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥിരാജാണു നായകന്‍.
കൂടുതല്‍



യാത്ര


ബാരട്ടാംഗ് ഐലന്റ്റിലൂടെ---യാസ്മിന്‍


ആന്‍ഡമാനിലെ പ്രധാന ആകര്‍ഷക കേന്ദ്രമാണു ബാരട്ടാംഗിനടുത്തുള്ള ലൈം സ്റ്റോണ്‍ കേവും, മഡ് വോള്‍കാനോയും. ഓര്‍മയിലെന്നും.
തങ്ങി നില്‍ക്കുന്ന ഒരു യാത്രയായിരുന്നു അത്. കൊടുംകാട്ടിനുള്ളിലൂടെ ,ചുറ്റുമുള്ള ആരവങ്ങള്‍ക്ക് കാതോര്‍ത്ത് രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.
ആദ്യം പോയത് മഡ് വോള്‍ക്കാനോ കാണാനായിരുന്നു. നടന്നു കയറണം മുകളിലേക്ക് . ലാവ ഒഴുകിയത് പോലെ ചളി താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ലോകത്തില്‍ തന്നെ അപൂര്‍വ്വമാണു മഡ് വോള്‍ക്കാനോ.
കൂടുതല്‍

ക്യാമ്പസ്
അമ്മ മനസ്സ്

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമാണു അമ്മ മനസ്സ്. നൊന്ത് പെറ്റ കുഞ്ഞിനു വേണ്ടി സഹനത്തിന്റെ കൊടുമുടികള്‍ താണ്ടുന്നവള്‍ അമ്മ. പക്ഷെ അതെത്രത്തോളം ശരിയാണെന്നും ,എത്രമാത്രം ഓരോ അമ്മക്കും ഈ ഊഷ്മള ഭാവങ്ങള്‍ തന്റെ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നുണ്ടെന്നുമുള്ളതിലേക്ക് ഒരന്വേഷണമാണു ഈ സിനിമ. വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടി ഏറ്റവും അധികം ആഗ്രഹിക്കുക അമ്മയുടെ സാമീപ്യമാണു.

കൂടുതല്‍

നോട്ടത്തിലിത്തവണ മുള്ളൂക്കാരന്‍....


പുതുലോകം- കലത്തപ്പം: മിമ്മി
ഇത്തവണ നമുക്ക് കലത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,പെരുന്നാളൊക്കെയല്ലെ...

കൂടുതല്‍
ബൂലോഗം

ബ്ലോഗ് ജാലകത്തിലത്തവണ കുഞ്ഞൂസിന്റെ ബ്ലോഗ്.....

കൂടുതല്‍

Wednesday, November 3, 2010

ജൈനിമേട് ജൈനക്ഷേത്രം

ചരിത്രപ്രാധാന്യമുള്ള ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു.

കൂടുതല്‍

ആന്‍ഡമാനിലൂടെ..--

"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941


ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..
ആ മണ്ണിനടിയില്‍ ഒരിക്കലും ഉണരാ‍ത്ത ഒരു നിദ്രയിലേക്ക് ആണ്ട് പോയ കുഞ്ഞ് രാജകുമാരി. അവള്‍ തനിച്ചല്ല ,

കൂടുതല്‍

Tuesday, November 2, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയെട്ടാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പത്തിയെട്ടാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

അയ്യപ്പസംസ്കാരം -- കറപ്പന്‍
നേന്ത്രക്കായ മൂക്കുമ്പോള്‍ ശ്രാദ്ധമൂട്ടുക എന്നൊരു ചൊല്ലുണ്ട് പണ്ടത്തെ ഫ്യൂഡല്‍ മലയാളത്തില്‍. മരിച്ച കാരണവര്‍ക്ക് ശ്രാദ്ധം പ്രധാനമാണ്. പരേതാത്മാവിന്റെ വേണ്ടി കൈകൊട്ടി ശ്രാദ്ധമൂട്ടുന്ന പോലെ തന്നെ അമ്മാവന് പിന്നീടുള്ള ശ്രാദ്ധച്ചോറും പ്രധാനമാണ്. അതിന് പ്രധാനമാണ് കായ കൊണ്ടുള്ള മെഴുക്കുപുരട്ടി. അപ്പോള്‍ ആ കായ മൂക്കാതെ എങ്ങനെ ശ്രാദ്ധമൂട്ടും.

കൂടുതല്‍

കവിത
കിളി -- സി പി അബൂബക്കര്‍
ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
കുരുവിതന്‍ ലക്ഷ്യമെന്താവാം?
കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
തെണ്ടിനടക്കണമെന്നോ?

കൂടുതല്‍

പുതുകവിതയോട്‌ അയ്യപ്പൻ മാഷ്‌ പറയുന്നുവോ:-- ശ്രീകൃഷ്ണദാസ്‌ മാത്തൂർ

കന്നി'യയ്യപ്പ'നാണല്ലേ? വരിക,
കരളിൻ നെയ്തേങ്ങയിൽ
ജീവിതം കത്തിക്കാനുള്ള ലാവ

കൂടുതല്‍

ജീവിതം

മസ്കറ്റ് മണല്‍കാറ്റുകള്‍- - സുധ ഷാ- മസ്കറ്റ് ഫിലിം വര്‍ക് ഷോപ്പ്--- സപ്ന അനു ബി ജോര്‍ജ്


തിയറ്ററില്‍ പോയി സിനിമകാണുന്ന ഒരാള്‍ വെള്ളിത്തിരയില്‍ നിറയുന്ന ഒരു സിനിമയെ കഥയായി മാത്രം കാണുന്നു. എന്നാല്‍ സിനിമ നിര്‍മ്മിക്കുന്നത് അതിന്റെ കഥാതന്തുവില്‍ നിന്നും, അതിനെ മെനെഞ്ഞെടുക്കുന്ന ഒരു സംവിധായകന്‍ ,പ്രേക്ഷകന്‍ കാണാനാഗ്രഹിക്കുന്ന കഥ മെനെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.അവരുടെ മനസ്സിനിഷ്ടപ്പെടുന്ന കഥ,ആസ്വദിക്കത്തക്കാതായ ഒരു കഥ അതാണ്‍ സിനിമയുടെ കാതല്‍ .

കൂടുതല്‍


പലരും പലതും: 24. കടല്‍ എന്ന കടംകഥ. നാരായണസ്വാമി

അന്തരീക്ഷത്തെയപേക്ഷിച്ച് സമുദ്രത്തിന്റെ പരപ്പും ആഴവും തുച്ഛമാണ്. എന്നിട്ടും കടലിനെപ്പറ്റിയുള്ള നമ്മുടെ അറിവ് വളരെ കുറവാണ്. പല സമുദ്രരഹസ്യങ്ങളും നമുക്കിന്നുമറിയില്ല. കാരണം പലതാണ്.
കരയെക്കുറിച്ചും ശൂന്യാകാശത്തെക്കുറിച്ചും ഒരിടത്തുനിന്നുപഠിക്കാന്‍ നമുക്കൊരു തറയുണ്ട്.

കൂടുതല്‍

കാഴ്ച

നോട്ടത്തില്‍ ഇത്തവണ

സമര മുഖത്തു നിന്നും വാഗ്ദത്ത ഭൂമിയിലേക്ക് -- സുനില്‍ എം

കൂടുതല്‍

യാത്രയില്‍

ജൈനിമേട് ജൈനക്ഷേത്രം -- മുള്ളൂക്കാരന്‍

ചരിത്രപ്രാധാന്യമുള്ള ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു.

കൂടുതല്‍


ആന്‍ഡമാനിലൂടെ..----യാസ്മിന്‍

"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941


ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..

കൂടുതല്‍

പുതുലോകം

ചിക്കന്‍ ദില്‍ക്കുഷ് ഉണ്ടാക്കുന്ന വിധം
ഇവിടെ

ബൂലോകം

ബ്ലോഗ് ജാലകം -- ഓസോണ്‍പരിരക്ഷകന്‍--ഷിനോജേക്കബ് കൂറ്റനാട്

തന്റെ പ്രവര്‍ത്തികൊണ്ട് ഒരു ദോഷം സംഭവിയ്ക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ , ആ ദോഷത്തിന് ഉള്ളുതുറന്ന് പരിഹാരവും ചെയ്യുന്നു....
അങ്ങിനെ ഒരു കാഴ്ചയെ പരിചയപ്പെടുത്തട്ടെ...

കൂടുതല്‍

Tuesday, October 19, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയേഴാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പത്തിയേഴാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം
സമാധാനം കെടുത്തിയ സമാധാന സമ്മാനം -- നിത്യന്‍
മഹാത്മാഗാന്ധിക്ക് കിട്ടാതെപോയതിലും വലിയ സങ്കടമാണ് ലിയൂ സിയാബോക്ക് കിട്ടിയപ്പോള്‍ സ്വന്തം നാട്ടിലുണ്ടായത്. അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. രാജ്യാന്തര
സങ്കടസാഗരത്തല്‍ കഴുത്തോളം മുങ്ങിക്കിടക്കുകയാണ്. തലപുറത്തുള്ളതുകൊണ്ട് ചാനലുകാര്‍ വെളിച്ചമടിക്കുമ്പോള്‍ നാവു പുറത്തെടുക്കാമെന്നതാണ് ഏക ആശ്വാസം.
കൂടുതല്‍

കവിത

നീതി -- അസീസ് കുറ്റിപ്പുറം

ഉണര്‍ന്നിരിക്കാന്‍
മിഴി തുറക്കേണ്ടതില്ല...
അഥവാ...
മിഴി പൂട്ടാതേയും ഉറങ്ങാം..

കൂടുതല്‍

പ്രണയം

പ്രണയത്തെ കുഴിവെട്ടി മൂടിയവര്‍..... രഞ്ജിത്ത് നായര്‍



പത്താം വയസില്‍ മനസ്സില്‍ പ്രണയം മൊട്ടിടുക . ഇന്നത്തെ പത്തു വയസുകാരന്റെ കഥയല്ല . 1994 ആണ് കാലഘട്ടം . അത് അത്ര പഴകിയ കാലമല്ലെങ്കിലും ഒരു ഇരുപത്തഞ്ചുകാരന്‍ പറയുമ്പോള്‍ കാലഘട്ടത്തിനും ഗൌരവം കാണുക. എണ്‍പത്തിനാലില്‍ ജനിച്ചവന് അവന്റെ പത്താം വയസിലെ കഥ എഴുപതുകളുടെ ഫ്രെയിമില്‍ സങ്കല്‍പ്പിക്കാനാകില്ലല്ലോ. കാലഘട്ടത്തെ വിടാം . കഥയിലേക്ക് മടങ്ങാം. അതിന് മുന്പ് ഒരു ആമുഖം , ഇതു തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ വിങ്ങല്‍ അനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ്.
നാട്ടുമ്പുറം. ഓടുപാകിയ സ്കൂള്‍ . വലിയ ഹാളിലെ ഓരോ മുറിയും പലകപാകിയ മറയാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു . ഏറ്റവും അറ്റത്ത്‌ 5 .B

കൂടുതല്‍

പ്രവാസം

സ്വപ്നലോകത്തിന്റെ പടിവാതില്‍---സപ്ന അനു ബി ജോര്‍ജ്

എന്നത്തെയും പോലെ ഒരു പ്രഭാതം, രാവിലെ 5.30 തിനു തുടങ്ങുന്ന,ദിവസം,തികച്ചും യാന്ത്രികമാണ്. വിദേശഘടികാര‍ത്തിന്റെ അലർച്ചയോടെ,എഴുന്നേൽക്കും,തലയും ചൊറിഞ്ഞ്, മുഷിപ്പോടെയുള്ള തുടക്കം. രാവലെ സ്കൂളിലും,ഓഫീസിലും 7 മണിക്കെത്തെണമെങ്കിൽ 5.25 നെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങണം. രാവിലെത്തെ തത്രപ്പാടിൽ എല്ലാവരും തന്നെ ഒരു വാഹനക്കുരിക്കിൽ ചെന്നുപെടുന്നു.

കൂടുതല്‍

ജീവിതം

പലരും പലതും: 23. 'തലയാളം -- നാരായണസ്വാമി

പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്പ്‌, കുറച്ചധികം തമിഴ് ബ്രാഹ്മ ണര്‍ ഒറ്റക്കും തെറ്റക്കും മലകടന്ന്‌ മലയാളദേശത്തെത്തി. അല്‍പം ആര്യബന്ധവും ആര്യസ്വഭാവവും ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം അവരെ പൊതുവില്‍ 'അയ്യര്' (ആര്യ-അയ്യ-അയ്യര്) എന്നാണ്‌ തമിഴകത്തുവിളിച്ചിരുന്നത്‌.

കൂടുതല്‍

കാഴ്ച

ലെന്‍സ് -- ഹരിമുരളീരവം-- സാഗര്‍
കൂടുതല്‍

കണ്ണിനു വിരുന്നൊരുക്കി അന്‍വര്‍

അമല്‍ നീരദിന്റെ പുതിയ സിനിമ

ഇവിടെ

ഇത്തവണ നോട്ടത്തില്‍ എന്തേ തുമ്പീ പോരാത്തൂ....സുനേഷ്

കാണൂ...ഇവിടെ

യാത്ര

രായിരനെല്ലൂര്‍ മല -- മുള്ളൂക്കാരന്‍

ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോരും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും

കൂടുതല്‍

പുതുലോകം

-ഡ്രാഗണ്‍ ചിക്കന്‍ -- മിമ്മി


ഉണ്ടാക്കുന്ന വിധം
നീളത്തില്‍ അരിഞ്ഞ (അതിനിനിയിപ്പൊ സ്കെയിലൊന്നും വേണ്ട ,ഒരു വിരല്‍ (മീഡിയം)നീളം ഒരു വിരല്‍ വണ്ണം) ചിക്കന്‍ കഷ്ണങ്ങളില്‍
ആവശ്യത്തിനു മുളക് പൊടി,മഞ്ഞള്‍ പൊടി,ഉപ്പ്, ഇഞ്ചി വെള്ളുള്ളി പേസ്റ്റ്, അര ടേബിള്‍ സ്പൂണ്‍ സോയാസോസ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാരിനേറ്റ് ചെയ്ത

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം

കൊടകില്‍, കുശാല്‍ നഗറില്‍ -- നിരക്ഷരന്‍
കൊടക്..... സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടായ കൊടക്. യവന ചക്രവര്‍ത്തി അലക്‍സാണ്ടര്‍ ഇന്ത്യയില്‍ വന്നത് വഴി ഉള്ളവര്‍‍, ഇറാക്കിലെ കുര്‍ദ്ദില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്ത വ്യാഖ്യാനങ്ങള്‍ക്ക് പുറമേ, മധുരാപുരി കടലെടുക്കുന്നതിന് മുന്നേ ഗോപികമാര്‍ കുടിയിരുത്തപ്പെട്ട സ്ഥലമെന്നും, വഴിവിട്ട സ്വര്‍ഗ്ഗജീവിതം നയിച്ച ദേവസ്ത്രീകള്‍ സൃഷ്ടാവിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്നുപിറന്ന ഇടമെന്നുമൊക്കെയുള്ള ഐതിഹ്യങ്ങളും കൊടകിനെപ്പറ്റി കേട്ടിട്ടുണ്ട്.

കൂടുതല്‍

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍


2010 ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍




Wednesday, October 6, 2010

നോട്ടം

നിങ്ങളുടെ ജീവിതത്തില്‍ നിന്ന്......
യാത്രകളില്‍ നിന്ന്......
അങ്ങനെ അങ്ങനെ നിങ്ങള്‍ കടന്നുപോകുന്ന ജീവിതവഴികളീല്‍ നിന്നെവിടെ നിന്നെങ്കിലും മനസിലുടക്കിയ..... ക്യാമറക്കണ്ണുകളിലേക്ക് പതിപ്പിച്ചെടുത്ത ആ ചിത്രം ഞങ്ങള്‍ക്കയച്ചുതരിക. നോട്ടം ആ ചിത്രങ്ങള്‍ക്കുള്ളതാണ്. ഒപ്പം ചിത്രമെടുത്ത സന്ദര്‍ഭങ്ങളെക്കുറിച്ച് നാലുവരിയും കൂടെ എഴുതാനായാല്‍ നന്നായി. നിങ്ങളുടെ തപാല്‍ വിലാസവും ഫോണ്‍ നമ്പറും അയക്കുന്ന മെയിലില്‍ ഉള്‍പ്പെടുത്തുക. നോട്ടത്തിലേക്ക് nottam@nattupacha.com എന്ന മെയില്‍ ഐഡിയിലേക്കാണ് ഫോട്ടോസ് അയക്കേണ്ടത്.

To Read More

ബ്ലോഗ് ജാലകം

നാട്ടുപച്ചയില്‍ ഇനി മുതല്‍ ഓരോ ലക്കവും ഓരോ ബ്ലോഗിനെ പരിചയപ്പെടുത്തുന്നു ബ്ലോഗ് ജാലകത്തിലൂടെ. എഴുത്തുകാരന്റെ ഒരു ബ്ലോഗ് പോസ്റ്റ് പൂര്‍ണമായി ഉള്‍പ്പെടുത്തുന്നു ഈ പംക്തിയില്‍. നിങ്ങളുടെ സ്വന്തം ബ്ലോഗ് പോസ്റ്റുകളുടെയോ നിങ്ങള്‍ വായിച്ച,നിങ്ങള്‍ക്കിഷ്ടമായ ബ്ലോഗ് പോസ്റ്റുകളുടേയോ ലിങ്കുകള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക.blogreview@nattupacha.com എന്ന മെയില്‍ ഐഡീയിലേക്കാണ് ലിങ്കുകള്‍ അയക്കേണ്ടത്.

To Read More

Sunday, October 3, 2010

നാട്ടുപച്ചയുടെ നാല്പത്തിയാറാം ലക്കത്തിലേക്ക് സ്വാഗതം




പ്രീയ വായനക്കാരേ...നാട്ടുപച്ചയുടെ നാല്പത്തിയാറാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ചാത്തജന്മസ്ഥാന്‍.... ഓ എന്റെ പള്ളീ ......---.നമ്പ്യാര്‍


ഹിന്ദു മതത്തിന്റെ കാര്യം പറഞ്ഞാല്‍ തീരില്ല. വേദ വ്യാസ വിരചിതമായ മഹാ ഭാരതത്തില്‍ -(അത് ഒരു വിശ്വാസം. റൈറ്റും റോയല്‍റ്റിയും വ്യാസന്‍ വാങ്ങിയില്ല. അന്ന് കൂലി ചോദിക്കുന്ന കുലടയായി കാവ്യാംഗന അധ:പതിച്ചിട്ടില്ല)- പറയുന്നു. മുഴുവന്‍ പ്രപഞ്ചവും ഇതിലുണ്ട്. ഇതില്‍ ഇല്ലാത്തത് ഒരിടത്തുമില്ല. ഭാരതം മഹാഭാരതവും ഇന്ത്യ മഹാഇന്ത്യയും ആയതും അതു കൊണ്ടാണ്. ആ മതത്തിന്റെ അടിത്തറകളിലൊന്ന്
To Read More

ബാബറി മസ്ജിദ് – ആത്മവീര്യം അടിയറ വെക്കരുത് : റോഷന്‍ വി കെ

ആറു പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ജനത ആകാംഷയോടെ കാത്തിരുന്ന അയോധ്യതര്‍ക്ക സ്ഥലത്തിന്റെ വിധി അലഹബാദ്‌ ഹൈകോടതിയുടെ മൂന്നംഗ ബഞ്ച് പ്രഖ്യാപിച്ചു. തര്‍ക്ക സ്ഥലത്തിന് വേണ്ടി വാദിച്ച മൂന്ന് വിഭാഗങ്ങള്‍ക്കും സ്ഥലം വീതിച്ചു നല്‍കാനാണ് കോടതി വിധി. ഹിന്ദു മത വിഗ്രഹം സ്ഥിതി ചെയ്യുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് തന്നെ തിരിച്ചു നല്‍കും.മൂന്നില്‍ ഒരു ഭാഗം മുസ്ലിം വിഭാഗത്തിനും
To Read More

കഥ

ഒരാത്മാവിന്റെ സാഫല്യം!--കുഞ്ഞൂസ്


"റീത്താ, ദാ നോക്കു, നമ്മുടെ അന്നമോള്‍"വില്യംസിന്റെ ശബ്ദം അങ്ങു ദൂരെയേതോ ഗുഹാമുഖത്ത്‌ നിന്നും കേള്‍ക്കുന്നപോലെ . കണ്ണുകള്‍ ആയാസപ്പെട്ടു തുറക്കാന്‍ ശ്രമിച്ചു. "മമ്മീ, നമ്മുടെ അന്നമോള്‍, സാറ ആന്റിയെപ്പോലെയാ ല്ലേ ?" അജിമോന്റെ സന്തോഷം തുളുമ്പുന്ന സ്വരം പൂര്‍ണ്ണമായും തന്നെ ബോധമണ്ഡലത്തിലേക്കു കൊണ്ടു വന്നു. കണ്ടു അന്നമോളെ.... ഫ്ലാനലില്‍ പൊതിഞ്ഞു ഒരു കുഞ്ഞുവാവ
To Read More

കവിത
കേൾക്കുന്നുണ്ടോ? ---ശ്രീകൃഷ്ണദാസ്‌ മാത്തൂർ


നിലവിളികൾ കേൾക്കുന്നില്ലാ, റേയ്ഞ്ചുള്ളിടത്തേക്കിറങ്ങി നിൽക്‌`. മുള്ളും മുറിവോർപ്പിച്ചു ഭയപ്പെടുത്തും കുപ്പിച്ചില്ലും ഉൾക്കിടങ്ങുമുള്ള മതിൽപൊക്കം ചാടിക്കടക്കില്ല തുടർ ഞരക്കങ്ങളൊന്നും-
To Read More

*തിരുവല്ലയില്‍ * *ബോധിവ്യക്ഷത്തിന്‍ കീഴെ*--ദേവസേന

പ്രിയ നഗരത്തിലെ പ്രൈവറ്റു ബസ്റ്റാന്റിനരികെ ബോധിവൃക്ഷത്തിനു കീഴെ ബസുകാത്തു നില്‍ക്കെ നിന്നെ ഓര്‍മ്മ വന്നു നമ്മുടെ സ്നേഹത്തെ ഓര്‍മ്മ വന്നു
To Read More

വായന

അധിനിവേശത്തിന്റെ സര്‍ഗ്ഗമുഖം--ലാസര്‍ ഡി സില്‍ വ


കേരളത്തിന്റെ ചരിത്രത്തില്‍ എന്തെങ്കിലും താല്‍പ്പര്യം ഉള്ളവര്‍ക്ക് ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന ഒരു പുസ്തകമാണ് വില്യം ലോഗന്റെ രണ്ട് വാല്യങ്ങളുള്ള 'മലബാര്‍ മാനുവലി'ല് നിന്നും 'ജനങ്ങള്‍' എന്ന ഭാഗം മാത്രമായി പ്രത്യേകം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ച 'മലബാറിലെ ജനങ്ങള്‍' എന്ന പുസ്തകം. സൂചനയര്‍ഹിക്കുന്ന ഒരു പ്രധാനകാര്യം ലോഗന്‍ മലയാളികളോട്
To Read More

പ്രവാസം

പ്രവാസികള്‍ക്കായി പ്രവാസിയുടെ മലയാളം സിനിമ-നിലാവ്--സപ്ന-അനു-ബി ജോര്‍ജ്


എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികള്‍ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ് ജീവിക്കുന്ന കുടുംബാംഗങ്ങള്‍ , ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം .ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകള്‍ കഥകളായും
To Read More

ജീവിതം

പലരും പലതും 22. 'മിലിട്ടറി' നാരായണസ്വാമി.


'പോക്കറ്ററ്റാല്‍ പോലീസ്‌, ആയുസ്സറ്റാല്‍ പട്ടാളം' എന്നത്‌ പഴയൊരു പറച്ചില്. ഇന്നതിനു രണ്ടിനും ഉദ്യോഗാര്‍ഥികളുടെ ഇരച്ചുകയറ്റമാണ്‌. പണ്ടത്തെ പേരുദോഷമൊക്കെ പോയിക്കിട്ടി. ആരുടെ ഏതു കഥയിലാണെന്നോര്‍മയില്ല. പട്ടാളക്കാരന്‍ചെക്കന്‍ പെണ്ണുകാണാന്‍വരുമ്പോള്‍ പെണ്ണാകെ വിരണ്ട്‌ 'മി-ലി-ട്ട-റി' എന്നാര്‍ത്തലറി ഓടിയൊളിക്കുന്നൊരു സന്ദര്‍ഭമുണ്ട്‌
To Read More

മഞ്ഞ്.......-രഞ്ജിത്ത് നായര്‍

സുഖത്തിന്റെ പറുദീസാ നിങ്ങള്‍ക്ക് അനുഭവിക്കണോ ? ജനുവരിയിലെ ഏതെങ്കിലും ഒരു പ്രഭാതത്തില്‍ സുര്യന്‍ പിറക്കും മുന്‍പേ കൂകിപ്പായുന്ന തീവണ്ടിയില്‍ ഇടം പിടിക്കുക. തീവണ്ടിയുടെ വേഗത അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി എന്ന് തോന്നുമ്പോള്‍ ജനല്‍ പാളികള്‍ ഉയര്‍ത്തി അതിലൂടെ നിങ്ങളുടെ കൈപ്പത്തി പുറത്തിടുക
To Read More

കാഴ്ച

യന്തിരന്‍


സണ്‍ പിക്ചേര്‍സ് ആദ്യമായ് നിര്‍മ്മിക്കുന്ന “യന്തിരന്‍”ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയിലെ തന്നെഏറ്റവും വലിയ ചിത്രമെന്ന വിശേഷണവുമായ് തിയേറ്ററുകളിലേക്ക്. തമിഴിനു പുറമേ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നു,“റോബോട്ട്” എന്ന പേരില്‍
To Read More

ഉറുമി--മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സിനിമ

"THE BOY WHO WANTED TO KILL VASCODA-GAMA" ചിറക്കല്‍ മഹാരാജാവിന്റെ പടനായകന്റെ മകന്‍ ചിറക്കല്‍ കേളുനായര്‍.....അവന്റെ കഥയാണു ഉറുമി
To Read More

പുതുലോകം

ആവോലി കൊമ്പത്ത്---മിമ്മി


ആവശ്യമുള്ള സാധനങ്ങള്‍ 1.ഇടത്തരം ആവോലി, 2 എണ്ണം 2.സവാള ചെറുതായ് അരിഞ്ഞത് 1 3.തക്കാളി ചെറുതായ് അരിഞ്ഞത് 2 4.വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 1 ടീസ്പൂണ്‍ 5.ഉലുവ ഒരു നുള്ള് 6.
To Read More

ആത്മീയം

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍


2010 ഒക്ടോബര്‍ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്. മേടക്കൂറ് : നക്ഷത്രം - അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം - മേടക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.
To Read More

Saturday, September 25, 2010

പൊന്നരിവാളമ്പിളിക്ക് പൊന്‍ തിളക്കം...

മലയാളത്തിന്റെ കാവ്യ പാരമ്പര്യത്തിനു ജ്നാനപീഠനിറവ്


2007 ലെ ജ്നാനപീഠപുരസ്കാരം മലയാളത്തിന്റെ പ്രിയ കവി ഒഎന്‍.വി കുറുപ്പിനു.നാലരപതിറ്റാണ്ടിനു ശേഷമാണു
കവിതയിലൂടെ മലയാളക്കരയുടെ അന്തസ്സുയര്‍ത്തി ജ്നാനപീഠപുരസ്കാര മെത്തുന്നത്.

കൂടുതല്‍

Sunday, September 19, 2010

ദേശീയ ചലച്ചിത്ര അവാര്‍ഡ്------ലൈം ലൈറ്റില്‍ മലയാള സിനിമ--

2009 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വര്‍ണ്ണ കമലം അടക്കം പതിമൂന്ന് പുരസ്കാരങ്ങള്‍ മലയാളത്തിനു.കുട്ടിസ്രാങ്ക് ഏറ്റവും നല്ല കഥാചിത്രം . മികച്ച മലയാള ചലചിത്രം പഴശ്ശിരാജ. സംസ്ഥാന ചലചിത്ര അവാര്‍ഡ് കമ്മിറ്റി കാണാതെ പോയ പഴശ്ശിരാജക്ക് നാല് അവാര്‍ഡുകളാണുള്ളത്.മികച്ച അഭിനേതാവിനുള്ള പുരസ്കാരത്തിനു ബിഗ് ബിയും മമ്മൂട്ടിയും തമ്മിലായിരുന്നു മത്സരം.
മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക്,പഴശ്ശിരാജ,പാലേരിമാണിക്യം എന്നീ ചിത്രങ്ങളായിരുന്നു ജൂറിയുടേ മുന്നിലുണ്ടായിരുന്നത്.പക്ഷെ അവസാന വിധിനിര്‍ണയത്തില്‍ ഹിന്ദി ചിത്രമായ "പാ" യിലെ അഭിനയത്തികവിനു ബച്ചനെ മികച്ച അഭിനേതാവായ് തിരഞ്ഞെടുക്കുകയായിരുന്നു

more

Friday, September 17, 2010

സ്വര്‍ഗത്തില്‍ നിന്നൊരു ടെലിഫോണ്‍ കാള്‍!!!--

നബീസുമ്മ- ആ പേര്‍ എന്റെ മനസ്സില്‍ കിടന്ന് തിരിയവേ ഫോണ്‍ പിന്നെയും ശബ്ദിച്ചു.ആരുമില്ല മുറിയില്‍,
ഞാന്‍ പതുക്കെ എണീറ്റു ചെന്നു റിസീവര്‍ ചെവിയോട് ചേര്‍ത്തു.ഹലോ...അപ്പുറത്ത് നിന്നും നേര്‍ത്തൊരു ശബ്ദം.
വിദൂരതയില്‍ നിന്നും ഒഴുകി വരുന്നത് പോലെ....
ഹലോ.....
ആരാ...എന്റെ ശബ്ദം വിറച്ചിരുന്നു.

മുഴുവന്‍ വായനക്ക്

ഓഫ് സീസണ്

എവെരി ഡോഗ് ഹാസെ ഡെ...

ഇവീടെ

Thursday, September 16, 2010

നാട്ടുപച്ച നാല്പത്തഞ്ചാം ലക്കം

പ്രിയ വായനക്കാരെ..നാട്ടുപച്ചയുടെ നാല്പത്തഞ്ചാം ലക്കത്തിലേക്ക് സ്വാഗതം

വിഭവങ്ങള്‍
വര്‍ത്തമാനം

വിമോചന തുരുത്തുകളുടെ ജനനവും ദൌത്യവും -- ടി.കെ.സുരേന്ദ്രന്‍



മനുഷ്യരാശിയുടെ ശൈശവത്തില്‍ തന്നെ ജനങ്ങള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും മുന്‍കൂട്ടി കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈയൊരു ശ്രമത്തിന്റെ ഭാഗമായി ഭൂത - വര്‍ത്തമാനകാലത്തെ ശരിയായരീതിയില്‍ മനസ്സിലാക്കാനും വിലയിരുത്താനും, ഭാവിയെ ഒരളവില്‍ മുന്‍കൂട്ടികാണാനുമുള്ള ജ്ഞാന പദ്ധതി രൂപപ്പെടുത്തുകയുമുണ്ടായി. ഇത്തരത്തിലുള്ള അന്വേഷണങ്ങളുടെ ഏറ്റവും മുന്തിയ രൂപമാണ് സമത്യത്തെ കുറിച്ചുള്ള സങ്കല്‍പ്പവും സിദ്ധാന്തവും. വര്‍ഗ്ഗ സമൂഹത്തിലെ കാരുണ്യമില്ലാത്ത ചൂഷണ വ്യവസ്ഥക്കെതിരെ ലോകത്തെമ്പാടും ഇത്തരത്തിലാണ് ജനാധിപത്യ - സോഷ്യലിസ്റ് ഉള്ളടക്കത്തോടുള്ള പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്.

കൂടുതല്‍

മുരിക്കനില്‍ നിന്നും മെത്രാനിലേക്ക് --നിത്യന്‍


നെല്കൃഷിയെന്നു കേട്ടാല്‍

അപമാനപൂരിതമാകണമന്തരംഗം

ടൂറിസമെന്നുകേട്ടാലോ

തിളക്കണം ചോര നമുക്കു സിരകളില്‍

മെത്രാന്‍കായലെന്നു കേട്ടാല്‍

താഴണം തല തേങ്ങവീണപോല്‍

കുന്തംവടിപ്പന്തെന്നു കേട്ടാലോ

അഭിമാനപൂരിതമാകണമന്തരംഗം


കൂടുതല്‍





അടുത്ത ബെല്ലോടെ........-രാജീവ് ശങ്കരന്‍

വീണ്ടുമൊരു തിരഞ്ഞെടുപ്പ് ആഘോഷമെത്തുന്നു. ഒന്നില്‍ തീരുന്ന ആഘോഷമാവില്ല ഇത്. നിയമസഭാ തിരഞ്ഞെടുപ്പോടെ മാത്രം അവസാനിക്കുന്ന ആഘോഷമായിരിക്കും. ജയ സാധ്യതകളെക്കുറിച്ച് ഇടത്, വലത് മുന്നണികള്‍ അവകാശവാദങ്ങള്‍ നിരത്തിത്തുടങ്ങി. ന്യായങ്ങള്‍ പലതുണ്ട്. സര്‍ക്കാറിന്റെ നേട്ടവും പ്രതിപക്ഷത്തെ ഭിന്നതകളും കൂട്ടുമ്പോള്‍ ഗുണമേറുന്നത് ഇടത്താണെന്നും അതുകൊണ്ട് വിജയം ഉറപ്പെന്നും ആ പക്ഷം. സര്‍ക്കാറിന്റെ മോശം പ്രകടനം, ഭരണപക്ഷത്തെ ഭിന്നത, നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ വിഭാഗീയത, തുടരുന്ന വിവാദങ്ങള്‍ ഇത്രയും പോരെ വലതിന് ജയിക്കാനെന്ന് ആ പക്ഷവും.

കൂടുതല്‍

കഥ

ഒരു സിഗാറിന്റെ ആത്മഗതം--അസീസ് കുറ്റിപ്പുറം

സ്വയം എരിഞ്ഞെരിഞ്ഞ്, ഇരുളില്‍ ഒരു തരിവെട്ടം പ്രകാശിപ്പിച്ച് ,ആത്മാവിനു ഒരിത്തിരി ആശ്വാസം ചൊരിഞ്ഞ്,
ഒരു ദീര്‍ഘ നിശ്വാസം പോലെ പുകച്ചുരുളുകളെ മേലോട്ട് വിട്ട്: സ്വയം ചിന്തിക്കുന്നതിനിടക്ക് പരിധിയും കടന്ന്
തീനാളം അയാളുടെ ചുണ്ടോടടുക്കുകയായിരുന്നു. അതോടെ കറിവേപ്പിലയുടെ ഗതിയായി എനിക്ക്;അയാളെന്നെ
ദൂരേക്ക് വലിച്ചെറിഞ്ഞു. പക്ഷെ അതിന് മുന്‍പ് അയാളെ ഗ്രസിച്ചിരുന്നു,

കൂടുതല്‍


കവിത

അപ്രകാശിതം--മനോജ് മനയില്‍


കുത്തിക്കുത്തി-
യൊലുമ്പിക്കളയാ-
നലക്കുകല്ലില്ലാ....

അതിനാല്‍

വെളുവെളുപ്പില്‍
സമ്മാനിയ്ക്കാന്‍
പൊട്ടിച്ചിരിയില്ലാ....

കൂടുതല്‍

അറിയുന്നില്ലയൊന്നും--എം-ഫൈസല്‍

പെയ്തു മഴ; മഞ്ഞും.

അറിഞ്ഞില്ല ആരും

ഇലകള്‍ ‍അടരുന്നത്‌.

കാലം പഴുക്കുന്നത്‌.

മുന്‍വരിയിലെ പല്ലു പോയ

മോണ കാട്ടി ചിരിക്കുന്ന പുലരി.

കൂടുതല്‍

ജീവിതം

മസ്കറ്റ് മണല്‍കാറ്റുകള്‍- ദാനത്തിന്റെ ത്യാഗത്തിന്റെ ചാതുര്യം -സപ്ന അനു ബി ജോര്‍ജ്

ദാനത്തിന്റെ ത്യാഗത്തിന്റെ ചാതുര്യം

"മരങ്ങള്‍ സ്വന്തം ഫലം ഭക്ഷിക്കുന്നില്ല, നദികള്‍ സ്വന്തം വെള്ളം കുടിക്കുന്നില്ല ,മഴമേഘങ്ങള്‍ സ്വന്തം തുള്ളികളാല്‍ വളര്‍ത്തിയെടുത്ത ധാന്യങ്ങള്‍ ഭക്ഷിക്കുന്നില്ല" ആരും ആലോചിക്കാത്ത ചോദ്യങ്ങള്‍? ഉത്തരം ഇല്ലാത്ത നിസ്വാര്‍ത്ഥമായ ദാനങ്ങള്‍!!ജീവിതത്തില്‍ എല്ലാവരും ഒന്നായി സമ്മതിക്കുന്ന കര്യമാണ് ‘ദാനശീലം' പക്ഷെ അതിന്റെ കൂടെ ചില ചോദ്യങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍/ മനസ്സിലാക്കിയിരുന്നാല്‍ നന്ന്!!!

ആദ്ദ്യത്തേത് .... ദാനം എപ്പോഴെല്ലാം/ഏതു സന്ദര്‍ഭത്തില്‍/ആര്‍ക്ക്???

കൂടുതല്‍

പലരും-പലതും--ഉപവാസവും മറ്റും--നാരായണസ്വാമി

മലയാളികളെപ്പറ്റി പൊതുവായി ഒരു പറച്ചിലുണ്ട്‌, അവര്‍ ഉണ്ണാമന്മാരാണെന്ന്‌. ന്ന്വച്ചാല്‍ വിസ്തരിച്ചൊരു പ്രാതലും ഒച്ചവച്ചൊരു ഉച്ചയൂണും നാലുമണിപ്പലഹാരവും മൃഷ്ടാന്നമത്താഴവും അതിന്റെപുറത്തൊരു ഏമ്പക്കവും തദനന്തരം അല്‍പം ഏമ്പോക്കിത്തരവും. ഒരാഹാരംകഴിഞ്ഞു മൂന്നുമണിക്കൂറിനകം വയര്‍ തിരുമ്മിത്തുടങ്ങും. ആഹാരം കഴിഞ്ഞാലുമുണ്ട്‌ ഒരു വയര്‍തിരുമ്മല്.

കൂടുതല്‍

സ്വര്‍ഗത്തില്‍ നിന്നൊരു ടെലിഫോണ്‍ കാള്‍!!!---യാസ്മിന്‍

പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടിയാണു ഞാനന്നു എക്സേഞ്ചിലെത്തിയത്.തിരക്കൊന്നുമില്ല,
ജീവനക്കാര്‍ അവിടവിടെ ഇരുന്ന് വെടിപറയുകയാണു.തലങ്ങും വിലങ്ങും ഫോണടിക്കുന്നുണ്ട്.
മിക്കതും ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലാന്ന പരാതികള്‍.ഇതിനിടയില്‍ മൂലക്കിരുന്ന ഒരു ഫോണ്‍
ശബ്ദിക്കാന്‍ തുടങ്ങി.ആരും എടുക്കുന്നില്ല,പരസ്പരം നോക്കുന്നുണ്ട് എല്ലാവരും,ആരെടുക്കും എന്ന
ധ്വനി.

കൂടുതല്‍

കാഴ്ച

ലെന്‍സ്--ഇനിയെത്ര കാലം--സാഗര്‍

കാണൂ...http://www.nattupacha.com/content.php?id=788

എല്‍സമ്മ എന്ന പെണ്‍കുട്ടിക്കെന്താണ് കുഴപ്പം? -- എം അഷിത

ഒരു പേരിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഉള്ളത് പറയണമല്ലോ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന പേരിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ് ലാല്‍ ജോസിന്റെ പുതിയ പടം കാണാന്‍ തീരുമാനിച്ചത്. ക്ലാസ്മേറ്റ്സും മീശമാധവനും പോലുള്ള പുതുമയുള്ള സിനിമകള്‍ തന്ന ലാല്‍ ജോസ് അത്ര സുഗന്ധം പരത്താത്ത നീലത്താമര കാണിച്ചു നിരാശപെടുതിയെങ്കിലും അതിലെ പാട്ടുകള്‍ ഇമ്പ മുള്ളതായിരുന്നു. പറഞ്ഞു വരുന്നത് എല്‍സമ്മ ഓര്‍ത്തു വെക്കാന്‍ കൊള്ളാവുന്ന ഒരു പാട്ടു പോലും പാടിയില്ല എന്നാണ്.

കൂടുതല്‍

ഓഫ് സീസണ്‍--സുനേഷ് കൃഷ്ണന്‍
ഫോട്ടോ കാണൂ...

ദേശീയ ചലച്ചിത്ര അവാര്‍ഡ്------ലൈം ലൈറ്റില്‍ മലയാള സിനിമ--

2009 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വര്‍ണ്ണ കമലം അടക്കം പതിമൂന്ന് പുരസ്കാരങ്ങള്‍ മലയാളത്തിനു.കുട്ടിസ്രാങ്ക് ഏറ്റവും നല്ല കഥാചിത്രം . മികച്ച മലയാള ചലചിത്രം പഴശ്ശിരാജ. സംസ്ഥാന ചലചിത്ര അവാര്‍ഡ് കമ്മിറ്റി കാണാതെ പോയ പഴശ്ശിരാജക്ക് നാല് അവാര്‍ഡുകളാണുള്ളത്.മികച്ച അഭിനേതാവിനുള്ള പുരസ്കാരത്തിനു ബിഗ് ബിയും മമ്മൂട്ടിയും തമ്മിലായിരുന്നു മത്സരം.

കൂടുതല്‍

നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസം -- ടി ഷൈബിന്‍

എണ്‍പതുകളില്‍ വെള്ളിത്തിരയെ ആര്‍ദ്രമാക്കിയ ആ വിഷാദ മിഴികള്‍ അടഞ്ഞു. കാമുക ഹൃദയത്തിലെ തരളവികാരങ്ങള്‍ ചേക്കേറിയ ആ മന്ദഹാസവും നിലച്ചു. പ്രണയിച്ചു തീരാത്തവന്റെ ഭാവതീവ്രതയത്രയും ആവാഹിച്ച ആ കാല്പനിക സൌന്ദര്യം ഓര്‍മ്മയായി. നിത്യഹരിത നായകനും വിപ്ളവകാരിയുമാകേണ്ടിയിരുന്ന ഒരു നല്ല മനുഷ്യന്‍, സ്വയം ഒതുങ്ങിക്കൂടി, അകാലത്തില്‍ മരണം വരിച്ചു.

കൂടുതല്‍

പ്രാഞ്ചിയുടെ ഉന്മാദം--ഷാജഹാന്‍ കാളിയത്ത്

പ്രാഞ്ചിയെട്ടന്‍ കണ്ടു തീരുമ്പോള്‍ ഉന്മാദത്തിന്റെ ചെറിയ ഒരു തുരുത്തില്‍ എത്തിപ്പെടുന്നുണ്ട് നാം.ഒരു തരം മകണ്ടോ അനാര്‍ക്കി പ്രാഞ്ചിയെട്ടനെ പൊതിഞ്ഞു നില്കുന്നുണ്ട്. പുണ്യാളനോട് സംസാരിക്കുമ്പോള്‍ ഉന്മാദത്തിന്റെ പൂക്കള്‍ വിരിയുന്നുണ്ട് പ്രാഞ്ചിയുടെ തൊണ്ടയില്‍. മഹാന്‍ ആകാന്‍ ശ്രമിക്കുന്ന പ്രാഞ്ചി കറുത്ത ഫലിതത്തിന്റെ മുനകള്‍ കൊണ്ട് നമ്മെ നോവിക്കുന്നു .

കൂടുതല്‍

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 സെപ്തംബര്‍ 16 മുതല്‍ 30 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

Tuesday, September 7, 2010

കാലാപാനി -- യാസ്മിന്‍

മണ്ണിലാണ്ടുപോയ വേരുകളും പറിച്ചെടുത്ത് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് ഞാന്‍. കല്ലേ പിളര്‍ക്കുന്ന ഒരാര്‍ത്ത നാദം കേള്‍ക്കുമ്പോള്‍, ചങ്ക് പറിഞ്ഞുകൊണ്ടുള്ള ഒരു വന്ദേമാതരം കേള്‍ക്കുമ്പോളൊക്കെ എനിക്ക് ആത്മ നിന്ദ തോന്നും. എനിക്കെന്റെ നാടിന് വേണ്ടി ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന വേദന.

To Read More

കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്-മൈന ഉമൈബാന്‍

കഴിഞ്ഞ കുറേദിവസമായിട്ടുള്ള മഴയില്‍, കൊമ്മഞ്ചേരി കോളനിയിലെത്തിപ്പെടാനാവുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. ഈ കോളനി കാട്ടിനുള്ളിലാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കുറിച്ച്യാട് റേഞ്ചില്‍ പെടുന്നിടം. കാട്ടിനുള്ളിലൂടെ ജീപ്പുപോകുന്ന വഴിയുണ്ട്. പക്ഷേ, പലയിടത്തും കമ്മ്യൂണിസ്റ്റ് പച്ച പടര്‍ന്നു പിടിച്ച് വഴി മൂടിപ്പോയിരുന്നു. ആനയുടെ കളിസ്ഥലം. വഴിയിലെങ്ങും ആനപ്പിണ്ടം. അട്ട. എന്നാലും അവിടെ പോയി കാണണം എന്നത് ഒരു വാശിതന്നെയായിരുന്നു.
ഓണ്‍ലൈന്‍, ബ്ലോഗ് സുഹൃത്തുക്കള്‍ വഴി ശേഖരിച്ച വസ്ത്രങ്ങളുമായി ഞങ്ങള്‍ വയനാട്
കുറിച്ച്യാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഒത്തുകൂടി.

To Read more

Friday, September 3, 2010

നാട്ടുപച്ചയുടെ നാല്പത്തിനാലാം ലക്കം

നാട്ടുപച്ചയുടെ നാല്പത്തിനാലാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ദീപസ്തംഭം മഹാശ്ചര്യം.....നിത്യന്‍
ഗന്ധര്‍വ്വ ടൈംസിന്റെ സഞ്ജയന്‍ ബഹു:നിത്യന്‍ എം.പിയുമായി നടത്തിയ അഭിമുഖം

സഞ്ജയന്‍: ശുണ്ഠിക്ക് നോബല്‍സമ്മാനം നേടി വരുമ്പോള്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ ഗട്ടറില്‍ കഴുത്തോളം വെള്ളത്തില്‍ വീണുപോയ ദുര്‍വ്വാസാവിനെയും സഹസ്രം ശിഷ്യഗണങ്ങളെയും കണ്ട് നാം പണ്ട് പൊട്ടിച്ചിരിച്ചുപോയി. ചിത്രരഥന്റെ മകനായി മാനുഷവേഷം ധരിച്ച് മുനിസിപ്പാലിറ്റിയിലെ പൊടി തിന്ന് 40 വര്‍ഷം കാര്‍ക്കോടകന്‍മാര്‍ക്കിടയില്‍ ജീവിക്കാനായിരുന്നു മുനിശാപം.

കൂടുതല്‍

കഥ

രാജകുമാരന്‍--പ്രദീപ് പേരശ്സന്നൂര്‍

വര്‍ണ്ണാഭമായ പനിനീര്‍ വനങ്ങള്‍ക്ക്‌ സമീപം കുമാരന്‍ കുറേനേരം കൂടി അസ്വസ്ഥതയോടെയിരുന്നു. കാല്‍പ്പാദങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ കാട്ടാറ്‌ സംഗീതത്തോടെയൊഴുകുന്നു. എപ്പോഴോ മദിച്ച്‌ , പുളച്ച്‌ ഒരു മാന്‍കിടാവ്‌ നദീക്കരയോളം വന്നു. പിന്നെ ഗൂഢമായ വനാന്തരങ്ങളിലെവിടെയോ മറഞ്ഞു.

അമ്പും വില്ലും ആവനാഴിയും പാഴ്‌ വസ്‌ത്രംപോലെ കുമാരനരുകില്‍ കിടക്കുന്നു.

കൂടുതല്‍

കവിത

കൈവഴി-ടി.ആര്‍.ജോര്‍ജ്

ശൂന്യമാം നഭസ്ഥലി;ബോധത്തിന്നാഴക്കയം

വളരുമപാരത;അടിയിലശാന്തത

അതിനുമകത്താണു ഓര്‍മ്മയാമന്തര്‍ഗുഹ

അതിലെ പോയാല്‍ കാണാം കാലമാം പ്രഹേളിക

അതിനെ നയിക്കുന്നു ജീവനാം മരുപ്പച്ച

കല്ലിനെ പൊന്നാക്കുന്ന വിദ്യകള്‍ കാണിക്കുന്നു

കൂടുതല്‍


മിന്നാ മിനുങ്ങ്-അനില്‍ ഐക്കര

ഒരു
മിന്നാ മിനുങ്ങാവുക
എന്നത് ചെറിയ കാര്യമല്ല ,

മെഴുകു തിരി ആവാം,
സ്വയം കത്തിയുരുകി വീണു
വഴി കാട്ടുന്ന അമ്മയെ പോലെ..

കൂടുതല്‍



ഒരു നിശബ്ദതയുടെ തേങ്ങല്-വിധു.വി.പി

നഷ്ടപ്പെടലുകളുടെ മാധുര്യമ്
ഞാന്‍ ആസ്വദിച്ചു തുടങ്ങുന്നു
നുരയുന്ന സ്നേഹം തുളുംബുന്ന
മനസ്സില്‍ ആവാഹിച്ചു നിന്നെ
പ്രണയിച്ച നാളുകള്‍
ജീവിതത്തിന്റെ വെളുപ്പിലൊ
കറുപ്പിലൊ എഴുതിചേര്‍കേണ്ടതു
എന്നറിയില്ല
പക്ഷെ നിന്നെ ഞാന്‍
മറന്നു തുടങ്ങി എന്നു
മനസ്സിലാക്കുക
വെറുത്തു തുടങ്ങി
എന്നു മനസ്സിലാക്കുക

കൂടുതല്‍

വായന

പന്നിവേട്ടയിലേര്‍പ്പെട്ട തെരുവുനായ്ക്കളുടെ കഥ-മനോജ് കുറൂര്‍

ഒന്ന്
ഹൊര്‍ഹെ ലൂയിസ് ബോര്‍ഹെസ് 1941 ല്‍ എഴുതിയ 'ഗാര്‍ഡ് ഓഫ് ഫോര്‍ക്കിങ് പാത്സ്'
എന്ന കഥ ഓര്‍മയില്ലേ ? കഥയുടെ പരിണാമഘട്ടങ്ങളിലുണ്ടാവുന്ന ബഹുമുഖ
സാദ്ധ്യതകളെല്ലാം ഉപയോഗിക്കാനാഗ്രഹിച്ച അതിലെ ത്സുയി പെന്‍ എന്ന നോവലിസ്റിനെ ?
പ്രബഞ്ചത്തിന്റെതന്നെ പ്രതീകമെന്ന നിലയില്‍ അയാള്‍ സൃഷ്ടിച്ച അപൂര്‍ണമായ
നോവലിനെ ? അനന്തമായ കാലങ്ങളുടെ തുടര്‍ച്ചകളില്‍ വിശ്വസിക്കയാല്‍
ന്യൂടട്ടന്റെയും ഷോപ്പന്‍ഹവറിന്റെയും കേവലകാലസങ്കല്‍പത്തെ തിരസ്കരിച്ചുകൊണ്ട്
അയാള്‍ നിര്‍മ്മിച്ച സങ്കീര്‍ണമായ സമയത്തിന്റെ ലാബിറിന്തിനെ ?

കൂടുതല്‍

ജീവിതം

ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്-മൈന ഉമൈബാന്‍

കഴിഞ്ഞ കുറേദിവസമായിട്ടുള്ള മഴയില്‍, കൊമ്മഞ്ചേരി കോളനിയിലെത്തിപ്പെടാനാവുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. ഈ കോളനി കാട്ടിനുള്ളിലാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കുറിച്ച്യാട് റേഞ്ചില്‍ പെടുന്നിടം. കാട്ടിനുള്ളിലൂടെ ജീപ്പുപോകുന്ന വഴിയുണ്ട്. പക്ഷേ, പലയിടത്തും കമ്മ്യൂണിസ്റ്റ് പച്ച പടര്‍ന്നു പിടിച്ച് വഴി മൂടിപ്പോയിരുന്നു. ആനയുടെ കളിസ്ഥലം. വഴിയിലെങ്ങും ആനപ്പിണ്ടം. അട്ട. എന്നാലും അവിടെ പോയി കാണണം എന്നത് ഒരു വാശിതന്നെയായിരുന്നു.
ഓണ്‍ലൈന്‍, ബ്ലോഗ് സുഹൃത്തുക്കള്‍ വഴി ശേഖരിച്ച വസ്ത്രങ്ങളുമായി ഞങ്ങള്‍ വയനാട്
കുറിച്ച്യാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഒത്തുകൂടി.

കൂടുതല്‍

കാഴ്ച

പീപ്പ്ലി ലൈവ്.--ഷാജഹാന്‍ കാളിയത്ത്

"ന മര്നെ കാ ഹാന്റ് പമ്പ് ,തോ മര്നേ കാ സോച്..
മരിക്കാതിരിക്കാന് ഹാന്റ് പന്പ് .അപ്പോ മരിച്ചാലെന്ത് കിട്ടുമെന്ന് ആലോചിക്ക്."
മരണത്തിന്റെ മുമ്പിലിരിക്കുന്ന ഒരു കര്‍ഷകനെ ജീവിതത്തിലേക്കും ദുരിതത്തിലേക്കും തിരികെ പ്രലോഭിപ്പിക്കുന്നതിന്റെ യുക്തിയാണ് ഈ സംഭാഷണ ശകലവും പീപ് ലി ലൈവ് എന്ന സിനിമയും പിന്തുടരുന്നത്.കര്ഷക ആത്മഹത്യ-വിദര്‍ഭ-ശരദ് പവാര് തുടങ്ങിയ വാഗ്വാദങ്ങള്ക്കിടയില് മാത്രം നാം ഓര്‍ക്കുന്ന തലക്കെട്ടുകള് മാറ്റിവെച്ചാലും പീപ്പ് ലി ലൈവ് വേറിട്ടു നില്ക്കും,ഗ്രാമിണ ഇന്ത്യയുടെ ദൈന്യം പുരണ്ട മുഖം

കൂടുതല്‍

യാത്ര

കാലാപാനി -- യാസ്മിന്‍



അവര്‍ മൂന്ന് പേരുണ്ടായിരുന്നു. രാത്രി ആരുടേയും കണ്ണില്‍പ്പെടാതെ, വാര്‍ഡന്‍മാര്‍ അവരെ എടുത്ത് കൊണ്ട് പോയത് എന്റെയരുകിലൂടെയായിരുന്നു. വയറ്റില്‍ കല്ല് കെട്ടി നടുകടലില്‍ കൊണ്ടുപോയി താഴ്ത്തി. ഒരു തെളിവും ബാക്കിവെക്കാതെ ഇരുളിലേക്ക് അവര്‍ ആഴ്ന്ന് പോയ്. അങ്ങനെ എത്രപേര്‍ ! എല്ലാറ്റിനും മൂക സാക്ഷിയായ് ഞാന്‍., ഓടിപ്പോകാന്‍ പോലുമാകാതെ......, ജയില്‍ കവാടത്തിനരുകിലെ ആല്‍മരത്തിന് ചുവട്ടിലിരിക്കുകയായിരുന്നു ഞാന്‍.

കൂടുതല്‍

ആത്മീയം

പുണ്യങ്ങളുടെ പൂക്കാലം -- അസീസ് കുറ്റിപ്പുറം


പരിശുദ്ധ ഖുര്‍ - ആനിലെ രണ്ടാം അദ്ധ്യായത്തില്‍ ഇങ്ങിനെ പറയുന്നു, 'വിശ്വസിച്ചവരെ നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു'. അതുവഴി നിങ്ങള്‍ "തഖ് വ" യുള്ളവരായേക്കാം.

കൂടുതല്‍
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 സെപ്തംബര്‍ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ
കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍
വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

Thursday, September 2, 2010

കൈവഴി

ശൂന്യമാം നഭസ്ഥലി;ബോധത്തിന്നാഴക്കയം

വളരുമപാരത;അടിയിലശാന്തത

അതിനുമകത്താണു ഓര്‍മ്മയാമന്തര്‍ഗുഹ

അതിലെ പോയാല്‍ കാണാം കാലമാം പ്രഹേളിക

അതിനെ നയിക്കുന്നു ജീവനാം മരുപ്പച്ച

കല്ലിനെ പൊന്നാക്കുന്ന വിദ്യകള്‍ കാണിക്കുന്നു

കാവ്യമാം കുണ്ഡലീനം അകമേയുണര്‍ത്തുന്നു.


മുഴുവന്‍ വായനക്ക്

മിന്നാ മിനുങ്ങ്

ഒരു
മിന്നാ മിനുങ്ങാവുക
എന്നത് ചെറിയ കാര്യമല്ല ,

മെഴുകു തിരി ആവാം,
സ്വയം കത്തിയുരുകി വീണു
വഴി കാട്ടുന്ന അമ്മയെ പോലെ..

ചൂട്ടു കെട്ട് ആവാം,
കൈകളില്‍ ഇരുന്നു എരിഞ്ഞ്
വഴി കാട്ടുന്ന
ഭാര്യയെ പോലെ..

കൂടുതല്‍ വായനക്ക്

Monday, July 5, 2010

നാട്ടുപച്ച നാല്പത്തിയൊന്നാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം


രോഷാകുലനായ മിത്രം -- രാംദാസ്

സാമൂഹികപ്രശ്നങ്ങളില്‍ എങ്ങനെ ചലച്ചിത്രകാരന് ഇടപെടാം എന്നതിന്റെ യുക്തിയാണ് ശരത് എന്ന ചെറുപ്പക്കാരന്‍ മലയാളിക്ക് കാണിച്ചുതന്നത്. മുമ്പേപോയവരുടെ വഴിയല്ല ഇയാള്‍ തെരഞ്ഞെടുത്തത്. പിന്നാലെ വരുന്നവര്‍ക്ക് ഇഷ്ടമാവില്ല അവനെ. കണ്ണും മനസ്സും മയക്കുന്ന കാഴ്ചകളിലേക്കല്ല ശരത് ക്യാമറ ചലിപ്പിച്ചത്. വേദനയും കണ്ണീരും ചോരയും അതിവേഗം തിരിച്ചറിഞ്ഞു. തോളിലൊരു ബാഗും കയ്യില്‍
പൂര്‍ണവായനക്ക്

ചില സ്വകാര്യങ്ങള്‍ -- നീലന്‍

കേരളത്തില്‍ കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലത്തിനിടയിലുണ്ടായ ഏതാണ്ടെല്ലാ സമരങ്ങള്‍ക്കിടയിലും ക്യാമറയുമായി അയാളുണ്ടായിരുന്നു. ചാലിയാര്‍ മുതല്‍ പ്ളാച്ചിമടയും കടന്ന് ചെങ്ങറയിലും അതിലപ്പുറവും വരെ. സമരഭൂമികളിലലഞ്ഞ്, സമരം ചെയ്യുന്ന വെറും സാധാരണക്കാരായ മനുഷ്യരോടൊത്ത് അതിവിചിത്രമായൊരു ജന്മഹോമം. വല്ലാത്തൊരു ആത്മബോധ്യവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരാള്‍ക്കു മാത്രം
പൂര്‍ണവായനക്ക്

ജാതിക്കൊലയും ജാതിരാഷ്ട്രീയവും -- നിത്യന്‍

ജാതിക്കൊലയുടെ കാലത്തും ജാതിതിരിച്ച് സെന്‍സസ് വേണമെന്ന് വാദിക്കുന്ന ജാതിരാഷ്ട്രീയക്കാര്‍ മുന്നില്‍ നിന്ന് രാജ്യത്തെ പിന്നോട്ടു നയിക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടി കാലമിത്രയായിട്ടും ഒരേക സിവില്‍കോഡില്ലാത്ത നിങ്ങള്‍ എന്ത് സെക്യുലറാണെന്ന് ചോദിച്ച തസ്ലീമ നസ്രീന്‍ എത്ര ശരി
പൂര്‍ണവായനക്ക്


കഥ
സായാഹ്നം -- വിബി തടത്തില്‍

മെല്ലെ കരയിലേക്കു തിരിഞ്ഞു നടക്കുമ്പോള്‍ വാത്സ്യല്യത്തോടെ ഒരു തിരമാല എന്റെ കാലുകളെ വളരെ മൃദുവായ് സ്പര്‍ശിച്ചു. ചിരിച്ചുകൊണ്ടു ചോദിച്ചു........ വരുന്നോ... ഓരോ ചുവടുകളും പിന്നോട്ടുവെക്കുമ്പോഴും തിരമാലകള്‍ എന്നെ വിളിക്കുന്ന ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു........
പൂര്‍ണവായനക്ക്


കവിത
ഹൃദയഗവേഷണം -- ഡോ ടി എന്‍ സീ‍മ

പ്രണയം കൊണ്ടു നീ പ്രണയം തേടണം , ഗുല്‍മോഹറിന്റെ വേരു തേടിയ യാത്രയില്‍ കാലില്‍ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട
പൂര്‍ണവായനക്ക്


ജീവിതം
മണ്ണൊലിച്ചുപോയ മയ്യഴി -- സതീഷ് സഹദേവന്‍

'ഓല് ബോംബിട്ടൂല്ല വെള്ളക്കാര് നല്ലോലാ” കുറുമ്പിയമ്മ സ്വന്തം ആത്മാവിനോടെന്നപോലെ മന്ത്രിച്ചു. ഇത് മയ്യഴി; തീ തുപ്പുന്ന വിപ്ളവം നെഞ്ചിലേറ്റിയ യുവത്വവും വെള്ളക്കാരെ ആരാധിച്ചുപോന്ന കുറമ്പിയമ്മമാരുടേയും കുഞ്ചക്കന്മാരുടേയും നാടന്‍ ചിന്തകളും പരസ്പരം ഇട കലര്‍ന്ന് ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരം വെള്ളിയാങ്കല്ലിന് മുകളില്‍ സീറോ ഗ്രാവിറ്റിയില്‍ പറക്കുന്ന ആത്മാക്കളു
പൂര്‍ണവായനക്ക്

ഉരകല്ല് -- സോറി.. ഞങ്ങള്‍ അസന്തുഷ്ടരാണ് -- ജി മനു

പുലര്‍വെട്ടത്തെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ കഴിവുള്ളവരാവാം ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. ജനല്‍ തുറന്ന്, അജ്ഞാതമായ ആ അനുഗ്രഹത്തിന്റെ ആദ്യകിരണങ്ങളുടെ നേര്‍ക്ക് ആത്മാര്‍ത്ഥമായി ഒന്നു പുഞ്ചിരിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്ക് കഴിയും?. തിരുവാതിരഞാറ്റുവേല കണ്ട്, പ്രകൃതിനല്‍കിയ സിക്സ്പായ്ക്ക് മസിലുമായി മണ്ണിന്റെ മണത്തിലൂടെ പാടം കയറിവന്ന പഴയ കര്‍ഷകന്റെ
പൂര്‍ണവായനക്ക്


കാഴ്ച
കേരളം എന്നെ കൊതിപ്പിക്കുന്നു -- ടി ഷൈബിന്‍

ഇത് എലീന. സ്വപ്നമാളിക എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിദേശ നായിക. ലോസാഞ്ചല്‍സില്‍ നിന്ന് കേരളത്തിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ എലീന ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ എന്ന അപരിചിത മാധ്യമം; വായനയില്‍ക്കൂടി മാത്രം അറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്..
പൂര്‍ണവായനക്ക്


യാത്ര
സ്വപ്നം പോലൊരു യാത്ര -- യാസ്മിന്‍

ബ്രഹ്മഗിരിയുടെ മടിത്തട്ടില്‍ ഒരായിരം കുന്നുകളുമായി മയങ്ങിക്കിടക്കുകയാണ് കുടക്. വശ്യം, സുന്ദരം ! നഗരത്തിന്റെ ആരവങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ പ്രകൃതിയെ അടുത്ത് കാണാന്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗം
പൂര്‍ണവായനക്ക്


പാചകം
നാലുമണി പലഹാരം -- അമ്പിളി മനോജ്

മഴക്കാലത്ത് സ്കൂളില്‍ നിന്നും കുട്ടികള്‍ വരുമ്പോള്‍ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം
പൂര്‍ണവായനക്ക്


ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ജൂലൈ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്
പൂര്‍ണവായനക്ക്

Saturday, July 3, 2010

രോഷാകുലനായ മിത്രം

രോഷാകുലമായ കണ്ണും മനസ്സുമായി നാടുനീളെ അലഞ്ഞു നടന്ന ശരത് എസ്റാബ്ളിഷ്മെന്റുകള്‍ക്കെതിരെയാണ് പോരാടിയത്. മലയാളക്കരയില്‍ മാത്രമല്ല ശരത്തിന്റെ ചിലമ്പിച്ച ശബ്ദം മുഴങ്ങിയത്. രാവും പകലും അതിരായിരുന്നില്ല ഈ സമ്പൂര്‍ണ്ണ ചിത്രകാരന്.
ആഹ്ളാദാരവങ്ങളുടെ പൊങ്ങച്ച കേന്ദ്രങ്ങളിലെ സന്ദര്‍ശകനേ ആയിരുന്നില്ല ശരത്ചന്ദ്രന്‍. സാംസ്കാരിക നായകന്‍മാരും കൊട്ടാരം സിനിമാക്കാരും മറന്നുപോയതിനെ പൊടിതട്ടിയെടുത്ത സാധാരണ മനുഷ്യര്‍ക്കു മുന്നില്‍പ്രദര്‍ശിപ്പിക്കുകയായിരുന്നു ദൌത്യമെന്ന് ശരത് കരുതി. ദരിദ്രരുടേയും പീഡിതരുടേയും ചിന്തകളിലേക്കു ആഴ്ന്നിറങ്ങിയ ചിലമ്പിച്ച ശബ്ദത്തിന്റെ ഹൃദ്യത തിരിച്ചറിഞ്ഞവരാണ് ചെങ്ങറയിലേയും പ്ളാച്ചിമടയിലേയും മനുഷ്യര്‍.

read more

കേരളം എന്നെ കൊതിപ്പിക്കുന്നു

ഇത് എലീന. സ്വപ്നമാളിക എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിദേശ നായിക. ലോസാഞ്ചല്‍സില്‍ നിന്ന് കേരളത്തിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ എലീന ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ എന്ന അപരിചിത മാധ്യമം; വായനയില്‍ക്കൂടി മാത്രം അറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്....ശീലിച്ചതില്‍ നിന്ന് എത്രയോ ഭിന്നമായ സംസ്കാരം.
എങ്കിലും കെ എ ദേവരാജിന്റെ 'സ്വപ്ന മാളിക' യെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള ക്ഷണം അവര്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ എലീനയ്ക്ക് നൂറുനാവാണ്. മലയാണ്മയെയും കേരളീയ രുചികളെയും കുറിച്ച് ഈ ഇസ്രയേല്‍ പെണ്‍കുട്ടി വാചാലയാകും. മലയാള സിനിമയെ അറിയാന്‍ അവര്‍ ഏറെ താത്പര്യപ്പെടുന്നു.
പാരീസിലെ മൊണ്‍മാര്‍ത്ര് തിയറ്ററിലെ സ്ഥിരം അഭിനേതാവായ എലീനയെന്ന ഇസ്രയേലുകാരി 13-ാം വയസ്സില്‍ അമേരിക്കയിലെത്തിയതാണ്. നാടകമെന്ന മാധ്യമത്തില്‍ സജിവമായ എലീന പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി കരസ്ഥമാക്കി. നൂക്ളിയല്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് എടുത്തു. കലയും പഠനവുമായി കറങ്ങിയ എലീന അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ നിന്ന് കേരളത്തിലെത്തിയത് തികച്ചും ആകസ്മികമായാണ്. സ്വപ്നമാളികയുടെ കഥ കേട്ടപ്പോള്‍ സ്വീകരിക്കാതിരിക്കാനായില്ല.

read more

Friday, July 2, 2010

ഞങ്ങള്‍ അസന്തുഷ്ടരാണ്

ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ വീട്ടമ്മയുടെ ഭര്‍ത്താവ് മൂന്നു മക്കളേയും വിഷം കൊടുത്തു കൊന്നശേഷം ആത്മഹത്യചെയ്തു

ഈ കുറിപ്പെഴുതുമ്പോള്‍, അച്ചടിമഷിയുണങ്ങാതെ ഇങ്ങനെയൊരു വാര്‍ത്ത മേശപ്പുറത്തു കിടപ്പുണ്ട്. കുടുംബ ആത്മഹത്യകളുടെ ജൂണ്‍‌മാസ ടാര്‍ജറ്റും തടസമില്ലാതെ തികഞ്ഞു. മാസം കുറഞ്ഞത് എട്ട് കുടുംബാന്ത്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. സാമ്പത്തികപരാധീനത എന്ന ഒരൊറ്റവാക്കിലെ ഉത്തരം കണ്ട്, ഡിസൈനര്‍ അടിവസ്ത്രത്തിന്റെ പരസ്യത്തിലേക്ക് ദൃഷ്ടി താഴ്ത്തുന്നു വായനക്കാരന്‍. തിളങ്ങുന്ന കണ്ണുകളില്‍ ഈ ലോകത്തെ കാണുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം കരളിലെ കൊത്തിക്കീറുന്നത് പണ്ടായിരുന്നു. ഏറിയാല്‍ ഒരു നെടുവീര്‍പ്പിലലിയിച്ച് അടുത്ത പേജിലേക്ക് ഊളിയിടുന്നു നമ്മള്‍.ഹര്‍ത്താല്‍വാര്‍ത്ത പോലെ ഹത്യാവാര്‍ത്തകളും ചിരിച്ചു സ്വീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു.

to read more here

ഹൃദയഗവേഷണം

ഗുൽമോഹറിന്റെ വേരു തേടിയ യാത്രയിൽ
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;

ഊഞ്ഞാല്‍പ്പാട്ടിന്റെ ഹാങ്ങോവറിൽ

സ്വയം ഒടുങ്ങിയത്..,
മുല്ലപ്പൂ മണക്കുന്ന ഇടവഴിയിൽ
കളഞ്ഞു പോയത്..,

കാക്കപ്പൂവിനും കദളിക്കുമൊപ്പം നാടുവിട്ടത് ..

ഇടിമിന്നലിന്റെ പൂമരങ്ങൾ ,
കൊടുങ്കാറ്റിന്റെ പ്രാചീന ഗുഹകൾ ,
മഴയുടെ നീണ്ട ഇടനാഴികൾ പകുത്തെടുത്തത് ,
പ്രണയത്തിന്റെ ലാവാ പ്രവാഹം
നെടുകേ പിളർന്നത്..,

സൌഹൃദക്കൂട്ടത്തിൽ നിന്നൊരരൂപി ചോദിച്ചു ;
ഹൃദയ ശേഖരണമാണല്ലോ നിന്റെ വിനോദം.. ?
കൂട്ടുകാരാ , ഉടലിന്റെ അദൃശ്യതയിൽ
നിന്റെ വാക്കുകളുദാരം , പ്രണയനിർഭരം ,
എങ്കിലും പ്രണയസങ്കേതങ്ങളുടെ
ചുരുക്കെഴുത്തുകൾ അതിപുരാതനം ,
വായിച്ചെടുക്കാം
രതി കാമനകളുടെ ക്ലാവു മണം,

for more reading please click here

രോഷാകുലനായ മിത്രം

രോഷാകുലമായ കണ്ണും മനസ്സുമായി നാടുനീളെ അലഞ്ഞു നടന്ന ശരത് എസ്റാബ്ളിഷ്മെന്റുകള്‍ക്കെതിരെയാണ് പോരാടിയത്. മലയാളക്കരയില്‍ മാത്രമല്ല ശരത്തിന്റെ ചിലമ്പിച്ച ശബ്ദം മുഴങ്ങിയത്. രാവും പകലും അതിരായിരുന്നില്ല ഈ സമ്പൂര്‍ണ്ണ ചിത്രകാരന്.
ആഹ്ളാദാരവങ്ങളുടെ പൊങ്ങച്ച കേന്ദ്രങ്ങളിലെ സന്ദര്‍ശകനേ ആയിരുന്നില്ല ശരത്ചന്ദ്രന്‍. സാംസ്കാരിക നായകന്‍മാരും കൊട്ടാരം സിനിമാക്കാരും മറന്നുപോയതിനെ പൊടിതട്ടിയെടുത്ത സാധാരണ മനുഷ്യര്‍ക്കു മുന്നില്‍പ്രദര്‍ശിപ്പിക്കുകയായിരുന്നു ദൌത്യമെന്ന് ശരത് കരുതി. ദരിദ്രരുടേയും പീഡിതരുടേയും ചിന്തകളിലേക്കു ആഴ്ന്നിറങ്ങിയ ചിലമ്പിച്ച ശബ്ദത്തിന്റെ ഹൃദ്യത തിരിച്ചറിഞ്ഞവരാണ് ചെങ്ങറയിലേയും പ്ളാച്ചിമടയിലേയും മനുഷ്യര്‍.


for more reading click here

Thursday, June 24, 2010

കിസ്സ കുര്‍സി കാ

മനുഷ്യന്റെ ഇത്രയുംകാലത്തെ പുരോഗതി വെറും ഒന്നരയടിയാണെന്നു പറയാറുണ്ട്‌. നിലത്തുനിന്ന്‌ കസേരയിലേക്കുള്ള ഉയരം; അത്രതന്നെ. ആ കസേരവച്ചുള്ള അവന്റെ ഒരു കളി!
ബാർബർ ഷോപ്പിലൊഴിച്ച്‌ -- അവിടെ അവന്റെ കഴുത്തിനുപിന്നിൽ കത്തിയുണ്ട്‌!

മുംബൈക്കടുത്ത്‌ കടലിൽ ഘണ്ഡേരി എന്നൊരു ദ്വീപുണ്ട്‌; അവിടെ ഒരു വിളക്കുമരവും (ലൈറ്റ്‌ ഹൗസ്‌). അവിടെ ഇറങ്ങാനും കുറെ പര്യവേക്ഷണങ്ങൾ നടത്താനും അവിടത്തെ പോർട്ട്‌ മാസ്റ്ററിന്റെ അനുവാദം വേണമായിരുന്നു. കത്തയച്ചിട്ടൊന്നും മറുപടികിട്ടാത്തതിനാൽ, രണ്ടുംകൽപ്പിച്ച്‌ ഒരു ബോട്ടിൽ അവിടെ ചെന്നിറങ്ങി. പേരിന്‌ അവിടെ ഒരു കടവുണ്ടായിരുന്നു. നടപ്പാത മുഴുവൻ ചെടിയും ചവറും. പൊരിഞ്ഞ മഴയും. ഇടയ്ക്കിടെ പാമ്പിൻ പടങ്ങൾ. ഒറ്റപ്പെട്ട ഗുഹാദ്വാരങ്ങളിൽ കത്തിയ വിറകും ചാരവും പിന്നെ പൊട്ടിയ കലങ്ങളും മദ്യക്കുപ്പികളും മറ്റും മറ്റും. ഇത്‌ മൂന്നു പതിറ്റാണ്ടു മുൻപത്തെ കാര്യമാണ്‌; ഇന്ന്‌ എങ്ങിനെയന്നറിയില്ല


click here for more reading

Monday, June 21, 2010

പൌലോ കൊയ്ലോയും സൂപ്പിക്കയും

എന്റെ റൂം മേറ്റായിരുന്നു സൂപ്പിക. ഒരു 'ഓഫീസ് ബോയ്' ആയി ജോലി ചെയ്യുന്ന അദ്ദേഹം മുപ്പതോളം പേര്‍ താമസിക്കുന്ന ഞങ്ങളുടെ വലിയ വില്ലയിലെ ശുചീകരണ വകുപ്പു മന്ത്രികൂടിയാണ്. പാവം, നിരുപദ്രവകാരി, ശുദ്ധ ഗതിക്കാരന്‍ തുടങ്ങിയ ഭേദപ്പെട്ട എല്ലാ ഗുണവിശേഷണങ്ങളും മൂപ്പര്‍ക്ക് ചേരും. ഫലിതം പറയാന്‍ ആളിത്തിരി സമര്‍ഥനാണ്. 'സൂഫി പറഞ്ഞ കഥ' എന്ന സിനിമ വരുന്നതിനും കെ.പി.രാമനുണ്ണി അങ്ങനെയൊരു നോവല്‍ എഴുതുന്നതിനും നുമ്പേ, ഈ 'സൂപ്പി പറഞ്ഞ കഥകള്‍' ഞങ്ങള്‍ക്കിടയില്‍ ഹിറ്റാണ്.



click here for further reading....

ജബുലാനി ഉരുളുമ്പോള്‍

"Give Me Freedom..Give Me Fire...Give Me Reason..Take Me Higher"

റിംഗ് ടോണായും കോളര്‍ ട്യൂണായും കാതില്‍നിന്ന് ഹൃദയത്തിലേക്ക് ഈ ലോകകപ്പ് ഗാനം പതഞ്ഞുകയറുമ്പോള്‍, സായാഹ്നസവാരിക്കാരന്റെപോലും കണ്ണുകള്‍ തിളങ്ങുന്നതെന്തുകൊണ്ടാണ്?. ദേശങ്ങള്‍ ഒരുമിക്കുന്നതുകാണാന്‍ ആണവയുദ്ധത്തിനു ഷേക്ക് ഹാന്‍ഡ് കൊടുക്കുന്ന വട്ടമേശസമ്മേളനങ്ങള്‍ എത്തുന്നതും കാത്തിരിക്കുന്ന ലോകത്തിനുമുന്നില്‍, കാല്പന്തുകളിയുടെ ഫ്ലക്സ് ബോര്‍ഡുകളും തൊട്ടുരുമ്മിയിളകുന്ന പലതരം പതാകകളും കാലഹരണപ്പെട്ട ‘ഇസ‘ങ്ങള്‍ക്ക് പകരുവാനാകാത്ത വിശ്വമാനവികതയുടെ സന്ദേശങ്ങള്‍ വിളമ്പിക്കൊടുക്കുമ്പോള്‍ ഏതൊരുവന്റേയും കരളില്‍ കുളിര്‍കണം നിറയുന്നതെന്തുകൊണ്ടാണ്? പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...

For more reading click here

Sunday, June 20, 2010

കഥാമത്സരം

നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന കഥകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്.
മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടുപച്ച സന്ദര്‍ശിക്കുക

ജബുലാനി ഉരുളുമ്പോള്‍ ചന്ദനപ്പള്ളി ചിരിക്കുന്നു

പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...മലബാറിലെ റോഡുകളിലൂടെ വെറുതെ ഒന്നു നടന്നാല്‍ മതി..തിരിച്ചറിയാം ഈ ഹൃദയസ്പന്ദനങ്ങള്‍.ബോള്‍ വലകുലുക്കിയാല്‍ ‘പണിപറ്റിച്ചല്ലോ പഹയന്മാര്‍’ എന്ന് സ്നേഹത്തോടെയുള്

To Read More

കിസ്സ കുര്‍സി കാ

കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്‌. പ്രത്യേകിച്ചും സര്‍ക്കാര്‍ ഓഫീസുകളില്‍. പഴയ തലവര്‍മാറി പുതിയവര്‍ വരുമ്പോള്‍ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്‌. സ്ഥാനമൊഴിയുമ്പോള്‍ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്‌. കിട്ടിയവര്‍ അതില്‍ ഊറ്റംകൊള്ളുന്നതും കാണാം

പൂര്‍ണവായനക്ക്

Friday, June 18, 2010

ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് --

ഇനിയൊരു നിമിഷം ഞാനീടെ കിടക്കില്ല , ഇവരെന്നെ കൊല്ലും , എന്തെല്ലാമോ നടക്കുന്നിണ്ടിവിടെ, എനിക്ക് മനസ്സിലാകാത്ത എന്തെക്കെയോ..."ഉമ്മയങ്ങനെ നിര്‍ത്താതെ പറഞുകൊണ്‍ടിരിക്കുകയാണു.
" ദേ കണ്‍ടില്ലേ ചുറ്റിനും , ഒക്കെയും ജീവനില്ലാത്ത ശവങ്ങളാ ....തലയില്ലാത്ത വെറും പ്രതിമകള്‍, നോക്കിക്കേ ഒറ്റയൊന്നും അനങ്ങുന്നു പോലുമില്ല ". തൊട്ടപ്പുറത്തെ ബെഡിലേക്ക് ചൂണ്ടി ഉമ്മ എന്റെ കാതില്‍ മന്ത്രിച്ചു."ദേ ഇന്നലേം രാത്രി ആ ശവത്തിന്റെ തലേന്ന് എന്തോ ദ്രാവകം വലിച്ചെടുത്തിരുന്നു, എന്നിട്ട് ഇവരെല്ലാവരും കൂടി അത് ശാപ്പിട്ടു, ശവം തീനികളാ ഒക്കെ".തൊട്ടടുത്ത് നിന്നിരുന്ന സിസ്റ്ററെ ചൂണ്ടി ഉമ്മ ആംഗ്യം കാട്ടി. എന്നെ ഇപ്പൊ ഈടെ നിന്ന് മാറ്റണം , ഉമ്മ വാശിപിടിക്കുകയാണു.

TO READ MORE CLICK HERE

അശിരീരി

"ഏറ്റവും ബുദ്ധികുറഞ്ഞ ജീവികള്‍ ഏതാണ്‌?"
ഓരോ മനുഷ്യനോടും അയാള്‍ ചോദിച്ചു. ആരുടേയും ഉത്തരം ശരിയായിരുന്നില്ല.

മൃഗങ്ങളോട് അയാള്‍ ചോദിച്ചു.
തൃപ്തിപ്പെടുത്തുന്ന ഒരുത്തരം അവരും നല്‍കിയില്ല.

കാറ്റിനോടും കിളികളോടും അയാള്‍ ചോദിച്ചു.
ഒന്നും പറയാതെ ചിറകടി ശബ്ദത്താല്‍ മൗനം ഭേദിച്ച് കിളികള്‍ പറന്നു പോയി. മറുപടിയൊന്നുമുരിയാടാതെ മൂളിപ്പാട്ടുപാടി, അയാളെ വലംവെച്ച്‌ കാറ്റും കടന്നു പോയി.

READ MORE HERE

ആന്‍ഡേഴ്സണിന്റെ സാമന്തന്‍മാരും പ്രജകളുടെ വിധിയും

തൊണ്ണൂറുകാരനായ വാറന്‍ ആന്‍ഡേഴ്സണെ അമേരിക്കയില്‍ നിന്ന് വിട്ടുകിട്ടി വിചാരണ ചെയ്ത്, അതിന്‍മേല്‍ മധ്യപ്രദേശ് ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ആന്‍ഡേഴ്സണ്‍ നല്‍കുന്ന അപ്പീലുകളില്‍ തീര്‍പ്പുണ്ടാക്കി നീതി നടപ്പായി വരുമ്പോഴേക്കും കാലം എത്രയെടുക്കും. അതാണോ ഭോപ്പാലിലെ നിസ്സഹാരയരായ ലക്ഷക്കണക്കിന് ഇരകള്‍ കാണാന്‍ കാത്തിരിക്കുന്നത്? അതോ ആന്‍ഡേഴ്സണെ ജാമ്യം നല്‍കി മോചിപ്പിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വിമാനത്തിലേക്ക് പോലീസ് ബഹുമതികളോടെ ആനയിച്ച് ഡല്‍ഹിയിലെത്തിക്കുകയും അവിടെ ആഭ്യന്തര മന്ത്രിയുടെയും രാഷ്ട്രപതിയുടെയും അതിഥിയാക്കി പാര്‍പ്പിക്കുകയും പിന്നീട് അമേരിക്കയിലേക്ക് യാത്രയയക്കുകയും ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനോ?

READ MORE HERE

Thursday, June 17, 2010

നാട്ടുപച്ച നാല്‍പ്പതാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം


അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ? -- നിത്യന്‍

തൊണ്ണൂറിന്റെ ഇരുളിലുള്ള ആന്‍ഡേഴ്‌സനെ തപ്പി ഇനി കടലുകടക്കുന്നതിലും ഭേദം സ്ഥിരബുദ്ധിക്ക്‌ തുരുമ്പെടുത്താത്ത സിങ്ങിനെ എത്രയും വേഗം വിചാരണചെയ്‌ത്‌ പത്തുനാളെങ്കിലും ബുദ്ധിസ്ഥിരതയോടെ ജയിലിലിടുകയാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹി ആന്‍ഡേഴ്‌ണല്ല. സിങ്ങടക്കം മറ്റു പലരുമാണ്‌
പൂര്‍ണവായനക്ക്

ആന്‍ഡേഴ്സണിന്റെ സാമന്തന്‍മാരും പ്രജകളുടെ വിധിയും --രാജീവ് ശങ്കരന്‍

ഇനിയെത്ര തലമുറകളെക്കൂടി ദുരിതത്തിലേക്ക് തള്ളിവിട്ടാല്‍ നമ്മുടെ ഭരണകൂടത്തിന്റെ കണ്ണുകള്‍ തുറക്കും.?ബന്ധുക്കള്‍ നഷ്ടപ്പെട്ട, രോഗപീഡകളാല്‍ വലയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരേക്കാള്‍ കൂറ്, രാജ്യത്തിന് സ്വാതന്ത്യ്രം നേടിത്തന്ന പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരെന്ന് ലജ്ജാശൂന്യമായി ഇപ്പോഴും പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡൌ എന്ന അമേരിക്കന്‍ കുത്തക കമ്പനിയോടായ
പൂര്‍ണവായനക്ക്

കഥ

അശിരീരി -- ബാബുരാജ്‌.റ്റി.വി

പൊടുന്നനെ ഇരുണ്ട ആകാശത്ത്‌ കൊള്ളിയാന്‍ മിന്നി. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ നിന്നു തീക്കനല്‍ കത്തിക്കാളി. അനന്തവിഹായസ്സില്‍ നിന്ന് ഇടിമുഴങ്ങുന്ന അശിരീരിയുണ്ടായി.അനന്തരം നിലത്തു വീണു കിടന്ന്, ശബ്ദം പൊലിഞ്ഞു പോയ ദിശയില്‍ അയാള്‍ സാഷ്ടാംഗം പ്രണമിച്ചു
പൂര്‍ണവായനക്ക്

കവിത

തമസ്സ് -- നജീം

ഈ അന്ധതയും ഇന്നു ഞാന്‍ ആസ്വദിക്കുകയാണ് എനിക്കെന്തിനു വേണം കാഴ്ചകള്‍..? തന്റെ മതത്തെ, ദൈവത്തെ സം‌രക്ഷിക്കാന്‍ പരസ്പരം വെട്ടിക്കീറുന്ന യുവത്വത്തെ കാണാനോ..
പൂര്‍ണവായനക്ക്

സെമിത്തേരിയില്‍ -- ചാന്ദ്‌നി ഗാനന്‍

ഓര്‍മ്മക്കല്ലുകള്‍ക്കു താഴെ ചിതലരിച്ച ശബ്ദങ്ങള്‍ അടക്കം പറയുന്നുണ്ട്‌ ആഞ്ഞു വെട്ടലിന്‍ മണ്ണിളക്കത്തില്‍, വെളിച്ചത്തിന്‍ വിള്ളലുകള്‍ക്ക്‌ വെയില്‍ മണം; ആരായിരിയ്ക്കാം വരുന്നത്‌?
പൂര്‍ണവായനക്ക്

വായന

വേരുകളില്ലാതെ നഗരം -- സന്തോഷ് പല്ലശ്ശന

നഗരജീവിതത്തിന്‌ 'വേരുകള്‍' ഇല്ലെന്നാണ്‌. അസ്ഥിവാരങ്ങള്‍ ഇല്ലാത്ത; കമ്പിയും തകരപ്പാട്ടയും കൊണ്ട്‌ കുത്തി മറച്ച "ചോപ്പടകള്‍" നഗരത്തിന്‍റെ അസ്ഥിരമായ ജീവതാവസ്ഥകളെ ദ്യോതിപ്പിക്കുന്നു. എങ്കിലും എല്ലാവര്‍ക്കും അഭയംകൊടുക്കുന്ന ഇവള്‍ എന്നെ എന്നും വസ്മയിപ്പിക്കുന്നു. അതിജീവനത്തിന്‍റെ പുതിയ സങ്കേതങ്ങളെ സ്വയം വികസിപ്പച്ചുകൊണ്ട്‌ എല്ലാ മനുഷ്യരേയും തന്നിലേക്ക്‌ അടുപ്പിക�
പൂര്‍ണവായനക്ക്

നേര്‍രേഖയില്‍ ചരിത്രം -- ലാസര്‍ ഡിസില്‍വ

കേരളത്തിന്റെ സമഗ്രമായ ചരിത്രത്തില്‍ കൌതുകമുള്ളവര്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും ഒരു കൈപുസ്തകമായി കരുതാന്‍ ഉതകുന്ന നിലയ്ക്ക് ചരിത്രാരംഭം മുതല്‍ കേരളം ആധുനികസമൂഹമായി പരിണമിക്കുന്നിടംവരെയുള്ള നൂറ്റാണ്ടുകള്‍ നീളമുള്ള കാലയളവിലൂടെ മുഴുവന്‍ സഞ്ചരിക്കുന്നു ഈ പുസ്തകം
പൂര്‍ണവായനക്ക്

പ്രവാസം

മസ്കറ്റ് മണല്‍ക്കാറ്റുകള്‍--ഇങ്ങയും ഒരു മഴക്കാലം --- സപ്ന അനു ബി ജോര്‍ജ്ജ്

സ്വന്തം വീടുപോലും വെള്ളത്തില്‍ ഒലിച്ച് പോകുന്നതു പോലും നിസ്സഹായരായി നോക്കിനിന്നവര്‍ പോലും ഉണ്ട്. ഇന്നും മരിച്ചവരുടെ കണക്കുകളോ വിവരമോ ഇല്ല. ആര്‍ത്തലച്ച്, വന്ന വെള്ളപ്പാച്ചിലില്‍ കുത്തിയൊഴുകിപ്പോയ ധാരാളം ജീവിതങ്ങള്‍
പൂര്‍ണവായനക്ക്

ജീവിതം

പലരും പലതും: 18. കിസ്സ കുര്‍സി കാ. -- നാരായണസ്വാമി

കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്‌. പ്രത്യേകിച്ചും സര്‍ക്കാര്‍ ഓഫീസുകളില്‍. പഴയ തലവര്‍മാറി പുതിയവര്‍ വരുമ്പോള്‍ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്‌. സ്ഥാനമൊഴിയുമ്പോള്‍ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്‌. കിട്ടിയവര്‍ അതില്‍ ഊറ്റംകൊള്ളുന്നതും കാണാം
പൂര്‍ണവായനക്ക്

ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് -- യാസ്മിന്‍

ഇനിയൊരു നിമിഷം ഞാനീടെ കിടക്കില്ല , ഇവരെന്നെ കൊല്ലും , എന്തെല്ലാമോ നടക്കുന്നിണ്ടിവിടെ, എനിക്ക് മനസ്സിലാകാത്ത എന്തെക്കെയോ..."ഉമ്മയങ്ങനെ നിര്‍ത്താതെ പറഞുകൊണ്‍ടിരിക്കുകയാണു. " ദേ കണ്ടില്ലേ ചുറ്റിനും , ഒക്കെയും ജീവനില്ലാത്ത ശവങ്ങളാ ....തലയില്ലാത്ത വെറും പ്രതിമകള്‍, നോക്കിക്കേ ഒറ്റയൊന്നും അനങ്ങുന്നു പോലുമില്ല
പൂര്‍ണവായനക്ക്

പൌലോ കൊയ്ലോയും സൂപ്പിക്കയും -- ഉസ്മാന്‍ ഇരിങ്ങാട്ടിരി

അതിന്റെ ആളെത്തന്നെ ച്ചും കിട്ടണ്ടത്. ഞാനത് മുയുമനും ഖുമാമീക്ക് കൊണ്ടോയി ഇടാന്‍ എത്തര ബുദ്ധി മുട്ടീന്നറ്യോ ? നാലോ അഞ്ചോ വട്ടായിട്ടാ ഞാനതൊക്കെ ഇങ്ങട്ടെത്തിച്ചത്. എന്തോര് കനായിരുന്നു... മന്സന് പണിണ്ടാക്കാന്‍ നടക്കും ഓരോരോ ബലാലാള്
പൂര്‍ണവായനക്ക്

കാഴ്ച

പഴമ --എം ബി എസ് -- പുനലൂര്‍ രാജന്‍

പുതിയ തലമുറയില്‍ എത്രപേര്‍ക്ക് എം.ബി.ശ്രീനിവാസനെ അറിയുമെന്ന് തീര്‍ച്ചയില്ല. നല്ല സിനിമയേയും സംഗീതത്തേയും സ്നേഹിച്ച ഒരു കാലഘട്ടത്തിന്റെ ഹൃദയത്തില്‍ തുടിച്ചുനില്‍ക്കുന്ന പേരാണ് MBS ന്റെത്. മലയാളത്തിന് മധുരസംഗീതത്തിന്റെ ഒരു പൂമഴക്കാലം MBS സമ്മാനിച്ചു. 'ഒരുവട്ടംകൂടി' ഓര്‍മ്മകളിലേക്ക് ഗൃഹാതുരതയോടെ മടങ്ങാന്‍ പ്രേരിപ്പിക്കുന്ന മഴവീണമണ്ണിന്റെ ഗന്ധമുള്ള സംഗീതം.
പൂര്‍ണവായനക്ക്

മൈതാനം

ഉരകല്ല് -- ജബുലാനി ഉരുളുമ്പോള്‍ ചന്ദനപ്പള്ളി ചിരിക്കുന്നു -- ജി മനു

പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...മലബാറിലെ റോഡുകളിലൂടെ വെറുതെ ഒന്നു നടന്നാല്‍ മതി..തിരിച്ചറിയാം ഈ ഹൃദയസ്പന്ദനങ്ങള്‍.ബോള്‍ വലകുലുക്കിയാല്‍ ‘പണിപറ്റിച്ചല്ലോ പഹയന്മാര്‍’ എന്ന് സ്നേഹത്തോടെയുള്
പൂര്‍ണവായനക്ക്

യാത്ര

സമാധാനം പൂത്തിറങ്ങുന്ന കാശ്മീര്‍ താഴ്വര -- സലീം മടവൂര്‍

കാശ്മീര്‍ താഴ്വരയോട് യാത്ര പറഞ്ഞത് ഇനിയും തിരിച്ചു വരുമെന്ന ഉറപ്പോടു കൂടി തന്നെയാണ്.എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തീവ്രവാദം ഘട്ടംഘട്ടമായി ഇല്ലാതാകുന്നത് ഈ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കമമെന്നാഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും സന്തോഷം പകരുന്നതാണ്
പൂര്‍ണവായനക്ക്

പുതുലോകം

പച്ചക്കറി സൂപ്പ് -- അമ്പിളി മനോജ്

മഴ ക്കാലം തുടങ്ങി .ഇനി പനിയുടെയും അസുഖങ്ങളുടെയും കാലമായി. എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സൂപ്പ് ആകട്ടെ ഇത്തവണ.
പൂര്‍ണവായനക്ക്

ചിരി വര ചിന്ത

സ്വത്വപ്രതിസന്ധി -- എം എസ് പ്രകാശ്
പൂര്‍ണവായനക്ക്

ബൂലോഗം

ബൂലോഗവിചാരണ 39 -- എന്‍.കെ

ബൂലോഗവിചാരണയില്‍ ഇത്തവണ കാളിന്ദി ,വെള്ളെഴുത്ത് എന്നീ ബ്ലോഗുകള്‍
പൂര്‍ണവായനക്ക്

ആത്മീയം

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ജൂണ്‍ 16 മുതല്‍ 30 വരെയുള്ള കാലത്തേക്ക് വരുന്ന സാമാന്യ ഗ്രഹചാരഫലം ഓരോ കൂറുകാര്‍ക്കും പ്രത്യേകം എഴുതുന്നു. ഓരോരുത്തരടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി തുടങ്ങിയവ അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടാവുന്നതാണ്
പൂര്‍ണവായനക്ക്

Monday, June 14, 2010

കാശുകൊടുത്താല്‍ കന്യകയാകാം

പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുവാൻ ഡേറ്റിങ്ങിനും മറ്റും പങ്കാളിയെ തേടുകയും എന്നാൽ തന്റെ വധു കന്യകയായിരിക്കയും വേണം എന്ന് കരുതുന്ന മലയാളി യുവത്വങ്ങളെ സംബന്ധിച്ച് ഇത് യഥാര്‍ത്ഥത്തിൽ സ്വയം തിരിച്ചറിവിന്റെ സന്ദേശമാണ് നൽകുന്നത്
To Read More

കഥാമത്സരം

നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന കഥകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്.
മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടുപച്ച സന്ദര്‍ശിക്കുക

Friday, June 11, 2010

കഥാമത്സരം

നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന കഥകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്.
മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടുപച്ച സന്ദര്‍ശിക്കുക

Sunday, June 6, 2010

നാട്ടുപച്ചയുടെ മുപ്പത്തിയൊന്‍പതാം ലക്കം

നാട്ടുപച്ചയുടെ മുപ്പത്തിയൊന്‍പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍


വര്‍ത്തമാനം

നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍ -- നിത്യന്‍

32 ശതമാനമെന്ന പുല്‍മേടിലെ മാന്‍പേടകളാവാതെ, മൌലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ ഗര്‍ജിക്കുന്ന സിംഹികളാവുകയാണ് വനിതകള്‍ അവശ്യം വേണ്ടത്.വിശ്വസുന്ദരിമാരെയല്ല, മനോരമാ ദേവിക്കുവേണ്ടി ഉടുതുണി പറിച്ചെറിഞ്ഞ് 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' ബാനറുമായി ആസാം റൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിനുമുന്നില്‍ പ്രകടനം നടത്തിയ മണിപ്പൂരി അമ്മമാരെയും സഹോദരിമാരെയാണ് നമ്മള്‍ മാതൃകയാക്കേണ്ട
To Read More

ഉരകല്ല് --കുരിശിന്‍‌പടികളുടേയും വഞ്ചിമുക്കുകളുടേയും അനിവാര്യത -- ജി മനു

മൂന്നാറിലും വളന്തക്കാട്ടും കിനാലൂരിലും നമുക്ക് ഇനി ആവശ്യം എണ്ണിയാല് തീരാത്ത വഞ്ചികളും കുരിശുകളുമാണ്. കാരണം മണ്ണിനേയും പരിസ്ഥിതിയേയും രക്ഷിക്കാന് ഇനി ദൈവങ്ങള്ക്കേ ആകൂ. .ദൈവനാമത്തില് തൊട്ടടുത്ത വഞ്ചിയിലേക്ക് ഒരു നാണയത്തുട്ട് നമുക്കുമിടാം, ഈ ഭൂമിക്കുവേണ്ടി, വരും തലമുറകള്ക്കുവേണ്ടി
To Read More

കാശുകൊടുത്താൽ കന്യകയാകാം -- സി.വർഷ

പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുവാൻ ഡേറ്റിങ്ങിനും മറ്റും പങ്കാളിയെ തേടുകയും എന്നാൽ തന്റെ വധു കന്യകയായിരിക്കയും വേണം എന്ന് കരുതുന്ന മലയാളി യുവത്വങ്ങളെ സംബന്ധിച്ച് ഇത് യഥാര്‍ത്ഥത്തിൽ സ്വയം തിരിച്ചറിവിന്റെ സന്ദേശമാണ് നൽകുന്നത്
To Read More

വളരുന്ന വിവാദ വ്യവസായവും തളരുന്ന വ്യവസായ വികസനവും -- ദീപക് ധര്‍മ്മടം

കിനാലൂരിലെ യഥാര്‍ത്ഥപ്രശ്നം എന്താണ്, ഇതേക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കാനോ സത്യസന്ധമായി കാര്യങ്ങള്‍ പറയാനോ ആരെങ്കിലും തയ്യാറാവുന്നുണ്ടോ ? ഏതായാലും ഒരു കാര്യം ഉറപ്പിച്ചുപറയാം. തങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങളെ വളച്ചൊടിക്കുവാനും പെരുപ്പിച്ചു കാട്ടാനുമാണ് പലരും ശ്രമിക്കുന്നത്
To Read More

സംസ്കൃതവിരുദ്ധമായിത്തീര്‍ന്ന ഭാഷാ സെമിനാര്‍ ----അനില്‍ നെടുമങ്ങോട്--

നമ്മുടെ മലയാളം അധ്യാപകര്‍ക്കിടയില്‍ സംസ്കൃതവിരോധം പടരാനുള്ള കാരണമെന്താണ് ? 'അടുത്തകാലത്തായി മലയാളം പഠിക്കുന്നതും പഠിപ്പിക്കുന്നതും പിന്നാക്ക വിഭാഗക്കാരാണെ'ന്ന് ഒരിക്കല്‍ പുരോഗമന സാഹിത്യനായകന്‍ കെ.ഇ.എന്‍ പറഞ്ഞിട്ടുള്ളതിനോടു കൂട്ടിവായിച്ചാല്‍ഉത്തരമായി
To Read More

കഥ

കുളമ്പുമനുഷ്യന്‍ -- പ്രദീപ്‌ പേരശ്ശന്നൂര്‍

കുളമ്പുമനുഷ്യനെ കണ്ടു എന്ന്‌ പറഞ്ഞ്‌ അനുഭവസ്ഥര്‍ പലരും രംഗത്തിറങ്ങി. അവര്‍ നിറം പിടിപ്പിച്ച കഥകള്‍ മെനയാന്‍ തുടങ്ങി. നേര്‍ത്ത ഭയവും ജിജ്ഞാസയും നമുക്കൊരു ആനന്ദം തരുമല്ലോ, അതായിരുന്നു കുളമ്പുമനുഷ്യന്‍ പ്രദാനം ചെയ്‌തിരുന്നത്‌
To Read More

ജീവിതം

മനസിലെ മണലാരണ്യങ്ങള്‍ -- ബഷീര്‍

ഹമീദ് എന്തു പിഴച്ചു ? ചുട്ടുപഴുത്ത മണാലരിണ്യത്തില്‍ സ്വന്തക്കാര്‍ക്കു വേണ്ടി ചോര നീരാക്കിയ ഹമീദ്, സഹോദരിമാരേയും അനിയനേയും ബന്ധുക്കളെയുമൊക്കെ കര പറ്റിച്ച ഹമീദ്.... അവനര്‍ഹിക്കുന്നുണ്ടായിരുന്നോ ഇത്
To Read More

പലരും പലതും: 17. കാനേഷുമാരി. നാരായണസ്വാമി

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലാണത്രെ ഇന്ത്യയിൽ ആദ്യത്തെ ചിട്ടപ്രകാരമുള്ള തലതൊട്ടെണ്ണൽ നടന്നത്‌. ബ്രിട്ടീഷുകാർക്ക്‌ ഭരിച്ചുമുടിക്കാൻ നാട്ടിലെ പ്രജകളുടെ എണ്ണവും തരവും (തരക്കേടും) അറിയണമായിരുന്നു. സായ്‌പുമാരെ ഇവിടത്തെ ജനങ്ങളും ജനസംഖ്യയും മതവും ജാതിയും അത്രമാത്രം കുഴക്കിയിരുന്നു. ഇന്നുമതെ
To Read More

കാഴ്ച
കുടകു ഭരണി! --- എ ജെ

കേട്ടാല്‍, ഏഴു കുളി കഴിഞ്ഞാലും പോകാത്ത മുട്ടന്‍ തെറികളാണ് ഈ ആഘോഷത്തിന്റെ പ്രധാന ഇനം. ഇന്നും ഏതാണ്ട് അടിമകളെപ്പോലെ ജീവിച്ചു വരുന്ന ആദിവാസികള്‍ക്ക് ആരെയും ഭയക്കാതെ സര്‍വ സ്വാതന്ത്ര്യത്തോട് കൂടി പരസ്യമായി, തെറി തന്നെ ഉരുവിട്ട് നടക്കാനുള്ള വര്‍ഷത്തിലെ ഒരേ ഒരു അവസരമാണിത്.
To Read More

പുതുലോകം
വറുത്ത മീന്‍ കറി -- അമ്പിളി മനോജ്

പാചകത്തില്‍ ഇത്തവണ വറുത്ത മീന്‍ കറി ഉണ്ടാക്കുന്ന വിധം
To Read More

ചിരി വര ചിന്ത
മഹാബലി -- എം എസ് പ്രകാശ്

അവശേഷിച്ച ഈ ഒന്നേമുക്കാല്‍ മീറ്റര്‍ കൂടി........
To Read More

ബൂലോഗം
ബൂലോഗവിചാരണ 38 -- എന്‍ കെ
ബൂലോഗവിചാരണയില്‍ ഇത്തവണ സത്യാന്വേഷി എന്ന ബ്ലോഗ്
To Read More

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ജൂണ്‍ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ 12 കൂറിലും ജനിച്ചവര്‍ക്കുണ്ടാവുന്ന അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്
To Read More

Wednesday, May 19, 2010

നാട്ടുപച്ച മുപ്പത്തിയെട്ടാമത് ലക്കം

നാട്ടുപച്ചയുടെ മുപ്പത്തിയെട്ടാമത് ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍ ഇതാ


വര്‍ത്തമാനം

ഉരകല്ല് -- പാട്രിയാട്രിസവും പച്ചനോട്ടിസവും -- ജി മനു

വിദേശകുത്തകയ്ക്ക് കോളയൂറ്റാന്‍ പാവപ്പെട്ടവന്റെ മണ്ണിലെ ജലം തീറെഴുതിക്കൊടുക്കാന്‍ കടലാസില്‍ ഒപ്പിട്ടുകൊടുക്കുമ്പോഴും, കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ നെഞ്ചിലേക്ക് വികസനത്തിലെ പത്തുവരിപ്പാതയ്ക്ക് പിക്കാസിറക്കുമ്പോഴും, ഡോളര്‍ഡ്രീംസില്‍ കണ്ടല്‍ക്കാടും പുഴയുടെ അവശേഷിച്ച ജലകാരുണ്യവും അടിയറവക്കുമ്പോഴും, ചൂണ്ടുവിരലിലെ കരിമഷിക്കായി അയ്യഞ്ചുകൊല്ലംകൂടുമ്പോള്‍
കൂടുതല്‍ വായനക്ക്

തൊഴുത്തില്‍ ഒരു മാവോയിസ്റ് -- നമ്പ്യാര്‍

ജോര്‍ജ് ബുഷിനെതിരേ സദ്ദാം ഹസൈന്‍ പോലും ഉപയോഗിക്കാത്ത ചാണക വെള്ളം എന്ന മാരകായുധം നിര്‍മ്മിച്ചവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാം. ആ ചാണകം തൊഴുത്തില്‍ ഉല്‍പാദിപ്പിച്ച ടെക്നോളജിക്കല്‍ ബാക്ഗ്രൌണ്ട് സ്വന്തമായി വികസിപ്പിച്ച ആ പുള്ളിപ്പശുവിനേയും. എവിടെയോ എന്തോ കുഴപ്പമുണ്ട്. അധികം ബുദ്ധിമുട്ടേണ്ട. അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുറച്ച് ബുദ്ധി താനേ തെളിയും. എന്നിട്ടാവ
കൂടുതല്‍ വായനക്ക്

മാധ്യമങ്ങളും ജുഡീഷ്യറിയും -- നിത്യന്‍

ജനാധിപത്യത്തിന്റെ രണ്ട്‌ നെടുംതൂണുകള്‍ എന്ന സ്ഥാനം ഇപ്പോഴലങ്കരിക്കുന്നത്‌ ജുഡീഷ്യറിയും മീഡിയയുമാണ്‌.ആരാണ്‌ കൂടുതല്‍ സ്വതന്ത്രര്‍, ആര്‍ ആരുടെ കാര്യത്തില്‍ ഇടപെട്ടു കുളം തോണ്ടരുത്‌, ആര്‍ക്ക്‌ ആരുടെ കാര്യത്തിലിടപെട്ടു കുളമാക്കാം എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ ആദികാലം മുതലേ നടന്നുകൊണ്ടിരിക്കുന്നു..
കൂടുതല്‍ വായനക്ക്

പ്രശ്നം ശിരോവസ്ത്രം മാത്രമോ? എ ജെ

ഇപ്പോള്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും, മുസ്ലിം സ്ത്രീകളുടെ തല മറക്കല്‍/ശരീരം മറക്കല്‍ വിവാദം കത്തിപ്പടരുകയാണല്ലോ? ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികള്‍ സാമാന്യം ശക്തമാ‍യിത്തന്നെ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. എരിയുന്ന തീയില്‍ എണ്ണ ഒഴിച്ച് ആളിക്കത്തിക്കുവാന്‍ ഉള്ള ബോധപൂര്‍വമായ ശ്രമം പല മൂലകളില്‍ നിന്നും വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുന്നുമുണ്ട്.
കൂടുതല്‍ വായനക്ക്

കവിത

രണ്ട് കവിതകള്‍ -- ഗീതാ രാജന്‍

കൊയ്ത്തു കഴിഞ്ഞൊരു പാടം പോല്‍ ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍ നിശ്ചലമായൊരു - പക്ഷി പോലെയും മേഘങ്ങള്‍ മൂടികെട്ടിയ മനസ്സേ എന്തേ നീ പെയ്തില്ല..
കൂടുതല്‍ വായനക്ക്

വായന

ആടുജീവിതങ്ങള്‍ -- എസ് കുമാര്‍

2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകം വായിക്കപ്പെടുന്നു.
കൂടുതല്‍ വായനക്ക്

വീണുപോയ ജീവിതങ്ങള്‍ -- യാസ്മിന്‍

2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍..
കൂടുതല്‍ വായനക്ക്

ജീവിതം

പലരും പലതും: 16. മൂപ്പന്‍ - നാരായണസ്വാമി

ഞങ്ങളുടെ നാട്ടില്‍ 'കുഡുംബി' സമുദായക്കാരെയാണ്‌ 'മൂപ്പന്‍' എന്ന പേരില്‍ വിളിക്കുന്നത്‌. അതൊരു സ്ഥാനപ്പേരായിരിക്കണം, കാരണം ഒട്ടുമിക്ക കായികാധ്വാനങ്ങളിലും അവരായിരുന്നു മുപ്പന്മാര്‍. പുരുഷന്മാര്‍ പാടത്തും പറമ്പത്തും പണിയെടുത്തപ്പോള്‍ സ്ത്രീകള്‍ (അവരെ 'ബായിമാര്‍' എന്നു വിളിച്ചിരുന്നു) പൊതുവെ അയലത്തെ വീട്ടുവേലകളില്‍ സഹായിച്ചു. തികച്ചും പരാധീനതയിലായിരുന്ന ആ സമൂഹം
കൂടുതല്‍ വായനക്ക്

മസ്കറ്റ് മണല്‍ക്കാറ്റുകള്‍ --മദേഴ്സ് ഡെ” ആഘോഷിക്കാത്ത അമ്മ -- സപ്ന അനു ബി ജോര്‍ജ്

പൊക്കിള്‍ക്കൊടി മുറിച്ച് , ഒരു ജീവന്‍ ആദ്യമായി ശ്വാസം വലിക്കുമ്പോള്‍ ആ മാതൃഹൃദയം സായൂജ്യമടയുന്നു . ഏതൊരമ്മയ്ക്കും ഒരായുസ്സിന്റെ ചാരിതാര്‍ത്ഥ്യം നല്കാന്‍ വേണ്ടിയുള്ള ജീവന്റെ തുടിപ്പ്.ആ കുഞ്ഞിനുവേണ്ടി സഹിച്ചും,ക്ഷമിച്ചും,സ്നേഹിച്ചും ഒരു നല്ല മാതൃകയായി അമ്മ ജീവിക്കുന്നു
കൂടുതല്‍ വായനക്ക്

കാഴ്ച

ലെന്‍സ് --കാവലാള്‍ -- സാഗര്‍

പുതുലോകം

മുട്ട കുഴലപ്പം -- അമ്പിളി മനോജ്

ബൂലോഗം

ബൂലോഗവിചാരണ 37 -- എന്‍ കെ

ബൂലോഗവിചാരണയില്‍ ഇത്തവണ നീലാംബരി, ശിവകാമിയുടെ കാഴ്‌ചകള്‍ , കണ്ടകശനി എന്നീ ബ്ലോഗുകള്‍
കൂടുതല്‍ വായനക്ക്

ആത്മീയം

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 മെയ് 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ പന്ത്രണ്ട് കൂറുകളിലും ജനിച്ചവര്‍ക്കുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി തുടങ്ങിയവ അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടാവുന്നതാണ്
കൂടുതല്‍ വായനക്ക്

വിവാഹ വിഷയത്തില്‍ ജാതകച്ചേര്‍ച്ചയുടെ അടിസ്ഥാനവും സാദ്ധ്യതകളും ചെമ്പോളി ശ്രീനിവാസന്‍

ജാതകച്ചേര്‍ച്ച ജീവിതത്തില്‍ നല്‍കുന്ന ഗുണകരമായ കാര്യങ്ങള്‍ ഒട്ടനവധിയുണ്ടെന്ന് കാണാവുന്നതാണ്.വിവാഹം ഒരു ശുഭമുഹൂര്‍ത്തത്തില്‍ത്തന്നെ നടത്തിയാല്‍ ആ ദമ്പതികള്‍ക്ക് സുഖാനുഭവങ്ങള്‍ അനുഭവിച്ച് കൊണ്ട് ജീവിക്കും
കൂടുതല്‍ വായനക്ക്

വായിക്കുക
അഭിപ്രായങ്ങള്‍ അറിയിക്കുക

Friday, May 7, 2010

ഉരകല്ല്.--- ചിതലരിച്ച പ്രമാണങ്ങള്‍

ശ്രീ ടി.എന്‍ ഗോപകുമാര്‍ കലാകൌമുദിയില്‍ എഴുതിയ ഒരു കുറിപ്പ് വായിച്ചപ്പോള്‍ ഇത്രയ്ക്കങ്ങോട്ട് വേണോ എന്ന് ഈയുള്ളവനും ചിന്തിച്ചിരുന്നു. കാര്യം മറ്റൊന്നുമല്ല, ഒരു ഉത്തരേന്ത്യന്‍ ബുദ്ധിജീവി അദ്ദേഹത്തോടെ കേരളത്തിലെ ഇന്നത്തെ മനുഷ്യാവസ്ഥയെക്കുറിച്ചു ചോദിച്ചു. വിശദമായി പറയാനുള്ള സമയം ഇപ്പോള്‍ തന്റെ കൈയിലില്ല എന്ന് പറഞ്ഞപ്പോള്‍, ‘എങ്കില്‍ ഒരുകാര്യം ചെയ്യൂ മലയാളത്തില്‍ ഹിറ്റ് ആയ/ആയേക്കാവുന്ന കുറെ സിനിമകളുടെ പേരു പറയൂ,‘ എന്നായി മറുതല. നരസിംഹം, മാടമ്പി, രാക്ഷസരാജാവ്, രാവണപ്രഭു, താന്തോന്നി, പോക്കിരിരാജ തുടങ്ങിയ വെള്ളിത്തിരിയിലെ വെള്ളിടികളുടെ പേരുകള്‍ ഇംഗ്ലീഷിലാക്കി ശ്രീ ഗോപകുമാര്‍ പറഞ്ഞപ്പോള്‍, നോര്‍ത്തിലെ പ്രജ ഈസിയായി ഫലം പ്രഖ്യാപിച്ചു ‘നിങ്ങള്‍ മലയാളികള്‍ മാനസികരോഗികളാണ്'


കൂടുതല്‍ വായനക്ക്

Wednesday, May 5, 2010

മാന‍സികവിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്‌‌‌‌‌‌

മുഖം മന‍സ്സിന്റെ കണ്ണാടിയാണ്
മനുഷ്യന്റെ മനസ്സ്‌,പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന പ്രായോഗികവുമായ വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും മാനസിക അസ്വാസ്ത്യങ്ങളുമുള്‍പ്പെടെ പല മേഖലകളില്‍ മനഃശാസ്ത്രം വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ പ്രകൃതങ്ങളേയും പെരുമാറ്റങ്ങളേയും കൃത്യമായ പഠനത്തിനു വിധേയമാക്കി വിശദീകരിക്കുനതില്‍ മനഃശാസ്ത്രം ഇതര ശാസ്ത്രങ്ങളെക്കാള്‍ വളരെ മുന്നിലാണ്‌. ഏതൊരു ശാഖയേയും പോലെ മനഃശാസ്ത്രത്തിനും,പല‍ ‍വിജ്ഞാന മേഖലകളുമായി കൈകോര്‍‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും,ഒരു വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തില്‍ നിന്നും ഏറെ ഭിന്നമാണ്‌. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" (soul) എന്നര്‍ത്ഥമുള്ള "സൈക്ക്‌ "(psyche), "പഠനം" എന്നര്‍ത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളില്‍ നിന്നാണ്‌ സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌.

കൂടുതല്‍ വായനക്ക്

Monday, May 3, 2010

നാട്ടുപച്ച മുപ്പത്തിയേഴാമത് ലക്കം

നാട്ടുപച്ചയുടെ മുപ്പത്തിയേഴാമത് ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍ ഇതാ

വര്‍ത്തമാനത്തില്‍


ആഗോളതാപനവും ആയുര്‍വേദവും -- ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്

അന്തരീക്ഷതാപനില വര്‍ഷംതോറും ദശലക്ഷക്കണക്കിന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ നില തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കില്‍ അവിടെയുള്ള ഹിമാനികള്‍ ഉരുകുകയും നദികളില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും. സമുദ്രനിരപ്പ് ഉയരുകയും പലരാജ്യങ്ങളും കടലില്‍ മുങ്ങിപ്പോവുകയും ചെയ്യും
കൂടുതല്‍ വായനക്ക്

ബേബിയിങ്ങനെ ബേബിയായാലെങ്ങനാ ? -- എന്‍.ആര്‍.അനില്‍കുമാര്‍

'മഹാബലി നാട്ടില്‍ മലയാള നാട്ടില്‍ ബന്ദും ഹര്‍ത്താലും ഫണ്ടു പിരിവും സമൃദ്ധമായി വിളഞ്ഞനാട്ടില്‍ പണ്ടു പണ്ട് എം.എ.ബേബിയെന്നൊരു വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രിയുണ്ടായിരുന്നു, അദ്ദേഹം ഡല്‍ഹി സുല്‍ത്താന്‍ പരമ്പരയിലെ പ്രസിദ്ധനായ ഒരു ഭരണാധികാരിയെപ്പോലെ വൈരുദ്ധ്യങ്ങളുടെ സമ്മിശ്രമായിരുന്നു' എന്നൊക്കെ നൂറുകൊല്ലം കഴിഞ്ഞ് തന്നെ വിലയിരുത്തണമെന്ന് നിര്‍ബന്ധമുണ്ടെന്നു
കൂടുതല്‍ വായനക്ക്

ഖണ്ഡനവിപ്ലവം ---നിത്യന്‍

വയറിനു വിപ്ലവവും തലയില്‍ ജന്മിത്വവും കൂടിയായപ്പോല്‍ പുതിയപ്രമാണിമാര്‍ അവതരിച്ചു. സ്വന്തം തൊഴിലാളിയെ ചെരുപ്പുമാലയിടീക്കുന്നതാണ്‌ ഒടുവില്‍ കണ്ട വിപ്ലവപ്രവര്‍ത്തനം. ലാല്‍സലാം
കൂടുതല്‍ വായനക്ക്

കടല്‍ ഭാഷയറിയാത്തവള്‍ -- അഷിത എം

എന്റെ ചുണ്ടുകളെ വിഴുങ്ങി ദാഹം ശമിപ്പിച്ച നിന്റെ ചുണ്ടുകളില്‍ ഉപ്പുവെള്ളത്തിന്റെ വെളുപ്പവശേഷിക്കും വികാരമേതുമില്ലാതെ മണല്‍ തരികള്‍ അതിനുചുറ്റും അലങ്കാരം തീര്‍ത്തു ചമഞ്ഞു കിടക്കും
കൂടുതല്‍ വായനക്ക്

നന്മ ക്രൂശിക്കപ്പെടുന്നു ! നിങ്ങള്‍ എവിടെയാണ്? -- ഈശോ ജേക്കബ്, ഹ്യൂസ്റ്റണ്‍

പാലു തന്നവരുടെ പോലും കൈയില്‍ കൊത്തുന്നു നമ്മള്‍ പമ്പയാര്‍ പുളകങ്ങളിലും വിഴുപ്പുകെട്ടലക്കുന്നു. പാഷാണം കലര്‍ത്തുന്നു പാലില്‍, തനി മുലപ്പാലില്‍
കൂടുതല്‍ വായനക്ക്

ബാറ്റും ബാളും.--ശ്രീകൃഷ്ണദാസ്‌ മാത്തൂർ

ഒടുവിലൂന്നുവടിയായ്‌ ബാറ്റും ഉലകമെന്നൂറ്റം കൊണ്ടെടു- ത്തമ്മാനമാടാനൊരു ബാളും
കൂടുതല്‍ വായനക്ക്

കുഞ്ഞിരാമേട്ടനും കുട്ടികളും -- ബി ടി അനില്‍
വിടി ഭട്ടതിരിപ്പാടിനെപ്പറ്റി നീലന്‍ എഴുതിയ പുസ്തകത്തെപ്പറ്റി
കൂടുതല്‍ വായനക്ക്

സ്കറ്റ് മണല്‍ക്കാറ്റുകള്‍ -- മാന‍സികവിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്‌‌‌‌‌‌ -- സപ്ന അന�

മനുഷ്യന്റെ മനസ്സ്‌,പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന പ്രായോഗികവുമായ വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും മാനസിക അസ്വാസ്ത്യങ്ങളുമുള്‍പ്പെടെ പല മേഖലകളില്‍ മനഃശാസ്ത്രം വിരല്‍ ചൂണ്ടുന്നു
കൂടുതല്‍ വായനക്ക്

ഉരകല്ല്.--- ചിതലരിച്ച പ്രമാണങ്ങള്‍ -- ജി മനു

മതില്‍ക്കെട്ടിനുള്ളില്‍ റിമോട്ട് കണ്ട്രോളും റിയാലിറ്റി ഷോയുമായി കഴിഞ്ഞുകൂടുന്ന ‘സെല്‍ഫിഷ് മല്ലു’വിനെ കുറ്റം പറയാന്‍ തോന്നുന്നില്ല. സുരക്ഷിതമായ ഇടം തേടുന്ന ചരിത്രമാണല്ലോ മനുഷ്യനുള്ളത്. ആത്മാവും ശരീരവും സുരക്ഷിതമാവുന്നത് കൊളുത്തിട്ടു പൂട്ടിയ വീട്ടിനകത്തുമാത്രം എന്ന മധ്യവര്‍ഗമലയാളിയുടെ അഭിപ്രായത്തെ കൊഞ്ഞനം കുത്താന്‍ നമുക്ക് അവകാശമുണ്ടെന്നും തോന്നുന്നില്ല
കൂടുതല്‍ വായനക്ക്

കുടക്- സുന്ദരിമാരുടെയും ധീരന്മാരുടേയും നാട് -- എ ജെ

കുടക് കര്‍ണാടകയിലെ ഒരു അതിര്‍ത്തി ജില്ലയാണ്. നമ്മുടെ വയനാടും കണ്ണൂരുമാണ് അയല്‍ക്കാര്‍. വയനാട്ടില്‍ നിന്ന് തോല്‍പ്പെട്ടി വഴി കുട്ടയിലെത്താം; കുടകിന്റെ തുടക്കമാണ് കുട്ട. ഇവിടത്തുകാരുടെ കുട്ടം. അല്ലെങ്കില്‍ ഇരിട്ടിയില്‍നിന്ന് മാക്കൂട്ടം ചുരം വഴി വിരാജ് പേട്ടയിലെത്താം. കുടക് ജില്ലയില്‍ കുടകെന്ന പേരില്‍ ഒരു സ്ഥലമില്ല. നമ്മുടെ വയനാട് പോലെ. സമുദ്ര നിരപ്പില്‍ നിന്ന്
കൂടുതല്‍ വായനക്ക്

മുളങ്കൂമ്പ് കറി -- യാസ്മിന്‍

ചൈനക്കാരുടെയും തായ് ലന്റ് കാരുടെയും ഇഷ്ടവിഭവങ്ങളാണ് മുളങ്കൂമ്പ് കൊണ്ടുണ്ടാക്കുന്നവ. ദക്ഷിണേന്ത്യയില്‍ കുടകിലാണ് ഇവക്കു കൂടുതല്‍ ജനകീയത. വിലപിടിപ്പുള്ള ഈ പഞ്ചനക്ഷത്ര വിഭവം നമുക്ക് വീട്ടില്‍ തയ്യാറാക്കി നോക്കാം.
കൂടുതല്‍ വായനക്ക്

ബീറ്റ്റൂട്ട് തണ്ടും ഇലയും തോരന്‍ -- അമ്പിളി മനോജ്

പാചകത്തില്‍ ഇത്തവണ ബീറ്റ്രൂട്ടിന്റെ ഇലയും തണ്ടും കൊണ്ട് തോരാനുണ്ടാക്കുന്നതിനെ പറ്റി
കൂടുതല്‍ വായനക്ക്

വിവാഹ വിഷയത്തില്‍ ജാതകച്ചേര്‍ച്ചയുടെ അടിസ്ഥാനവും സാദ്ധ്യതകളും ചെമ്പോളി ശ്രീനിവാസന്‍

ജാതകച്ചേര്‍ച്ച ജീവിതത്തില്‍ നല്‍കുന്ന ഗുണകരമായ കാര്യങ്ങള്‍ ഒട്ടനവധിയുണ്ടെന്ന് കാണാവുന്നതാണ്.വിവാഹം ഒരു ശുഭമുഹൂര്‍ത്തത്തില്‍ത്തന്നെ നടത്തിയാല്‍ ആ ദമ്പതികള്‍ക്ക് സുഖാനുഭവങ്ങള്‍ അനുഭവിച്ച് കൊണ്ട് ജീവിക്കും
കൂടുതല്‍ വായനക്ക്

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 മെയ് 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഓരോ കൂറില്‍ ജനിച്ചവരുടേയും ഗ്രഹചാരവശാല്‍ ഉണ്ടാവുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ജാതകഗ്രഹസ്ഥിതി വഴിയുണ്ടാകുന്ന ഫലം അഷ്ടവര്‍ഗ്ഗ ഫലം അനുസരിച്ച് ഫലാനുഭവങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ്
കൂടുതല്‍ വായനക്ക്

വായിക്കുക
അഭിപ്രായങ്ങള്‍ അറിയിക്കുക

Sunday, May 2, 2010

കുടക്- സുന്ദരിമാരുടെയും ധീരന്മാരുടേയും നാട് -- എ ജെ

"കുടക് സുന്ദരമാണ്. അവിടുത്തെ സ്ത്രീകള്‍ പരമ സുന്ദരികളും. പുരുഷന്മാരാണെങ്കിലോ, അപാര ധീരന്മാരും." ചെറുപ്പത്തിലേ കേട്ട് മനസ്സിലുറച്ച് പോയ കാര്യങ്ങളിങ്ങനെയൊക്കെയായിരുന്നു. സൈന്യത്തിലും, സൈന്യാധിപരിലുമുള്ള കുടകു ബാഹുല്യവും, കുടകിനെപ്പറ്റി, നെഹറു ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങളും, ഈ വിശ്വാസത്തെ ബലപ്പെടുത്തിയിരുന്നു. കുറെക്കഴിഞ്ഞ് കുടകിലെ ജീവിതം നിരീക്ഷിക്കാനവസരം ഒത്ത് വന്നപ്പോള്‍, അവരെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.

click here

ആഗോളതാപനവും ആയുര്‍വേദവും

ആഗോളതാപനവും ആയുര്‍വേദവും -- ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്

ആഗോളതാപനത്തെപ്പറ്റി ഇന്ന് സാമാന്യമായി എല്ലാവര്‍ക്കും അറിയാം എന്ന
അവസ്ഥയാണുള്ളത്. കുറച്ചുകാലങ്ങളായി പ്രകൃതിയില്‍ വന്നുകൊണ്ടിരിക്കുന്ന
അസാധാരണങ്ങളായ മാറ്റങ്ങള്‍ മനുഷ്യകുലത്തിന് പ്രതികൂലമായി
ഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനാല്‍ത്തന്നെ ഉല്‍ക്കണ്ഠാകുലരായി അവര്‍
പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

more

Thursday, April 22, 2010

യുദ്ധകാണ്ഡം ദണ്ഡകാരണ്യത്തില്‍

പി ചിദംബരം ഒടുവില്‍ സൈനികന് വിലയിട്ടിരിക്കുന്നു. 35 ലക്ഷം രൂപ. തീര്‍ന്നില്ല. റിട്ടയര്‍ കാലം വരെ ശമ്പളം വീട്ടിലെത്തിക്കും. ഒപ്പം കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും. മാവോയിസ്റ് വേട്ടക്കിടെ കൊല്ലപ്പെട്ടാലേ ഈ വില കിട്ടൂ.
ആദ്യമേ പറയട്ടെ സൈനികരോട് ഏതെങ്കിലും തരത്തില്‍ അനാദരവുള്ള ആളല്ല ഇതെഴുന്നത്. വിമുക്തഭടന്റെ ജീവിതം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. പക്ഷേ ദണ്ഡകാരണ്യത്തിലെ ഏറ്റുമുട്ടല്‍ -വ്യാജവും നിര്‍വ്യാജവും - എന്തിന് വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്?

പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ചരമക്കുറിപ്പ് കാവ്യാത്മകമായി ചോരയില്‍ എഴുതുകയാണ് മാവോയിസ്റുകള്‍. സായുധ സമരത്തിലൂടെ ഇന്ത്യയില്‍ അധികാരം പിടിക്കാമെന്ന കിഷന്‍ഷിയുടെ കാല്‍പനിക ഭാവന ദ്വാപര യുഗത്തിലെ സാക്ഷാല്‍ കിഷന്‍ജിക്ക് പോലും ഉണ്ടായിക്കാണില്ല. അതിനാല്‍ അന്നദ്ദേഹം ഇടക്കിടെ സമവായത്തിന്റെ സുദര്‍ശനം ചുഴറ്റി.

ബാക്കി ദേണ്ടേ ഇവിടെ

Saturday, April 17, 2010

നാട്ടുപച്ചയുടെ മുപ്പത്തിയാറാം ലക്കം

പ്രിയപ്പെട്ട വായനക്കാരെ , പുതുവിഭവങ്ങളും വിശേഷങ്ങളുമായ് നാട്ടുപച്ചയുടെ

മുപ്പത്തിയാറാം ലക്കം . വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

വര്‍ത്തമാനത്തില്‍ നിത്യന്‍ എഴുതുന്നു,പാല്പായസത്തില്‍ പതിച്ച കാഞ്ഞിരക്കുരുക്കള്‍

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും. തല്ക്കാലം വൈരം മറന്ന് അന്യോന്യം കെട്ടിപ്പിടിച്ച് നമ്മളെല്ലാവരുംകൂടി താളാത്മകമായി പോലീസുകാരുടെ തന്തയ്ക്കുവിളിക്കുന്ന നല്ല നാളുകളാണല്ലോ ഇത്.
ഈയുള്ളവന്‍റെ പരിമിതമായ അറിവുവച്ച് കേരളത്തില്‍ ജനിച്ചുവളര്‍ന്ന സാമാന്യം തണ്ടും തടിയും ഒത്ത വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ക്ക് ചെന്നുകയറാനുള്ള ഇടമാണ് പോലീസ്റ്റേഷന്‍. കാക്കിയിട്ടാല്‍ പോലീസുകാരുടെ പണിയെടുക്കാം. ബാക്കിയെല്ലാമുണ്ടായിട്ടും കാക്കിമാത്രമില്ലാത്തവര്‍ക്ക് പോലീസുകാര്‍ക്ക് പണികൊടുക്കാം. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദൈനംദിന ഇടപാടുകള്‍ക്കാണ് കേരള ത്തില് ക്രമസമാധാനവാഴ്ച എന്നുപറയുക.

ചുരുക്കിപ്പറഞ്ഞാല്‍ പോലീസുകാര്‍ എന്നാല്‍ നമ്മള്‍ കാക്കിയിട്ടത് എന്നൊരര്‍ത്ഥമേയുള്ളൂ. ഇനി നല്ലൊരു കണ്ണാടിയെടുത്തു മുഖത്തോടടുപ്പിക്കുക. എത്രമാത്രം അപരിഷ്കൃതരാണ് നമ്മളെന്ന് അപ്പോഴേ മനസ്സിലാവൂ. നമ്മളില് ഒരു നല്ലശതമാനം ശരാശരി കളളന്‍മാരാണ്. കൊള്ളക്കാരാവാനുള്ള തണ്ടുംതടിയുമില്ലാത്തതുകാരണം ചില്ലറക്കള്ളന്‍മാരും പിടിച്ചുപറിക്കാരുമായി അവശേഷിക്കുന്നൂവെന്നേയുള്ളൂ.

ആരും ജനിക്കുന്നത് കുറ്റവാളിയായിട്ടല്ല എന്നത് ഒരു സത്യമാണ്. ആരും ജനിക്കുന്നത് മഹാത്മാഗാന്ധിമാരായിട്ടല്ല എന്നത് അതിലും പെരിയ സത്യമാണ്. മനുഷ്യസ്വഭാവം നിയന്ത്രിക്കുന്നത് ഒരു പരിധിവരെയെങ്കിലും ജീനുകളാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യനെ പൂര്‍ണമായും മാറ്റാനാവുമെങ്കില്‍ സന്ന്യാസിമാരില്‍ തെമ്മാടികളും കമ്മ്യൂണിസ്റ്റുകാരില്‍ കൊള്ളക്കാരും സംഭവിക്കുമായിരുന്നില്ല.

പൂ’ണ്ണ വായനക്ക്


യുദ്ധകാണ്ഡം ദണ്ഡകാരണ്യത്തില്‍- നമ്പ്യാര്‍

പി ചിദംബരം ഒടുവില്‍ സൈനികന് വിലയിട്ടിരിക്കുന്നു. 35 ലക്ഷം രൂപ. തീര്‍ന്നില്ല. റിട്ടയര്‍ കാലം വരെ ശമ്പളം വീട്ടിലെത്തിക്കും. ഒപ്പം കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും. മാവോയിസ്റ് വേട്ടക്കിടെ കൊല്ലപ്പെട്ടാലേ ഈ വില കിട്ടൂ.
ആദ്യമേ പറയട്ടെ സൈനികരോട് ഏതെങ്കിലും തരത്തില്‍ അനാദരവുള്ള ആളല്ല ഇതെഴുന്നത്. വിമുക്തഭടന്റെ ജീവിതം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. പക്ഷേ ദണ്ഡകാരണ്യത്തിലെ ഏറ്റുമുട്ടല്‍ -വ്യാജവും നിര്‍വ്യാജവും - എന്തിന് വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്?

പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ചരമക്കുറിപ്പ് കാവ്യാത്മകമായി ചോരയില്‍ എഴുതുകയാണ് മാവോയിസ്റുകള്‍. സായുധ സമരത്തിലൂടെ ഇന്ത്യയില്‍ അധികാരം പിടിക്കാമെന്ന കിഷന്‍ഷിയുടെ കാല്‍പനിക ഭാവന ദ്വാപര യുഗത്തിലെ സാക്ഷാല്‍ കിഷന്‍ജിക്ക് പോലും ഉണ്ടായിക്കാണില്ല. അതിനാല്‍ അന്നദ്ദേഹം ഇടക്കിടെ സമവായത്തിന്റെ സുദര്‍ശനം ചുഴറ്റി.

ഇന്നും, പക്ഷേ പിന്നേയും ഒരു യുഗം പിന്നിലാണ് ദണ്ഡകാരണ്യം. പണ്ട് മര്യാദാ പുരുഷോത്തമന്‍ ശ്രീരാമ ചന്ദ്രന്‍ സീതാദേവിയെ കൊണ്ടു തള്ളിയ കാലത്തെ അതേ കാടും മരങ്ങളും കാട്ടുവാസികളും തന്നെ. ആ അവികസിത വേദനകളിലാണ് പുതിയ കൊടിപ്പടങ്ങള്‍ക്ക് കയ്യും കമ്പും കിട്ടുന്നത്.

മുഴുവന്‍ വായിക്കൂ....


അഷിത എഴുതുന്നു ,ഹുസൈനെ പേടിക്കുന്നവരും ഹുസൈന്‍ പേടിപ്പിക്കുന്നവരും

ഞങ്ങളുടെ നാട്ടിലൊരു പഴമൊഴിയുണ്ട്.
താടിയുള്ള അപ്പനെ പേടി കാണുമെന്നു.
മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ എന്ന M F ഹുസൈന്‍സാഹിബിനു നല്ല ശൊങ്കന്‍ താടിയുണ്ട്. മുടിയും വടിയും പോരാത്തതിനു വരയുമുണ്ട്. വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ആവശ്യക്കാരും ആവശ്യത്തിലേറെ സമ്പത്തും വിവാദങ്ങളുമുള്ള ഈ കലാകാരന്‍ ഈയിടെ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത് ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചു ഖത്തര്‍കാരനായപ്പോഴാണ്.ഉടന്‍ തന്നെ പട്ടിക്ക് എല്ലിന്‍ കഷ്ണമെന്ന പോലെ മാധ്യമങ്ങളെല്ലാം ചാടി വീഴുകയും ചെയ്തു.കലാകാരന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദി ക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ചര്‍ച്ച എന്നതിനേക്കാള്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതിനെതിരായ ഒരു യുദ്ധമായി മാറി അത്.
ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാനുള്ള ഹുസൈന്റെ തീരുമാനം രാജ്യത്തിന്‌ അപമാനകരമാണെന്ന് കലാകാരന്മാരും ലിബറത്സും വാദിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച ഒരു വ്യക്തിക്ക് അതില്‍ കുറ്റബോധം പ്രകടിപ്പിക്കാതെ ഇന്ത്യയില്‍ കഴിയാനാവില്ലെന്നായിരുന്നു ഹിന്ദു മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത ഒരു വിഭാഗത്തിന് പറയാനുണ്ടായിരുന്നത്. ഒരു ദേശീയ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് വലിയൊരു ലേഖനമെഴുതി ഉത്ഘാടനം ചെയ്ത ആ പ്രചാരണ പരിപാടിയുടെ ലക്‌ഷ്യം എന്ത് തന്നെ ആയിരുന്നെങ്കിലും ആ ചര്‍ച്ച വര്‍ഗീയ സ്വഭാവമുള്ളതായിരുന്നു. ഹുസൈനെതിരായ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ന്യായീകരിക്കാനല്ല, ഈ കാര്യം ഇവിടെ പരാമര്‍ശിച്ചത്.
മാധ്യമങ്ങള്‍ക്ക് ജനങ്ങളെ എത്രത്തോളം ക്രിയാത്മകമായി സ്വാധീനിക്കാനാവുമോ അത്രത്തോളം തന്നെ അവരുടെ മീതെ ആശയങ്ങള്‍ അടിച്ചെല്‍പ്പിക്കാനും കഴിയും.വായിച്ചു നല്ലത് മാത്രം സ്വാംശീകരിക്കാനുള്ള ഒരു സാവകാശമോ, അല്ലെങ്കില്‍ അതിനൊരു അവസരമോ വായനക്കാരന് ലഭിക്കുന്നില്ല എന്ന് വരുന്നു.

തുടര്‍ന്ന് വായിക്കൂ..


കണ്ണു വേണമിരുപുറമെപ്പോഴും കണ്ണു വേണം മുകളിലും താഴെയും'-- ഗിരീഷ്



കേരളീയ സമൂഹത്തിന്റെ സദാചാരപരവും സാമൂഹ്യവുമായ മൂല്ല്യങ്ങള്‍ക്കു മുകളില്‍ സൈബര്‍കാറ്റ് ആഞ്ഞടിച്ച് നാഷനഷ്ടം വിതക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രകൃതി സ്വയമെവ സൃ#്ടിക്കുന്ന പ്രകോപനങ്ങളെല്ലാം പുനര്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ മനുഷ്യന്റെ സാമൂഹ്യ ബോധമാകുന്ന കിളിക്കൂട്ടിലേക്ക് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ കഴിയാത്തവിധമുള്ള തകര്‍ച്ചയാണുണ്ടാക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ വീശിക്കൊണ്ടിരിക്കുന്ന സൈബര്‍കാറ്റ് നമ്മുടെ സാമൂഹിക ബന്ധങ്ങളേയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മലയാളത്തിന്റെ കവി വൈലോപ്പിള്ളി മലയാളിയുടെ പുരോഗതിയിലും നാം കാത്തു സൂക്ഷിക്കേണ്ട കേരളത്തനിമയെക്കുറിച്ച് ഇങ്ങനെ എഴുതി.
ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്ര വല്‍ക്കൃതലേകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പുവും

ബാക്കി വായിക്കൂ..



ജീവിതത്തില്‍ വിനീത് എഴുതുന്നു,ചിറകറ്റ ഓര്‍മ്മകളെ വരയ്ക്കുമ്പോള്‍


ഓര്‍മ്മകളാം വര്‍ഷകാലം, ഗൃഹാതുരം
സായന്തനം നിറകണ്ണില്‍, നിന്നെച്ചൊല്ലി
നോവുന്നു നെഞ്ചില്‍ വീണ്ടും മുറിപ്പാടുകള്‍"
- വിജയലക്ഷ്മി
നീറുകയാണ്, എന്റെ ഉള്ള് നിറയെ. ഒരു മഹാതീര്‍ത്ഥാടനം പോലെ ഈ ജീവിതം

എന്തെന്നില്ലാത്ത, എവിടേക്കെന്നില്ലാത്ത ഒരു
യാത്രയാവുകയാണ്,ദേശകാലത്തിന്റെ അതിര്‍ വരമ്പുകള്‍ താണ്ടിക്കൊണ്ട്. അതില്‍
എനിക്ക് നഷ്ടമാകുന്നതെന്തെന്ന് ഞാനറിയുന്നു. മണ്ണിന്റെ ചൂരും,
ഇളംകാറ്റിന്റെ കുളിരും വിട്ട് അതിജീവനത്തിനു വേണ്ടി ഈ മഹാനഗരത്തില്‍
മല്ലിട്ട് വിക്കുന്ന ദിനരാത്രങ്ങള്‍ ദൈവം സൗന്ദര്യാത്മകമായി
സാക്ഷാത്കരിച്ച ഒരുസ്വപ്നം പോലെ കരുതിയേ പറ്റൂ. ഗ്രാമസംസ്കാരത്തിന്റെ
എല്ലാ സൗകുമാര്യത്തോടും കൂടി ജീവിച്ച ഞാന്‍ കലുഷിതമായ ഈ നഗരത്തില്
‍കാലുറപ്പിച്ചേ മതിയാവൂ. കാരണം, ജീവിതത്തിന്റെ നാളുകള്‍ അകന്നുപോകുന്ന
നഗരജീവിത സംസ്കാരത്തിന്റെ പ്രബുദ്ധമായ അന്തരീക്ഷത്തിലേക്ക് എന്നെ
പുനരാനയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തുടര്‍ന്ന് വായിക്കൂ..


പലരും പലതും: 15. റോഡ്‌ റോളര്‍ ചിതലരിക്കുമ്പോള്‍. നാരായണസ്വാമി.


മിലിറ്ററി എഞ്ചിനിയർ സർവീസിലുണ്ടായിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌, ഒരു ഉദ്യോഗസ്ഥനെ എങ്ങനെ കൈക്കൂലികൊടുത്തു പാഠം പഠിപ്പിക്കാമെന്ന്‌. ആദ്യം ഒരു വലിയ ചക്ക സംഘടിപ്പിക്കണമത്രെ. അത്‌ കൂഴച്ചക്കയായിരിക്കണം (വഴുവഴുത്ത തരം; വരിക്കച്ചക്കയല്ല). നന്നായിപ്പഴുക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോൾ, സന്ധ്യാനേരത്ത്‌, ഉദ്യോഗസ്ഥൻ അന്തിയ്ക്കുമോന്താൻ പുറത്തുപോകുന്ന സമയം, താമസസ്ഥലത്ത്‌ മുൻവാതിൽപടിയിൽ മറ്റാരെയുംകൊണ്ടു ചുമപ്പിച്ച്‌ അത്‌ അയാളുടെ ഭാര്യയെ ഏൽപ്പിക്കണംപോൽ.
അത്രയേയുള്ളൂ.

കഥാനായകൻ തിരിച്ചുവരുമ്പോഴേക്കും വീട്ടിലും അയൽപക്കത്തുമെല്ലാം ചക്കമണം പരന്നിരിക്കും. കൊതിമൂത്ത്‌ അതൊന്നു വെട്ടിനുറുക്കി ചുളയെടുക്കാൻ ഭാര്യയെയോ വേലാക്കാരെയോ അന്നുരാത്രിയോ കൂടിയപക്ഷം പിറ്റേന്നുകാലത്തോ നിർബന്ധിക്കും. അപ്പോഴാണറിയുക അതു കൂഴച്ചക്കയാണെന്ന്‌. തിന്നാൻ വയ്യ, കൂഴച്ചക്കയല്ലേ; തിന്നാതിരിക്കാൻ വയ്യ, വെറുതെ കിട്ടിയതല്ലേ. ഇനി അയൽക്കാർക്കു ദാനം ചെയ്താലോ, മണംകൊണ്ട്‌ അവരറിഞ്ഞുകാണും തലേന്നേ ആരോ കൈക്കൂലികൊടുത്തയച്ച കാര്യം. പച്ചയായിരുന്നെങ്കിൽ ഉപ്പേരിക്കോ കറിവയ്ക്കാനോ ഉപയോഗിക്കാമായിരുന്നു. ഇതിപ്പോൾ വാശിക്കു തിന്നാലോ, വയറിളക്കം പിടിക്കും. ശർക്കരചേർത്തു വരട്ടുകയോമറ്റോ ചെയ്താലും നാലല്ല, എട്ടയൽവക്കം അറിയും

മുഴുവന്‍ വായനക്ക്

കവിതയില്‍

പെണ്‍പക്ഷം. നാരായണസ്വാമി

1. സ്ത്രീസംവരണം

ആർക്കാണുധൈര്യം
ജഗദമ്മയോടൊത്തു
വോട്ടിട്ടു സീറ്റുകൾ
പങ്കുവച്ചീടുവാൻ?
(വിവേകാനന്ദന്റെ ഒരു സൂക്തത്തിന്റെ മലയാളംപരിഭാഷയോടു കടപ്പാട്‌)


2. അഭയം

സാഹോദര്യത്തിന്റെ പൂക്കളാൽ
കോട്ടകെട്ടും പിതൃക്കളേ,
അഭയം നിങ്ങൾക്കു ചേക്കേറാൻ
അഭയത്തിന്നാണിയിളക്കണോ?
(സഹോദരി അഭയക്ക്‌)

തുടര്‍ന്ന് വായിക്കൂ..


പ്രവാസത്തില്‍ പ്രശസ്ത ബ്ലോഗര്‍ സ്വപ്ന അനു ബി.ജോര്‍ജിന്റെ

മസ്കറ്റ് മണല്‍കാറ്റുകള്‍


കൊല്‍ക്കൊത്തയുടെ നനവൂറുന്ന വീഥികളിലൂടെ കിതച്ചുകൊണ്ട് ഓടിയിരുന്ന റിക്ഷാ വലിക്കാര്‍ ഇപ്പോഴില്ല. അവരെവിടെ എന്ന് ആരും അന്വേഷിക്കുന്നുമില്ല. ബിമല്‍ റോയിയുടെ ആവേശം കയറി വിറയ്ക്കുന്ന ഉടല്‍ റിക്ഷാക്കാരുടെ ഹരമായിരുന്നു, ദേവിന്റെ പപ്പൂട്ടിയെ പോലെ.ഒരു നഗരം ഇങ്ങനെയൊക്കെയാണ് മാറുന്നത് അല്ലെങ്കില്‍ മാറ്റുന്നത്. ഇപ്പോള്‍ കൊല്‍ക്കൊത്തയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്നത് റൈറ്റേഴ്സ് ബില്‍ഡിംഗിന് മുന്നിലൂടെ പായുന്ന ടാക്സികളാണ്. മുകളില്‍ മടുപ്പിക്കുന്ന മഞ്ഞച്ചായമടിച്ച കറുത്ത ടാക്സികള്‍. ഒരു മൃണാള്‍ദാ ചിത്രത്തിലെ നഗരദൃശ്യം പോലെ ക്രെയിന്‍ ഷോട്ട് നമുക്ക് കാണിച്ചു തരുന്നത് ഈ മഞ്ഞക്കട്ടകളുടെ ഒഴുക്കാണ്. ഇനി അവയും റിക്ഷാക്കാരെ പോലെ ഓര്‍മ്മയില്‍ മാത്രമാകും.


തുടര്‍ന്ന് വായിക്കൂ


കാഴ്ചയില്‍ നേരിന്റെ പൊള്ളുന്ന കാഴ്ചകളിലേക്ക് തുറന്നു വച്ച കാമറക്കണ്ണുമായ് സാഗര്‍

നോക്കൂ...

മൈതാനത്തില്‍ മുരളീകൃഷ്ണ മാലോത്ത്



ഐ പി എല്ലും കൊച്ചിയും തരൂരിന്റെ രഹസ്യ അജണ്ടയും

ആധുനിക കുതിരപ്പന്തയത്തിന്റെ മൂര്‍ത്തരൂപമായ ഐപിഎല്‍ ക്രിക്കറ്റിലെ പുതിയ ടീമുകള്‍ക്കുവേണ്ടിയുള്ള ലേലമായിരുന്നു പോയവാരത്തെ പ്രധാന തലക്കെട്ടുകളിലൊന്ന്. എന്നാല്‍ കൊച്ചുകേരളത്തിന് ക്രിക്കറ്റ് ടീം കിട്ടിയതിന്റെ ആഹ്ളാദാരവങ്ങള്‍ അവസാനിക്കുന്നതിനുമുമ്പേ സംഗതി കൈവിട്ടുപോകുമെന്ന അവസ്ഥയാണിപ്പോള്‍. ടീം കൊച്ചിക്കുതന്നെ എന്നുറപ്പാക്കാന്‍ മുന്നില്‍ നിന്നുപ്രവര്‍ത്തിച്ച സംസ്ഥാന എം പിയും കേന്ദമന്ത്രിയുമായ ശശി തരൂരിന് ഇക്കാര്യത്തില്‍ രഹസ്യമായ അജണ്ടകളുണ്ടെന്ന് ആരോപിക്കുന്നത് ഐ പി എല്‍ ചെയര്‍മാനായ ലളിത് മോഡിയാണ്.

കേരളത്തിലെ കാണികള്‍ക്ക് സ്വന്തമായൊരു ടീമിനെയും കേരള കളിക്കാര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരവും ഒരുക്കുക എന്നതുമാത്രമാണ് തനിക്ക് ഇക്കാര്യത്തിലുള്ള താല്‍പര്യമെന്ന് ശ്രീമാന്‍ തരൂര്‍ ട്വിറ്ററിലൂടെ ലോകജനതയെ എന്നേ അറിയിച്ചതാണ്. എന്നാല്‍ കൊച്ചി ടീമിന്റെ 18 ശതമാനത്തോളം ഓഹരികള്‍ സ്വന്തമായുള്ള സുനന്ദ പുഷ്കറിന് ശശി തരൂരുമായി മോശമല്ലാത്ത സൌഹൃദമുണ്ടെന്ന് പാപ്പരാസികള്‍ കണ്ടെത്തുന്നതോടെയാണ് തിരക്കഥ മാറിത്തുടങ്ങിയത്. ദുബായി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റേറ്റ് വ്യവസായിയായ സുനന്ദ പുഷ്കര്‍ തരൂരിന്റെ ഭാവി വധുവാണെന്നും നിലവില്‍ തരൂര്‍ രണ്ടാം ഭാര്യ ക്രിസ്റ്റ ജൈല്‍സുമായി വിവാഹബന്ധം വേര്‍പെടുത്താനുള്ള ശ്രമത്തിലാണെന്നും വാര്‍ത്തകള്‍ പരന്നു. കഥകള്‍ക്കവസാനമായെന്ന് കരുതിയവര്‍ക്ക് തെറ്റി.


തുടര്‍ന്ന് വായിക്കൂ...


പുതുലോകത്തില്‍
അവല്‍ പായസവുമായ് അമ്പിളി മനോജ്

ഇവിടെ


ബൂലോകത്തില്‍ നെല്ലിക്ക, ആകാശത്തേക്കുള്ള ഗോവണികള്‍ എന്നീ ബ്ലൊഗുകളെ പറ്റി
നിത്യന്‍. വായിക്കൂ


ആത്മീയത്തില്‍ ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലെ പന്ത്രണ്ട് കൂറുകളിലുംപെടുന്നവരുടെ സാമാന്യമായഗ്രഹസഞ്ചാരഫലം എഴുതുന്നു. ഓരോരുത്തരുടെ ജാതക ഗ്രഹസ്ഥിതി അഷ്ടകവര്‍ഗ്ഗഫലം തുടങ്ങിയവ അനുസരിച്ച് അനുഭവപ്പെടുന്ന ശുഭാശുഭഫലങ്ങള്‍ക്ക് വ്യത്യാസമുണ്ടാവുന്നതാണ്. .


മേടക്കൂറ് : നക്ഷത്രം - അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെപാദം - മേടക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു
ജന്മരാശിയില്‍ സൂര്യന്‍ ബുധന്‍ 20 വരെ ജന്മരാശിയിലും ശേഷം രണ്ടിലും ശുക്രന്‍, മൂന്നില്‍ കേതു നാലില്‍ ചൊവ്വ ആറില്‍ ശനി ഒന്‍പതില്‍ രാഹു പതിനൊന്നില്‍ വ്യാഴം. മേടക്കൂറുകാര്‍ക്ക് കൂടുതലായും ശുഭഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണിത്.
പതിനൊന്നില്‍ വ്യാഴം ഇവര്‍ക്ക് ശ്രേഷ്ടഫലങ്ങള്‍ നല്‍കുന്നു. ചിരകാലമായി അനുഭവിച്ചുവരുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നതായി കാണാം. കര്‍മ്മ രംഗങ്ങളില്‍ ഇവര്‍ ശോഭിക്കും.
അവിവാഹിതരുടെ വിവാഹ അന്വേഷണ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും.

തുടര്‍ന്ന് വായിക്കൂ..