Thursday, November 19, 2009
ഒരൊറ്റ ദൈവം ഒരൊറ്റ ജനത....
സാംസ്കാരിക ചുറ്റുപാടില്‍ ഹജ്ജിന്റെ മഹത്തായ സന്ദേശത്തെ പറ്റി നാട്ടുപച്ചയില്‍
വായിക്കൂ....
ഇവിടെ
Wednesday, November 18, 2009
ശിഖണ്ഡി --- ഒരു പുനര്‍വായന
എന്നും നമ്മള്‍ അതേ കേട്ടിട്ടുള്ളു। അര്‍ജുനന്റെ അപദാനങ്ങള്‍
പാടിപ്പുകഴ്ത്തുന്നതിനിടെ ആരും ശിഖണ്ഡിയെ കണ്ടില്ല।
അയാളുടെ മനസ്സിലേക്ക് നോക്കിയിട്ടില്ല ആരും।
അപരരുടെ നിഴല്‍ തന്റെ സത്വത്തെ മൂടിപ്പോകുന്നതറിഞ്ഞ് വേദനയോടെ
നോക്കി നില്‍ക്കേണ്ടി വന്ന ശിഖണ്ഡിയുടെ കഥയുമായ് എ ജെ
നാട്ടുപച്ചയുടെ പുതിയ ലക്കത്തില്‍ വായിക്കു....
പൂര്‍ണവായനക്ക്
നിഴലില്‍ ജീവിച്ച ഒരാള്‍.....
എന്നും നമ്മള്‍ അതേ കേട്ടിട്ടുള്ളു। അര്‍ജുനന്റെ അപദാനങ്ങള്‍
പാടിപ്പുകഴ്ത്തുന്നതിനിടെ ആരും ശിഖണ്ഡിയെ കണ്ടില്ല।
അയാളുടെ മനസ്സിലേക്ക് നോക്കിയിട്ടില്ല ആരും।
അപരരുടെ നിഴല്‍ തന്റെ സത്വത്തെ മൂടിപ്പോകുന്നതറിഞ്ഞ് വേദനയോടെ
നോക്കി നില്‍ക്കേണ്ടി വന്ന ശിഖണ്ഡിയുടെ കഥയുമായ് എ ജെ
നാട്ടുപച്ചയുടെ പുതിയ ലക്കത്തില്‍ വായിക്കു....
നിഴലില്‍ ജീവിച്ച ഒരാള്‍
Monday, November 16, 2009
ഇരുപത്താറാമത് ലക്കം നാട്ടുപച്ച
പുതിയ വിശേഷങ്ങളും വിഭവങ്ങളുമായ് നാട്ടുപച്ചയുടെ ഇരുപത്താറമത് ലക്കം।
വര്ത്തമാനത്തില്
നിത്യന്‍ - ലോഹ്യാശിഷ്യന്റെ സമ്പൂര്‍ണ വിപ്ലവം
3 അണ ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിനവരുമാനമാവുമ്പോള്‍ നെഹറുവിനായി രാഷ്ട്രം ഒരു ദിവസം ചിലവിടുന്നത് 25000രൂപയാണെന്ന് തുറന്നടിച്ചുകൊണ്ട് ലോഹ്യ വിപ്ലവം സൃഷ്ടിച്ചു। 50കളിലും 60കളിലും മാര്‍ക്‌സിസം ഒരു ഫാഷനായിരുന്നപ്പോള്‍, ഇന്ത്യയില്‍ ക്ലാസ് വാറില്ല, കാസ്റ്റ് വാറാണെന്ന സത്യസന്ധമായ നിരീക്ഷണം അദ്ദേഹത്തിന്റേതായിരുന്നു. തങ്ങളെ ഒരു രാജ്യത്തിന്റെ പൗരനായി കാണാതെ ഒരു ജാതിയുടെ അംഗമായി കണ്ടതാണ് ഇന്ത്യയുടെ പിറകോട്ടടിക്കുതന്നെ കാരണം എന്നു നിരീക്ഷിച്ചതും ലോഹ്യയായിരുന്നു. ബന്ദൂക്ക് കീ ഗോലിയും അംഗ്രേസി കീ ബോലിയും (with bullet and english language) കൊണ്ട് സായിപ്പ് ഇന്ത്യയെ ഉഴുതുമറിച്ചു എന്നു പ്രഖ്യാപിച്ചതും ഡോ.ലോഹ്യ തന്നെയാണ്.
തുടര്‍ന്ന് വായിക്കൂ॥
വീണ്ടും വാസ്തുഹാര - നമ്പ്യാര്‍
കേരളത്തിലെ കമ്മ്യൂണിസ്റ് വായാടിത്തത്തിന്റെ വിപ്ളവഭേരിക്ക് ഇവിടെ മാതൃക തേടരുത്। പണ്ട് അരവിന്ദന്റെ വാസ്തുഹാരയില്‍ നീനാ ഗുപ്ത പറഞ്ഞ ഒരു വാചകമുണ്ട്. മലയാളികള്‍ വിപ്ളവകാരികളായതോടെയാണ് ഇന്ത്യന്‍ വിപ്ളവം മലിനപ്പെട്ടത്.
പൂര്‍ണ്ണവായനക്ക്
റോഷന്‍ വി കെ എഴുതുന്നു - മുദ്രാവാക്യങ്ങള്‍ നഷ്ടമാകുമ്പോള്‍
എഴുപതുകളില്‍ ഇന്ത്യയെ പിടിച്ചു കുലുക്കിയ മുദ്രാവാക്യമായിരുന്നു ഗരീബി ഹഠാവോ എന്നത് । ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ലോകം മുഴുവന്‍ ഇന്ദിരയ്ക്ക് നേരെ തിരിഞ്ഞപ്പോള്‍ " ലോകം എന്നെ ഇല്ലാതാക്കാന്‍ പറയുന്നു ; എന്നാല്‍ ഞാന്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ പറയുന്നു " എന്ന് അവര്‍ വിളിച്ചു പറഞ്ഞു
എന്നാല്‍ തോണ്ണൂരുകള്‍ക്ക് ( 90's ) ശേഷം നമ്മുടെ ക്യാമ്പസുകള്‍ക്ക് എന്ത് സംഭവിച്ചു ?
വായിക്കൂ
കഥയില്‍ , മാധവീയത്തിനു ശേഷം വീണ്ടും എ ജെ
നിഴലില്‍ ജീവിച്ച ഒരാള്‍.....
‘ഞാന്‍, ഒരു പുരുഷന്‍! അന്തപുരത്തിലെ എണ്ണമറ്റ സ്ത്രീകള്‍ക്കിടയിലെ ഒരൊറ്റ പുരുഷന്‍. എന്റെ പിതാവു പോലും വരാത്ത ഇടങ്ങളില്‍ തിമിര്‍ത്തു വിഹരിക്കാന്‍ സ്വാതന്ത്യമുള്ള പുരുഷന്‍.
എന്തുകൊണ്ടാണ് എന്നെ പെണ്‍വേഷം കെട്ടിച്ചു വളര്‍ത്തുന്നത് എന്നും അവള്‍ പറഞ്ഞു തന്നു। അതൊരു വലിയ കഥയാണ്. ആറ്റുനോറ്റുണ്ടായ പുത്രന് കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്ന ഒരമ്മയുടെ കഥ. ഭീഷ്മരുടെ ചാരന്മാരില്‍നിന്ന് പുത്രന്റെ ജീവന്‍ രക്ഷിക്കാന്‍ അഹോരാത്രം യത്നിക്കുന്ന എന്റെ അമ്മയുടെ കഥ.
കവിതയില്‍ നമുക്കൊന്നുകൂടെ നടക്കാം ,നാടിനെ പറ്റിയോര്‍ത്ത്...
നടത്തം - മനോഹര്‍ മാണിക്കോത്ത്
വായനയില്‍
എം അഷിതയുടെ കഥകളെ പറ്റി ഒരവലോകനം -ഗിരീഷ് പി
ആവിഷ്കരണത്തിന്റെ ലാളിത്യവും അസങ്കീര്‍ണമായ ആഖ്യാനശൈലിയും അഷിതയുടെ കഥകളുടെ പ്രത്യേകതയാണു।പരിചിതമായ കഥാപാത്രങ്ങളും അനുഭവങ്ങളുടെ നുറുങ്ങുകളുമാണു അഷിതയുടെ കഥകളെ വലം വെക്കുന്നതെന്ന് ആസ്വാദന ഘട്ടത്തില്‍ തന്നെ വായനക്കാരനു ബോധ്യപ്പെടുന്നു. ചുറ്റിലുമുള്ള കാഴ്ചകളും കേള്‍വികളുമാണു മിക്ക കഥകളുടേയും അടിസ്ഥാനമായ് വര്‍ത്തിച്ചിട്ടുള്ളത്.
കൈതമൂള്ളിന്റെ ജ്വാലകള്‍ ശലഭങ്ങളെ പറ്റി രണ്ടു പെണ്‍ വായനകള്‍
ദേവസേന
15 സ്ത്രീകളുടെ ജീവിതം। അവരുടെ ജീവിതത്തിലൂടെയുള്ള യാത്ര। ആ സ്ത്രീകള്‍ ഭാഗ്യവതികളാണ്. ഒരു പുരുഷനാലെങ്കിലും മനസിലാക്കപ്പെട്ട / പരിഗണിക്കപ്പെട്ട / ബഹുമാനിക്കപ്പെട്ട സ്ത്രീകളാണവര്‍. 15 സ്ത്രീകള്‍ക്ക് എഴുത്തുകാരന്റെ മനസിലുള്ള ഇടമാണ് 152 പേജുകളിലായി ചിതറിക്കിടക്കുന്നത്.
മുഴുവന്‍ വായിക്കൂ...
പ്രണയത്തില്‍ വിധു വി പി എഴുതുന്നു -
രണ്ടു മനസ്സുകളുടെ സ്വകാര്യതയിലെവിടെയോ ഉടലെടുക്കുന്ന പ്രണയം , ഒരു മാസക്കാലയളവിനുള്ളില്‍ നിര്‍ത്താതെ അണപൊട്ടിയൊഴുകുന്ന ഒരു അവസ്ഥ. യഥാര്‍ത്ഥത്തില്‍ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ഒരു സഹാനുഭൂതിയാണോ അത്?
പലരും പലതിലും - നാരായണസ്വാമി എഴുതുന്നു
ഭയം, ഭക്തി, സാഹസം, രതി ഇവയ്ക്കെല്ലാം പിന്നിൽ ഒരേ 'ഹോർമോൺ' ഉണ്ടെന്നു കേട്ടിട്ടുണ്ട്। ഭക്തിക്കും ഉന്മാദത്തിനുമാണെങ്കിൽ നല്ല ചങ്ങാത്തവുമുണ്ട്. പറഞ്ഞാൽ പലർക്കും ചൊടിക്കും; ആരാധനാലയങ്ങൾ ഇവയുടെയെല്ലാം ആസ്ഥാനവുമാണ്.
ഈ ലക്കം മുതല്‍ കാഴ്ചയില്‍ പുതിയ പംക്തി ലെന്‍സ്
ഇത്തവണ അട്ടപ്പാടിയില്‍ നിന്നും ഒരു ക്ലിക്ക് - എനിക്ക് വിശക്കുന്നു
പുതുലോകത്തില്‍ വെജിറ്റബിള്‍ ഇഡലിയുമായ് അമ്പിളി മനോജ്
ബൂലോക വിചാരണയുമായ് എന്‍ കെ
എന്റെ വിവര്‍ത്തനങ്ങള്‍, ചീന്തുകള്‍ , എന്റെ നാലുകെട്ടും തോണിയും,
സണ്‍ ഓഫ് ഡസ്റ്റ് എന്നീ ബ്ലൊഗുകള്‍ വിചാരണ ചെയ്യപ്പെടുന്നു।
ആത്മീയത്തില്‍ ഹജ്ജിന്റെ മഹത്തായ സന്ദേശത്തെ പറ്റി എഴുതുന്നത് ഫിറോസ് കുറ്റിപ്പുറം
ഇസ്ലാം മാനവരാശിക്കു മുന്‍പില്‍ സമര്‍പ്പിക്കുന്ന അതിമഹത്തായ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും തുറന്ന പ്രഖ്യാപനമാണു ഹജ്ജ്।"ഒരേയൊരു ജനത , ഒരൊറ്റ ദൈവം "എന്നതാണു മുഖ്യം.
നാമജപം २ ചെമ്പോളി ശ്രീനിവാസന്‍
മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും വിശിഷ്ടമായ ഏകസ്വരമന്ത്രമാണ് 'ഓം' ഒരു വിശുദ്ധ പ്രതീകമാണ് മാണ്ഡൂകോപനിഷത്തിലെ പ്രധാന പ്രതിപാദ്യവിഷയം ഓങ്കാരമാണ്। ഓങ്കാരത്തിലൂടെയാണ് ബ്രഹ്മരഹസ്യം പ്രതിപാദിതമാകുന്നത്. ഓം എന്ന മന്ത്രത്തിന്റെ വിശിഷ്ടതയെ പ്രതിപാദിക്കുന്ന സാഹിത്യം വളരെ വിസ്തൃതമാണ്. അകാരമെന്ന ജാഗ്രതവസ്ഥയും ഉകാരമെന്ന സ്വപ്നാവസ്ഥയും മകരമെന്ന സുഷുപ്ത്യവസ്ഥയും ഒത്ത് ചേര്‍ന്നതാണ് പ്രണവാക്ഷരമായ് 'ഓം'
Friday, November 6, 2009
പഴശ്ശിരാജ
ചരിത്രസംഭവങ്ങളും നായകന്മാരും അഭ്രപാളിയെ വിസ്മയിപ്പിച്ച നിരവധി അനുഭവങ്ങള്‍ ചലച്ചിത്ര ചരിത്രത്തിലൂണ്ട്। ചരിത്രത്തെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കൊണ്ട് അവയൊക്കെ നമ്മുടെ സാമൂഹിക ബോധത്തെ പരിമിതമായ നിമിഷങ്ങളെങ്കിലും വല്ലാതെ ഉണര്‍ത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്।നമ്മളില്‍ സദാ ഉറങ്ങിക്കിടക്കുന്ന ( വല്ലപ്പോഴും ഉണരുന്ന) ദേശസ്നേഹത്തെ ഉണര്‍ത്തുകയും വികാരം കൊള്ളിക്കുകയും ചെയ്യുന്ന കാഴ്ചകളായി മറയുന്ന ചരിത്രത്തെ ഉപജീവിച്ച് നിര്‍മ്മിച്ച ചിത്രങ്ങളിലൊന്നാണ് എം ടി തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ‘കേരളവര്‍മ്മ പഴശ്ശിരാജ‘
Thursday, November 5, 2009
കവികള്‍ക്കൊപ്പം ഒരുനിമിഷം
ഈ ലക്കത്തിലെ പലരും പലതില്‍ നാരായണ സ്വാമി കവികളെ കുറിച്ച്
കവിതകളെ കുറിച്ച്
പൂര്‍ണ്ണ വായനക്ക്...
ജീവിതത്തോട് സംവദിച്ച്....
തുടര്‍ന്ന് വായിക്കുക
Wednesday, November 4, 2009
നാട്ടുപച്ചയുടെ ഇരുപത്തഞ്ചാമത് ലക്കം
കുതികൊള്‍ക സെക്കന്റിലേക്ക് നമ്മള്‍...
മൊബൈല്‍ ഉപയോക്താക്കളുടെ സംഖ്യ ജനസംഖ്യയുടെ പാതിയിലെത്തുന്ന ശുഭമുഹൂര്‍ത്തത്തിനാണ് 2010 സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി രാജ। ലോകത്തിന്റെ ശരാശരിക്കണക്കിനൊപ്പം നമ്മളും എത്തിയെന്നര്‍ത്ഥം. 2009ലെ 45.2 കോടിയില്‍ നിന്നും 2013 ആവുമ്പോഴേയ്ക്ക് 77.1 കോടിയാവും ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം, അതായത് 90% വര്‍ദ്ധനവ്. കണക്ക് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ടനര്‍ (Gartner) ആണ്.
പൂര്‍ണ വായനക്ക്
ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്റ്റീസ് നിരോധനത്തിനു പിന്നിലെ കള്ളക്കളികളെ
പറ്റി സലിം മടവൂര്‍
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാനുള്ള തീരുമാനം ആരോഗ്യ വകുപ്പിന്റെ തല തിരിഞ്ഞ തീരുമാനങ്ങളില്‍ അവസാനത്തേതാണ്।രോഗികളെയും ഡോക്ടര്‍മാരെയും സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടാനേ തീരുമാനം ഉപകരിക്കൂ.
തുടര്‍ന്ന് വായിക്കൂ
കവിതാ വിഭാഗത്തില്‍ രണ്ടു കവിതകള്‍
പ്രവാസത്തിന്റെ നൊമ്പരമൂറുന്ന നടത്തം,എഴുതിയത് മനോഹര്‍ മാണിക്കത്ത്
ഫൈസലിന്റെ ഓര്‍ക്കുന്നുവോ നീ
വായനയില്‍
മോഹന്‍ലാല്‍ മലയാളിയുടെ ജീവിതം എന്ന പുസ്തകത്തെ പറ്റി
സാജന്‍ എ. താരം ഒരു ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍
പ്രമുഖ ബ്ലോഗര്‍ കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങളെ പറ്റി
യാസ്മിന്‍
Monday, November 2, 2009
പ്രവാസത്തിന്റെ നൊമ്പരക്കാഴ്ചകള്‍
നെഞ്ചോട് ചേര്‍ക്കുന്ന മലയാളിയുടെ മനസ്സ്,അതിന്റെ നോവുകള്‍,
മധുരം കലര്‍ന്ന നൊമ്പരങ്ങള്‍॥
ഇവിടെ തൊട്ടറിയൂ..