Thursday, January 20, 2011

വെബ് മാധ്യമവും ഇനിയും മാറാത്ത പരമ്പരാഗതമാധ്യമങ്ങളും -- വി.കെ ആദര്‍ശ്

മലയാള വാര്‍ത്താവ്യവസായത്തിലെ നവാഗതരായ വെബ് മാധ്യമത്തിന്റെ പ്രസക്തിയും ഇടപെടലുകളും ഒപ്പം ഈ മാധ്യമത്തിനു ലഭിക്കേണ്ട അവകാശങ്ങളും പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....വികിലീക്സും തെഹല്‍കയും കോബ്രപോസ്റ്റും ഒരുക്കുന്ന പുതിയ മാധ്യമക്രമത്തിലേക്ക് മലയാളത്തിന്റെ വെബ് മാധ്യമങ്ങളും എത്തേണ്ടതല്ലെ ഇനിയെങ്കിലും ??

മലയാളത്തിലെ വെബ് ലോകത്തെ പറ്റി ചര്‍ച്ചകളുടെ പുതിയിഒരു മുഖം തുറക്കുന്ന ലേഖനം

വായിക്കുക

നാട്ടുപച്ച -അന്‍പത്തിമൂന്നാം ലക്കം

നാട്ടുപച്ച അന്‍പത്തിമൂന്നാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

വെബ് മാധ്യമവും ഇനിയും മാറാത്ത പരമ്പരാഗതമാധ്യമങ്ങളും -- വി.കെ ആദര്‍ശ്

താരതമ്യപഠനമല്ല മറിച്ച് വെബ്‌മാധ്യമത്തിന്റെ ചില സാധ്യതകള്‍ പരിശോധിക്കാനുള്ള ശ്രമം, ഒപ്പം പരമ്പരാഗത അച്ചടി-ദൃശ്യമാധ്യമങ്ങള്‍ എങ്ങനെയാണ് ഈ നവമാധ്യമത്തെ നോക്കിക്കാണാന്‍ നമ്മുടെ നാട്ടില്‍ ശ്രമിക്കുന്നത് എന്നും നോക്കാം. നൂറ്റാണ്ടിന്റെ പഴക്കമുള്ള പത്രങ്ങളും എതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുള്ള ടിവി വാര്‍ത്താചാനലുകളും നമുക്കുണ്ട്, ഇതിനിടയില്‍ താരതമ്യേന നവാഗതരായ വെബ്മാധ്യമത്തിന്റെ സാന്നിദ്ധ്യവും മലയാള വാര്‍ത്താവ്യവസായത്തെ ഇന്ന് കൊഴുപ്പിക്കുന്നുണ്ട്.
കൂടുതല്‍

ചില പെട്രോള്‍ കാര്യങ്ങള്‍---ആര്‍.വിജയലക്ഷ്മി

ലിറ്ററിന് 1.22 രൂപ നഷ്ടത്തിലാണ് ഇപ്പോഴും പെട്രോള്‍ വില്‍ക്കുന്നത് എന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലപിക്കുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയായി ലിറ്ററിന് ആറ് രൂപയോളം പെട്രോള്‍ വില വര്‍ധിപ്പിച്ചതിന് ശേഷമാണ് ഈ നിലവിളി. പെട്രോളിന്റെ വില അന്താരാഷ്ട്ര വിപണിയിലെ വിലക്ക് ആനുപാതികമായി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനു ശേഷം അഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വിലയിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം തുടരുന്നുണ്ട്.
കൂടുതല്‍

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

കൂടുതല്‍

കഥ

ബകന്‍---എ.ജെ

ബകന് വൃകോദരനെ നോക്കി പുഞ്ചിരി തൂകാതിരിക്കാനായില്ല. ക്ഷീണിച്ച് സ്വരത്തില്‍ അയാള്‍ മൊഴിഞ്ഞു:
"അല്ലയോ, മഹാനുഭാവ! എനിക്ക് മോക്ഷമാര്‍ഗ്ഗം തുറന്നു തന്ന അങ്ങേക്ക് അനേക കോടി പുണ്യം ലഭിക്കുമാറാകട്ടെ!
പക്ഷെ, എന്റെ രാക്ഷസാചാരങ്ങള്‍ അധമവൃത്തികളായി അങ്ങ് കരുതരുത്. മനുഷ്യ നിയമങ്ങള്‍ അനുസരിക്കുവാന്‍
ഞങ്ങള്‍ ബാദ്ധ്യസ്ഥരല്ലെന്ന് അങ്ങേക്കും അറിയാമല്ലോ? എന്നിട്ടും കേവലം ഒരു വണ്ടി വിഭവങ്ങളിലേക്ക് ഞാനെന്റെ വിശപ്പിനെ
ചുരുക്കി, മനുഷ്യര്‍ക്ക് ആശ്വാസം കൊടുക്കാന്‍ ശ്രമിച്ചു. ഇഷ്ടപ്പടി ഭക്ഷണം നേടാന്‍ എനിക്കൊരു പ്രയാസവും ഉണ്ടാ‍യിരുന്നില്ല.
കൂടുതല്‍

കവിത

ജന്മ ഭൂമി-----ജംഷീനാ സനം

നീണ്ട മരവിപ്പിന്‍ , വികൃതമാം മുഖമായ്
മൌനിയായ്, തലകുനിക്കുന്നു,ഈ ജന്മ ഭൂമി
ചലനം നിലച്ച ഇരുട്ടിന്റെ മീതെ, പക്ഷെ
താരകം പുഞ്ചിരിക്കുന്നു നൈര്‍മ്മല്യമായ്.

കൂടുതല്‍

വായന

പൊയ്പ്പോയതിന്റെ ഫിലോസഫി ---ലാസര്‍ ഡി സില്‍ വ

മലയാളിയുടെ നാടുവിട്ടുപോക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നും മലയാളി ജനിതകമായി പൂര്‍ണ്ണമായി മലയാളി ആയിതീര്‍ന്നിട്ടില്ല എന്നതാവാം അതിനുള്ള പ്രാഥമിക കാരണം. ആദിമ ദ്രാവിഡഗോത്രത്തിന്റെ കലര്‍പ്പില്ലാത്ത ജനതതിയെ ഒരുപക്ഷെ ഇന്ന് കാടുകള്‍ക്കുള്ളില്‍, ഏതോ അന്യഗ്രഹ ജീവികളെപ്പോലെ, ചില പരിഗണനകള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി ഇരുത്തിയിട്ടുണ്ട്‌ നമ്മള്‍. ദ്രാവിഡ ഗോത്രസംസ്കൃതിയുടെ അധികം കലര്‍പ്പില്ലാത്ത ജനാവലിയെ 'പാണ്ടികള്‍' എന്ന് കുറച്ചെങ്കിലും അവജ്ഞയോടെ നോക്കുന്നുമുണ്ട്.

കൂടുതല്‍

Small is beautiful---ടി.ഡി.രാമകൃഷ്ന്ണന്‍

Small is beautiful എന്ന ഷൂമാക്കര്‍ പറഞ്ഞത് സാഹിത്യത്തെക്കൂടി കണക്കിലെടുത്തിട്ടല്ലേ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നാറ് ഈസോപ്പ് കഥകളിവും ഹൈക്കു കവിതകളിലും മുക്തകങ്ങളിലുമൊക്കെ എഴുത്തുകാരന്‍ താന്‍ പറയാനുദ്ദേശിക്കുന്ന കാര്യം വളരെക്കുറച്ച് വാക്കുകളില്‍ തേച്ച് മിനുക്കി അവതരിപ്പിക്കുന്ന ഒരു മഹത്തായ പാരമ്പര്യം സാഹിത്യത്തിലു-്. മലയാളത്തില്‍ 'ഇന്ന്' പോലെയുള്ള കൊച്ച് മാസികകളിലൂടെ പുറത്ത് വരു
ന്ന മികച്ച രചനകളില്‍ ആ പാരമ്പര്യത്തിന്റെ തുടര്‍ച്ച നമുക്ക് കാണാം.
കൂടുതല്‍

കാഴ്ച്ച
നോട്ടം
കലയുടെ കാത്തിരിപ്പ്---- നിഷാം

കൂടുതല്‍

ചൈനാ ടൌണ്‍

പുതിയ സിനിമയുടെ കൂടുതല്‍ വിശേഷങ്ങളുമായ് ഇവിടേ

ലെന്‍സ്----ഔട്ട് ഓഫ് റേഞ്ച്----സാഗര്‍


കൂടുതല്‍

പുതുലോകം

പെപ്പര്‍ ചിക്കന്‍----മിമ്മി


1. ചെറിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ 1/2 കി.ലൊ
2.വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍
3.കുരുമുളക് പൊടിച്ചത് 2 ടേബിള്‍സ്പൂണ്‍
4.ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് 2 സ്പൂണ്‍
5.ഗരം മസാല പൌഡര്‍ 1/2 സ്പൂണ്‍
6.തൈര് 1 കപ്പ്
7.അണ്ടിപ്പരിപ്പ് അരച്ചത് 3 ടേബിള്‍സ്പൂണ്‍
8.ഏലക്കായ് ,പട്ട ഗ്രാമ്പൂ അല്‍പ്പം
9.ഉപ്പ് ആവശ്യത്തിനു
( സവാള വേണ്ട!!! ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റീന്ന് ഗാര്‍ലിക്ക് വെട്ടിയാലും നോ പ്രൊബ്ലെം..

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം


ഇവൻ അഥീനിയുടെ കാമുകൻ -- അഞ്ജു അനീഷ്

കൂടുതല്‍

ആത്മീയം


ഗ്രഹചാരഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍

2011 ജനവരി 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ
കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍
വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

2011 വര്‍ഷം നിങ്ങള്‍ക്കെന്ത് ചെയ്യും----ചെമ്പോളി ശ്രീനിവാസന്‍


ഓരോ കൂറുകാര്‍ക്കും 2011 വര്‍ഷകാലം അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങളാണ് ഇവിടെ അന്വേഷിക്കുന്നത്.
ഫലം ഒരു വര്‍ഷത്തേക്കായതിനാല്‍ ആധാരമാക്കിയതു പ്രധാനമായും വ്യാഴം ശനി രാഹു കേതുകളുടെ ഗ്രഹസഞ്ചാരപദം അനുസരിച്ചാണ്. ഓരോ ഗ്രഹങ്ങളും ഒരു രാശിയില്‍ സഞ്ചരിക്കുന്ന കാലം വ്യത്യസ്തമാണ്. ഗ്രഹങ്ങളുടെ ശരാശരി സഞ്ചാരകാലം ഇപ്രകാരമാണ്.
സൂര്യന്‍ 30 ദിവസം ചന്ദ്രന്‍ രണ്ടേ കാല്‍ ദിവസം വ്യാഴം ഒരു വര്‍ഷം ശനി രണ്ടര വര്‍ഷം. രാഹു കേതുക്കള്‍ ഒന്നരവര്‍ഷം വീതം. കുറഞ്ഞകാലം സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെ ഫലങ്ങള്‍ മാറിമാറി വരുന്നതിനാല്‍ മുഴുവന്‍ വര്‍ഷഫലങ്ങള്‍ സാമാന്യമായിപ്പറയുമ്പോള്‍ പ്രത്യേകം പരിഗണിക്കാവുന്നതല്ല. ഇവിടെ വ്യാഴം ശനി രാഹു കേതുക്കള്‍ ഇവയുടെ സഞ്ചാരപദങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. അതില്‍ ഈ വര്‍ഷം മെയ് എട്ടിന് വ്യാഴവും ജൂണ്‍ 6 ന് രാഹു കേതുക്കളും ശനി നവംന്വര്‍ 15 നും രാശി മാറുന്നു.
കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....?

Saturday, January 8, 2011

ബകന്‍

അങ്ങനെ ഒടുവില്‍ ബകാസുരന്‍ വീണു.
യാമങ്ങളോളാം നീണ്ട മുഷ്ടിയുദ്ധത്തിന് ശേഷം.
ഒരു വന്മല പോലെ; കാട്ടുപന പോ‍ലുള്ള കൈകാലുകള്‍ പരത്തി വെച്ക്ഹ്,
ബകന്‍ വെറും മണ്ണില്‍ തളര്‍ന്ന് കിടന്നു.അടഞ്ഞു പോയ മിഴികള്‍ പണിപ്പെട്ട്
തുറന്നപ്പോള്‍ തലക്കല്‍ ഉദ്ധതനായി, കാല്‍ കവച്ച് വെച്ച് നില്‍ക്കുന്ന ഭീമനെ അയാള്‍ കണ്ടു.
ഭീമന്റെ വൃകസമാനമായ ഒതുങ്ങിയ വയറാണ് ആദ്യം ദൃഷ്ടിയില്‍ പെട്ടത്. പിഴുതെടുത്ത വന്മരം
അപ്പോഴും ഭീമന്‍ ഒറ്റക്കൈയ്യാല്‍ മുറുക്കിപ്പിടിച്ചിരുന്നു.

ബകന് വൃകോദരനെ നോക്കി പുഞ്ചിരി തൂകാതിരിക്കാനായില്ല. ക്ഷീണിച്ച് സ്വരത്തില്‍ അയാള്‍ മൊഴിഞ്ഞു:
"അല്ലയോ, മഹാനുഭാവ! എനിക്ക് മോക്ഷമാര്‍ഗ്ഗം തുറന്നു തന്ന അങ്ങേക്ക് അനേക കോടി പുണ്യം ലഭിക്കുമാറാകട്ടെ!
പക്ഷെ, എന്റെ രാക്ഷസാചാരങ്ങള്‍ അധമവൃത്തികളായി അങ്ങ് കരുതരുത്. മനുഷ്യ നിയമങ്ങള്‍ അനുസരിക്കുവാന്‍
ഞങ്ങള്‍ ബാദ്ധ്യസ്ഥരല്ലെന്ന് അങ്ങേക്കും അറിയാമല്ലോ? എന്നിട്ടും കേവലം ഒരു വണ്ടി വിഭവങ്ങളിലേക്ക് ഞാനെന്റെ വിശപ്പിനെ
ചുരുക്കി,

മുഴുവന്‍ വായനക്ക്

നാട്ടുപച്ച അന്‍പത്തിരണ്ടാം ലക്കം

പ്രിയ വായനക്കാര്‍ക്ക് നാട്ടുപച്ചയുടെ പുതുവത്സരാശംസകള്‍.


നാട്ടുപച്ച അന്‍പത്തിരണ്ടാം ലക്കത്തിലേക്ക് സ്വാഗതം

വിഭവങ്ങള്‍
വര്‍ത്തമാനം

കോമ്രേഡ് കണ്ടങ്കോരനും മോണ്‍സാന്റോയും---കറപ്പന്‍


കണ്ടങ്കോരന്‍ സഖാവ് അറിയാന്‍. സി പി ഐ (എം) എന്നാല്‍ ഇപ്പോള്‍ 'കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മൊണ്‍
സാന്റോ)' എന്നാണ് അര്‍ഥം.
'നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ'എന്നായിരുന്നു പണ്ടെത്തെ പാട്ട്. അതിന്റെ അര്‍ഥം മനസ്സിലായി വന്നിട്ടേയുള്ളൂ. നമ്മള് കൊയ്തിരുന്ന രാമന്‍ നമ്പൂതിരിയുടെ പാടം, വരമ്പത്ത് നിന്ന് പണി നോക്കി നടത്തിയ രാമന്‍ നായരുടെതും പിന്നെ രാമച്ചോന്റെതും ആയി.

കൂടുതല്‍

ജനിതക മാറ്റത്തിനെതിരായ നിലപാടുകള്‍ അന്ധവിശ്വാസമോ?--സലീം മടവൂര്‍

റോസിന്റെയടക്കം പതിമൂന്ന് തരം പൂക്കളുടെ സുഗന്ധം നല്കുന്ന ജനിതകമാറ്റം നടത്തിയ

പഴവര്‍ഗങ്ങള്‍ ആഗോള വിത്ത് ഭീമനായ മോണ്‍സാന്റോ അമേരിക്കന്‍ വിപണിയിലെത്തിച്ചു

കഴിഞ്ഞു. നമ്മുടെ വായില്‍ വെള്ളമൂറുന്ന നാടന്‍ മാമ്പഴങ്ങള്‍ക്ക് പൂക്കളുടെ സുഗന്ധം,കീ

ടങ്ങളുടെ ആക്രമണത്തെ ജനിതകമാറ്റത്തിലൂടെ തടയാം, കൂടുതല്‍ രുചി, പെട്ടെന്ന്

പാകമാകാനുള്ള കഴിവ്, കൂടുതല്‍ ഉദ്പാദനം,

കൂടുതല്‍

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍
സാഹിത്യ അക്കാഡമിയുടെ ഈ ഭാഷ സാഹിത്യ ശില്‍പ്പശാലയുണ്ട് 14ന് തൃശൂരില്‍ വെച്ച്.... നിരക്ഷരന്‍ പങ്കെടുക്കുന്നില്ലേ ? "

ചോദ്യം ശില്‍പ്പശാലയുടെ സെമിനാറില്‍ പോകാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയുടേതാണ്.

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല.
കൂടുതല്‍

കഥ

ബകന്‍---എ.ജെ

അങ്ങനെ ഒടുവില്‍ ബകാസുരന്‍ വീണു.
യാമങ്ങളോളാം നീണ്ട മുഷ്ടിയുദ്ധത്തിന് ശേഷം.
ഒരു വന്മല പോലെ; കാട്ടുപന പോ‍ലുള്ള കൈകാലുകള്‍ പരത്തി വെച്ക്ഹ്,
ബകന്‍ വെറും മണ്ണില്‍ തളര്‍ന്ന് കിടന്നു.അടഞ്ഞു പോയ മിഴികള്‍ പണിപ്പെട്ട്
തുറന്നപ്പോള്‍ തലക്കല്‍ ഉദ്ധതനായി, കാല്‍ കവച്ച് വെച്ച് നില്‍ക്കുന്ന ഭീമനെ അയാള്‍ കണ്ടു.
ഭീമന്റെ വൃകസമാനമായ ഒതുങ്ങിയ വയറാണ് ആദ്യം ദൃഷ്ടിയില്‍ പെട്ടത്. പിഴുതെടുത്ത വന്മരം
അപ്പോഴും ഭീമന്‍ ഒറ്റക്കൈയ്യാല്‍ മുറുക്കിപ്പിടിച്ചിരുന്നു.
കൂടുതല്‍

കവിത

പ്രതീക്ഷ. ----ശ്രീകൃഷ്ണദാസ് മാത്തൂര്‍

മരങ്ങൾ ഇലപൊഴിച്ച്‌
ഭൂമിയെ തൊടും തണുത്തവഴി.
താറുമാറായിട്ടു പച്ചപിടിച്ചതുപോലെ,
കടുത്ത രോഗാവസ്ഥയിൽ നി-
ന്നുയിർത്തെണീറ്റ പോലെ,
പുലർച്ചുവടു ചുറുചുറുക്കോടെ.
കൂടുതല്‍

വായന
ആടിന്റെ വിരുന്ന്----യാസ്മിന്‍

2010 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മരിയാ വര്‍ഗാസ് യോസയുടെ പ്രശസ്തമായ നോവലാണു,ആടിന്റെ വിരുന്ന്.
ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കേന്ദ്ര സ്ഥാനത്തൂള്ള എഴുത്തുകാരിലൊരാളാണു യോസ.1936ല്‍ പെറുവിലെ അരാക്വിവയിലാണു യോസയുടെ ജനനം.
യോസക്ക് അഞ്ചുമാസം പ്രയമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു,പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും.പിന്നീട് 1946 ലാണു
യോസ അഛനെ കാണുന്നത്,പിന്നെ അഛനമ്മമാരോടൊത്ത് ലിമയില്‍. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ
വിവാഹം കഴിച്ചു. പക്ഷേ അധിക നാള്‍ ആ ബന്ധം ഉണ്ടായില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ ഒരു നോവലെഴുതി. Aunt Julia & The script writer.

കൂടുതല്‍

ജീവിതം

പലരും പലതും: 27. പാതിരാസൂര്യന്‍ ചിരിച്ചുകാട്ടിയപ്പോള്‍.--- നാരായണസ്വാമി

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലാണ് എന്റെ ആദ്യത്തെ വിദേശയാത്ര. ഗ്രീസിലെ ആതന്‍സ്, ഡെന്‍മാര്‍ക്കിലെ
കോപ്പന്‍ഹാഗന്‍, നോര്‍വേയിലെ ഓസ്ളോവഴി ട്രോണ്‍ഡ്ഹൈം എന്ന നോര്‍വീജിയന്‍ നഗരത്തിലേക്ക്.
ആദ്യപാദത്തില്‍ ഗ്രീസില്‍ ഒരു രാത്രി താമസം. അതികഠിനമായ ശൈത്യം. എന്നും എന്റെ ഏറ്റവും
വലിയ തലവേദന വെള്ളമില്ലാത്ത യൂറോപ്യന്‍ കക്കൂസുകള്‍. രാത്രിമുഴുവന്‍ യാത്രചെയ്ത് ഗ്രീസിലെ
ആതന്‍സ്വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ നിരനിരയായി വൃത്തിയുള്ള കക്കൂസുകള്‍. എന്നാലോ വെള്ളത്തിനുപകരം

കൂടുതല്‍

കാഴ്ച്ച
ലെന്‍സ്--അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവു കരുണാകരന്റെ ഒപ്പം---സാഗര്‍

കൂടുതല്‍

ക്യാമ്പസ്സ്

ജൂനിയര്‍‎ സ്റ്റാര്‍ സിംഗറും ചുന്നക്കുട്ടിയുടെ മുടിക്കെട്ടും.---നേന സിദ്ദീഖ്


എന്‍റെ പടച്ചോനെ ..എന്‍റെ ഈ ഒരു ആഗ്രഹം നീ നിറവേറ്റിതരണേ.."
മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയോടെ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍‎ പ്രോഗ്രാമിന്‍റെ ഓഡിയേഷന്‍ ടെസ്റ്റ്‌ റൌണ്ട് നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വലതു കാല്‍ വെച്ച് കയറുമ്പോള്‍ കാലുകള്‍ക്ക് നേരിയ വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്നു എനിക്ക് തോന്നി , വേദിയില്‍ ഇരിക്കുന്ന സുപ്രസിദ്ധ ഗായകര്‍ വേണു ഗോപാലേട്ടന്‍ , സുജാത ചേച്ചി , മാന്ത്രിക ലോകത്തെ വിസ്മയം മുതുകാട് അങ്കിള്‍ തുടങ്ങിയ പ്രമുകരുടെ നീണ്ട നിരകൂടി കണ്ടപ്പോള്‍ ചങ്കിടിപ്പിന്‍റെ സ്പീഡും മെച്ചപ്പെട്ടു

കൂടുതല്‍

ബൂലോകം
ബ്ലൊഗ് ജാലകത്തില്‍ ഇത്തവണ മലയാളമുത്ത് എന്ന ബ്ലോഗ്---ബ്ലോഗര്‍ പുഷ്പാംഗദ്

കൂടുതല്‍

ആത്മീയം
ഗ്രഹചാരഫലങ്ങള്‍----ചെമ്പോളി ശ്രീനിവാസന്‍


കൂടുതല്‍

2011 വര്‍ഷം നിങ്ങള്‍ക്കെന്ത് ചെയ്യും----ചെമ്പോളി ശ്രീനിവാസന്‍

കൂടുതല്‍

Friday, December 17, 2010

നാട്ടുപച്ച --അന്‍പത്തിയൊന്നാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

കൂടുതല്‍

സൈബര്‍ മലയാളമെന്ന പെട്ടിക്കട--മൈന ഉമൈബാന്‍


ഓഫീസിലേക്കു പോകുന്ന വഴിയില്‍ ആനുകാലിങ്ങള്‍ വില്‌ക്കുന്ന ഒരു പെട്ടിക്കടയുണ്ട്‌. മിക്കവാറും ഞാനവിടെ കയറും. സ്ഥിരം വാങ്ങുന്ന ആനുകാലിങ്ങള്‍ വാങ്ങും. മറ്റുള്ളവ ഒന്നു നോക്കും. ചിലതിന്റെ കവര്‍ കണ്ടാല്‍ വാങ്ങിച്ചേക്കാം എന്നു തോന്നും. ചില മാസികകള്‍ കണ്ട ഭാവം നടിക്കില്ല.
കൂടുതല്‍

വിക്കി ലീക്കുന്നത് ആര്‍ക്കു വേണ്ടി?--കറപ്പന്‍


മഷിപ്പേനയുടെ കാലത്താണ് പണ്ടത്തെ ലീക്ക്. ബോള്‍ പേന വന്നപ്പോള്‍ നമുക്ക് തന്നെ തോന്നി. ദിനമെത്ര സുന്ദരം. എന്നായാലും കൈകള്‍ ക്ളീന്‍.

ഇത് പക്ഷേ വിക്കി ലീക്കുന്ന കാലം. വിക്കിന്റെ പോലെ തന്നെയാണ് ലീക്കും. ഇടവിട്ടേ വരൂ രേഖകള്‍. വിക്കി വിക്കി ലീക്കുന്നത് കേള്‍ക്കാന്‍ സുഖം. എങ്കിലും കുഴപ്പത്തിലേക്കാണ് പോക്ക്. കൈകള്‍ അത്ര സുന്ദരമാവില്ല ഇനി ആര്‍ക്കും.

കൂടുതല്‍

ഇ-മലയാളത്തിന്‌ അക്കാദമിയുടെ അംഗീകാരം-സുനില്‍ കെ ഫൈസല്‍

എന്റെ കമ്പ്യൂട്ടറിന്‌ എന്റെ മലയാളം' എത്ര സുന്ദരമായ പദം പെയിന്‍ ആന്റ്‌ പാലിയേററീവിന്റെ 'സാന്ത്വനചികിത്സ' കഴിഞ്ഞാല്‍ 'എന്റെ കമ്പ്യൂട്ടറിന്‌ എന്റെ ഭാഷ' എന്ന വാക്കാണ്‌ തന്റെ ജീവിതത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളതെന്ന്‌ പറഞ്ഞത്‌ ഡോ. ബി ഇക്‌ബാലാണ്‌

കൂടുതല്‍

കഥ

നീരാളി---പ്രദീപ് പേരശ്ശന്നൂര്‍

ആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന്‌ പുറത്തേക്ക്‌ നടക്കുന്നതിനിടയിലാണ്‌ 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ്‌ എന്റെ അരുകിലേക്ക്‌ വന്നത്‌.

കൂടുതല്‍

കവിത
കരകാണാക്കടല്‍---അസീസ് കുറ്റിപ്പുറം

ക്ലോക്കിന്റെ നാക്ക്--
അടര്‍ന്നു വീഴാറായിട്ടുണ്ട്
ഇനി അതിനു സമയത്തെ
വിളിച്ചറിയിക്കാനാകുമോ...?

കൂടുതല്‍
പ്രവാസം

പ്രവാസത്തിന്റെ മറുപുറം തേടുമ്പോള്‍--മന്‍സൂര്‍ ചെറുവാടി

മുനിയാണ്ടിയെ നിങ്ങള്‍ക്ക് പരിചയം കാണില്ല. പക്ഷെ ഇയാളെ പോലെ കുറെ ആളുകളെ നിങ്ങളറിയുമായിരിക്കും. മണിമാളികകളും പുത്തന്‍കാറുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന പ്രവാസി പൊങ്ങച്ചത്തിന്റെ മറുപുറമാണ് മുനിയാണ്ടി.

എന്റെ താമാസസ്ഥലതിനടുത്തു പണിനടക്കുന്ന കെട്ടിടത്തിലെ നിര്‍മ്മാണ തൊഴിലാളിയാണ് മുനിയാണ്ടി. ഭാര്യ ഉണ്ടാക്കിത്തന്ന ശാപ്പാടും കഴിച്ചു ഒരു സിഗരട്ട് വലിക്കാന്‍ താഴെ ഇറങ്ങിയ എനിക്ക് പാര്‍ക്കിങ്ങിന്റെ മൂലക്കിരുന്നു ഉണങ്ങിയ കുബൂസ് പച്ചവെള്ളം കൂട്ടി കഴിക്കുന്ന അയാളെ കണ്ടില്ലെന്നു നടിക്കാനാവില്ലയിരുന്നു.

കൂടുതല്‍

കാഴ്ച്ച

ലെന്‍സ്---അധികാരം ജനങ്ങളിലേക്ക് --സാഗര്‍

നോക്കൂ ഇവിടെ

തുളസീ ദാസ് --കലൂര്‍ ഡെന്നിസ് ടീമിന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍

ഇവിടെ

യാത്ര

വജ്രം തേടിയൊരു യാത്ര....യാസ്മിന്‍


ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം.
ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും.
കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.

കൂടുതല്‍

ചിരി വര ചിന്ത

ശുദ്ധീകരണം!! ----വര്‍മ്മാജി

ശുദ്ധീകരണം കേരളാ മോഡല്‍

ദാ നോക്കൂ...

ബ്ലോഗ് ജാലകത്തില്‍ഇത്തവണ ഇസ്മായില്‍ കുറുമ്പടിയുടെ
ബ്ലോഗ്----തണല്‍
വായിക്കൂ...

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

ഇ.ഭാഷാ ശില്‍പ്പശാല

കേരള സാഹിത്യ അക്കഡമി തൃശ്ശൂരില്‍ സംഘടിപ്പിച്ച ഇ.മലയാള ഭാഷാ സാഹിത്യ ശില്‍പ്പശാലയിലെ
ചര്‍ച്ചകള്‍ നിരക്ഷരന്റെ കണ്ണിലൂടെ.

ഇവിടെ വായിക്കാം

Monday, December 6, 2010

നാട്ടുപച്ചയുടെ അന്‍ പതാം ലക്കം

നാട്ടുപച്ചയുടെ അന്‍ പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

മാറുന്ന ബന്ധങ്ങളും മാറാത്ത നമ്മളും ---അഷിത എം

മഴവിൽ ക്കാവടി എന്ന സിനിമയിലെ ഒരു രംഗം ഒർമ്മയിലുണ്ട് .
ആലിൻ ത്തറയിൽ ചോക്കു കൊണ്ട് വരച്ചു അതീവ ശ്രദ്ധയൊടെ ശങ്കരാടിയും നായകനായ ജയറാമും കൂട്ടരും രാത്രി പദ്ധതി തയ്യാറാക്കുന്നു. നമ്മളും ജാഗരൂകരായി. പിറ്റേ ന്നു പ്ലാൻ അനുസരിച്ചു പ്രണയ ബന്ധിതരായ നായകനും നായിക സിതാരയും കല്ല്യാണത്തെ എതിർക്കുന്ന വീട്ടുകാരുടെയും ഗുണ്ടകളുടെയും കണ്ണു വെട്ടിച്ചു ഒരു വിധം ചെന്നെത്തുമ്പൊൾ രജിസ്റ്റ്രേഷന്‍ ഒഫിസിനു അവധി. ഇതിലെറെ എന്തു സംഭവിക്കാൻ എന്ന ഭാവത്തിൽ നില്ക്കുന്ന കാമുകരുടെ നിരാശ അതിനെക്കാൾ തീവ്രതയൊടെ നമ്മളാണു അനുഭവിച്ചതു! (അപ്പുറത്തിരുന്നു ആശ്വാസത്തിന്റെ ചിരി ചിരിച്ച അച്ഛനെയും അമ്മയെയും അല്പ്പം പ്രതിഷേധത്തൊടെ നോക്കി കൗമാരം). അങനെയൊക്കെ ആണു നമ്മൾ പഠിച്ചതു പ്രേമിക്കുകയാണെങ്കില്‍

കൂടുതല്‍

അരുന്ധതി നക്ഷത്രവും ഷാഹിനയും -- കറപ്പന്‍


പണ്ട് നമ്പൂരാര്‍ക്കും നായന്മാര്‍ക്കും ഇടയില്‍ ഒരാചാരം ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞെത്തിയാല്‍ നവവധൂവരന്മാരെ അരുന്ധതി നക്ഷത്രം കാണിക്കും. സപ്തര്‍ഷികളില്‍ വസിഷ്ഠനോട് ചേര്‍ന്നാണ് അരുന്ധതി. മങ്ങിയേ കാണൂ. കണ്ടാലോ? ആറു മാസം ആയുസ്സ് ഉറപ്പ്. അതായിരുന്നു വിശ്വാസം. കൊച്ചു പിള്ളേരെ വയസ്സന്മാര്‍ക്ക് കെട്ടിച്ചു വിടുന്ന കാലം. അത്ര നല്ല കാഴ്ചയാണെങ്കില്‍ അടുത്തെങ്ങും തട്ടിപ്പോവില്ലെന്നത് ആചാരത്തിന്റെ ശാസ്ത്രം.

കൂടുതല്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചിന്റെ റോഡുകള്‍---നിത്യന്‍

യുദ്ധമുഖത്ത് ന്യൂസ് റിപ്പോര്‍ട്ടറായി പണിയെടുക്കലാണോ വടക്കന്‍ കേരളത്തിലെ ഏതെങ്കിലും റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കലാണോ എളുപ്പത്തില്‍ മരണം വിളിച്ചുവരുത്തുക? സ്ഥിതിവിവരക്കണക്കുകള്‍ വച്ചുനോക്കിയാല്‍ നമ്മുടെ റോഡുകള്‍ ഏതു മുന്തിയ ഭീകരവാദികളെക്കാളും ഒരുപടികൂടി മുന്നിലാണ്.
കൂടുതല്‍

കഥ
മരണാഘോഷം -- എ ജെ
പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

കൂടുതല്‍

കവിത
കറുപ്പ്---പി ആഷിഖ് അലി


കറുപ്പാണ് നിറം
കറുപ്പാണഴക്.
നിറമില്ലായ്മയാണ്
കറുപ്പിന്റെ അഴക്.
നിറമില്ലാത്ത നിറങ്ങളെ തേടി
മടുത്തു.
ഇനി നാം തിരിയുക കറുപ്പിലേക്ക്!

കൂടുതല്‍

പ്രവാസം

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍---സ്വപ്ന അനു ബി ജോര്‍ജ്




ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും ,സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌.മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍.ഈ സദ്‌ വാര്‍ത്ത"ലോകസമാധാനത്തിന്റെ മശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍.

കൂടുതല്‍

പലരും പലതും: 26. അകക്കണ്ണുതുറപ്പിക്കാന്‍.--നാരായണ സ്വാമി



രണ്ടാംക്ലാസ്സിലോ മൂന്നാംക്ലാസ്സിലോ പഠിച്ച വരികളാണ്:

"പുറംകണ്ണുതുറപ്പിക്കാന്‍
പുലര്‍കാലേ സൂര്യനെത്തണം
അകക്കണ്ണുതുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണം."

കൂടുതല്‍

കാഴ്ച

തേസ്..
മോഹന്‍ലാലും പ്രിയദര്‍ശനും ആദ്യമായി ഹിന്ദിയില്‍ ഒന്നിക്കുന്ന തേസിന്റെ ചിത്രീകരണം ഇംഗ്ലണ്ടില്‍ തുടങ്ങി. മോഹന്‍ലാല്‍ പ്രിയന്‍ കൂട്ടുകെട്ടില്‍ നാല്പതോളം
ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്..
കൂടുതല്‍

കാസനോവ
അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം നടത്തുന്ന ഒരാളാണു കാസനോവ. അതുകൊണ്ടാവാം ഉദ്യാനങ്ങള്‍ അയാളുടെ
ബലഹീനതയാണു. സ്വന്തം ഉദ്യാനം പരിപാലിക്കുന്നതും അയാള്‍ തന്നെ.

കൂടുതല്‍

മൈതാനം

ഏഷ്യാഡ് 2010 -- ജയന്‍
പ്രതീക്ഷയര്‍പ്പിച്ചവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിത നേട്ടം കൈവരിച്ച കായിക താരങ്ങള്‍ ഇന്ത്യയുടെ യശസ്സുയര്‍ ത്തുന്നതാണ് ഗ്വാങ്ചൌ ഏഷ്യന്‍ ഗെയിംസില്‍ കണ്ടത്.ഷൂട്ടിങ്ങ്, ഭാരോദ്വഹനം,ഗുസ്തി, ബാഡ്മിന്റണ്‍,ഹോക്കി,വോളിബോള്‍ എന്നീയിനങ്ങളിലെ നഷ്ടം ഇന്ത്യ നികത്തിയത്
കൂടുതല്‍
ബൂലോകം

ഞാന്‍ നേനാ സിദ്ധീഖ് ...
മാലപ്പടക്കം , എന്‍റെ വീതം , ചിത്രകൂടം , തൊഴിയൂര്‍ എന്നീ ബ്ലോഗുകളിലൂടെ നിങ്ങള്‍ക്ക് പരിചയം ഉണ്ടായേക്കാവുന്ന ബ്ലോഗ്ഗര്‍ സിദ്ധീഖ് തൊഴിയൂരിന്‍റെ രണ്ടാമത്തെ പുത്രി , ഞമനെങ്കാടു ഐ. സി. എ സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പന്ത്രണ്ടു തികയാന്‍ എട്ടുമാസം കൂടിയുണ്ട് , എന്‍റെ ഉമ്മയും ചെറിയൊരു എഴുത്തുകാരി ആയിരുന്നു
കൂടുതല്‍
ആത്മീയം

2010 ഡിസംബര്‍ 1 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍