Showing posts with label നാട്ടുപച്ച. Show all posts
Showing posts with label നാട്ടുപച്ച. Show all posts

Wednesday, November 19, 2008

മഷി

പ്രമുഖരായ എഴുത്തുകാര്‍ ആദ്യമായി വെബ്ബില്‍... നാട്ടുപച്ച മഷിയിലൂടെ

ഡോ.വത്സലന്‍ വാതുശ്ശേരിയുടെ കഥ നടാടെ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍......

റിവേഴ്സ് ഷോട്ട് - ഡോ.വത്സലന്‍ വാതുശ്ശേരി

അടഞ്ഞു കിടന്ന ലെവല്‍ ക്രോസിനിപ്പുറത്ത് തീവണ്ടി കടന്നു പോകാനായി തന്റെ ബൈക്കുമായി കാത്തുനില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍ ‍. തീവണ്ടിയുടെ ഇരമ്പം അടുത്തെത്തും മുമ്പ് പാളം മുറിച്ചു കടക്കാന്‍ തിടുക്കപ്പെട്ട് കൊണ്ട് ലെവല്‍ ക്രോസിനടുത്തേയ്ക്കണയുമ്പോഴാണ് ഞാനവനെ കണ്ടത്. റെയില്‍പ്പാളത്തിനപ്പുറമുള്ള ഏതോ ദൃശ്യത്തില്‍ നോട്ടമുറപ്പിച്ച് ഗാഢമായി ധ്യാനിക്കുന്ന മട്ടില്‍ നിശ്ചലനായി ഇരിക്കുകയായിരുന്നു അപ്പോള്‍ അവന്‍. ആ ഇരിപ്പിലും നോട്ടത്തിലും ഏതോ നിഗൂഢത മണത്ത് പാളം മുറിച്ചു കടക്കാനുള്ള നിശ്ചയം വെടിഞ്ഞ് എന്താണിത്രയും ഗാഢമായ ആലോചന എന്ന് ഞാന്‍ രാജേന്ദ്രനെ തട്ടിവിളിച്ചു. തനിക്കു മാത്രം കാണാനാവുന്ന ദൃശ്യത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് രാജേന്ദ്രന്‍ പുഞ്ചിരിയോടെ കൌതുകം കൊണ്ടു.
ലെവല്‍ ക്രോസിന് തെല്ലകലെ റെയില്‍പാളത്തിലേക്ക് ദൃഷ്ടി നീട്ടിക്കൊണ്ട് രാജേന്ദ്രന്‍ പറഞ്ഞു. “നോക്ക്”
ഞാന്‍ നോക്കി, പരവശരൂപനായ ഒരു മദ്ധ്യവയസ്കന്‍ പാളത്തിനപ്പുറത്ത് ആരെയോ പ്രതീക്ഷിക്കുന്ന മട്ടില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആ നില്പില്‍ കൌതുകകരമായ എന്തെങ്കിലും ഉള്ളതായി എനിക്കു തോന്നിയില്ല.
രാജേന്ദ്രന്‍ പറഞ്ഞു:
“തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത് നീ മുമ്പ് കണ്ടിട്ടുണ്ടോ?”


കഥ പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

പഴവിള രമേശന്‍ , ശൈലന്‍ , ശ്രീരമ എന്നിവരുടെ കവിതകള്‍

അപസ്മാരം - പഴവിള രമേശന്‍

കൂട്ടിയും
തമ്മില്‍ കുറച്ചും
ഗുണിച്ചും ഹരിച്ചും
നഷ്ടബോധത്തിന്റെ
നാള്‍വഴിത്താളു-
മറിച്ചും
ഉറങ്ങാതെ
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

അഷ്ടാംഗമാര്‍ഗം - ശൈലന്‍

ഇനിയും
വാതില്‍‌പിടിപ്പിച്ചിട്ടില്ലാത്ത
കട്ടിളയുള്ള
ഒരു മുറിയുണ്ട്
വീട്ടില്‍...
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

കണ്ണുരോഗം - ശ്രീരമ.പി.പി

എന്റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്
ഒരിക്കലും മാറാത്ത
‘നന്മയുടെ തിമിരം’
മറുമരുന്ന് അന്ധതമാത്രം.
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

തന്റെ പ്രണയവുമായി സുപ്രസിദ്ധ എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്

ഉമ്മു സല്‍മ, എന്റെ ശവശരീരത്തിനുമേല്‍ ശതശാകികള്‍ പടര്‍ത്തി നീ നമ്മുടെ ബാല്യത്തെ വിളിച്ചുണര്‍ത്തൂ..
ഞാനേറെ ആഗ്രഹിക്കുന്നതും ഇനിയൊരിക്കലും - ഈ ജന്മത്തില്‍ എനിക്കു ലഭിക്കുകയില്ലാത്തതുമായ ഒരു പ്രണയാനുഭവത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ഓര്‍മ്മയുടേയും ഭൂതകാലത്തിന്റെയും ഓരോ അതിരിലും പ്രത്യാശയുടെ സര്‍വ്വേക്കല്ലുകള്‍ ആഴത്തില്‍ സ്ഥാപിച്ചുകൊണ്ട് ഞാനവള്‍ക്കായ് നാലതിരുകള്‍ തിരിച്ചിട്ടിട്ടുണ്ട്.

ഒരിക്കല്‍ അവള്‍ വരും. ഞാന്‍ മരിച്ചുകിടക്കുമ്പോള്‍ മൂടപ്പെട്ട എന്റെ ശവപേടകത്തിന്റെ മേല്‍മൂടി മാറ്റി ഇളം പച്ച ക്യഷ്ണമണികള്‍ കൊണ്ട് അവളെന്നെ നോക്കും.
പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....


ഒപ്പം ഒട്ടേറെ മറ്റ് രചനകളും, വായിക്കൂ നാട്ടുപച്ചയുടെ രണ്ടാം ലക്കത്തില്‍....

Friday, November 7, 2008

ഒബാമയും ട്വന്റി 20 യും....

നാട്ടുപച്ചയില്‍ രണ്ട് പുതിയ രചനകള്‍ കൂടി ...

1. ബറാക്‌ ചരിത്രത്തിലേക്ക്‌ ബുഷ്‌ ചവറ്റുകുട്ടയിലേക്ക്‌ - നിത്യന്‍
അമേരിക്കന്‍ പ്രസിഡന്റു സ്ഥാനത്തേക്ക്‌ മത്സരിച്ചവരില്‍ ലോകം ആദ്യം തന്നെ എഴുതിത്തള്ളിയത്‌ രണ്ടുപേരെയാണ്‌. ഒന്ന്‌ ഒബാമ. ഒസാമ അമേരിക്കന്‍ പ്രസിഡന്റായാലും ഒബാമയാവാന്‍ സാദ്ധ്യതയില്ലെന്ന മട്ടായിരുന്നു... അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെയും അതിനു പിന്നിലെ കഥകളുമായി നിത്യന്‍ ........ തുടര്‍ വായനക്കായി നാട്ടുപച്ച കാണുക

ഒരു ചിത്രം ബ്രഹ്മാണ്ഡമാകുന്നതെങ്ങനെ എന്നറിയാന്‍ മലയാളിക്ക് ഇനി തമിഴകത്തേക്ക് നോക്കേണ്ടതില്ല. ബോളിവുഡിനോടും പോയി തുലയാന്‍ പറയുക. ട്വന്റി 20 എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമയിലെ ബ്രഹ്മാണ്ഡ സങ്കല്‍പ്പങ്ങളെയപ്പാടെ നമ്മള്‍ മലര്‍ത്തിയടിച്ചിരിക്കുന്നു. ഏറ്റവും പുതിയ സിനിമ ട്വന്റി 20 യെ കുറിച്ച് ചിത്രദര്‍ശനത്തില്‍ അനില്‍......... തുടര്‍ വായനക്കായി നാട്ടുപച്ച കാണുക

വായിക്കൂ ഏറ്റവും പുതിയ വാര്‍ത്താവിശകലനങ്ങള്‍ക്കും സിനിമാ നിരൂപണങ്ങള്‍ക്കും... ഒപ്പം ഒട്ടനവധി മറ്റു രചനകളും....

Wednesday, November 5, 2008

നാട്ടുപച്ചയിലെ വിശേഷങ്ങള്‍

നവമ്പര്‍ 1നു ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട നാട്ടുപച്ചയുടെ ആദ്യലക്കത്തില്‍ വര്‍ത്തമാനം എന്ന വിഭാഗത്തില്‍ മുഖപ്രസംഗം കൂടാതെ 7 ലേഖനങ്ങളാണുള്ളത്.

1. അവിശ്വാസി , മിടുക്കന്‍ , അക്ഷരസ്നേഹി - കെ. പി. രാമനുണ്ണി

നിങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നോക്കൂ. ഇപ്പോഴും പച്ചപ്പും പുല്‍ത്തകിടിയും വറ്റാത്ത പുഴകളും കാണാന്‍ കഴിയുന്നതാണ്. ദൈവത്തിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ലേബലില്‍ സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും ഇതെല്ലാം വില്‍പ്പനക്ക് വെച്ചിട്ടുമുണ്ട്. ആയുര്‍വ്വേദം, മോഹിനിയാട്ടം, കളരി-മര്‍മ്മചികിത്സ തുടങ്ങി ഏത് സാംസ്ക്കാര വിശേഷങ്ങളും അതിന്റെ ഉപാസക വേഷക്കാര്‍ വെച്ച് വിളമ്പാന്‍ തയ്യാറാണ്. കൂടുതല്‍ ഇവിടെ വായിക്കാം

2. പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്

കവി പി ഉദയബാനു മരിച്ചു. മലയാളിയുടെ ജീവിതത്തിലേക്ക് തന്റെ അതിസൂക്ഷ്മമായ കവിതകളുടെ കണ്ണുകള്‍ തുറന്നുവച്ച കവിയായിരുന്നു അദ്ദേഹം. എന്നാല്‍ കവികളുടെ മരണം ഒരാഘോഷമാക്കി മാറ്റുന്ന മാധ്യമ പരമ്പരയില്‍ ഉദയബാനു ഉള്‍പെട്ടില്ല, ഉള്‍പ്പെടുകയുമില്ല. കാരണം തന്നെത്തന്നെ വില്‍ക്കാനുള്ള ‘കഴിവ് ‘ തീരെ ഇല്ലായിരുന്ന കവിയായിരുന്നു ഉദയബാനു. കൂടുതല്‍ ഇവിടെ വായിക്കാം

3. 'ഗള്‍ഫുഭാര്യ'മാര്‍ ഉണ്ടാവുന്നത്‌ -നിബ്രാസുല്‍ അമീന്‍

ഒരു ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ഹസീന. പക്ഷേ, ഇപ്പോളവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്‌. ഒരു പിയര്‍ എജുക്കേറ്റര്‍ വഴിയാണ്‌ കൗണ്‍സിലിംഗിനുവേണ്ടി അവള്‍ എന്റെ മുന്നിലെത്തിയത്‌. ഹസീന എനിക്കൊരത്ഭുതമായിരുന്നില്ല. കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അനേകം ഹസീനമാരെ കാണുന്നു. ലൈംഗീകത്തൊഴിലാളി എന്ന പേരിലറിയപ്പെടാതെയും ഈ തൊഴിലിലേര്‍പ്പെടുന്ന ധാരാളം പേരുണ്ട്‌. വ്യഭിചാരം പാപമാണെന്ന വിശ്വാസം മുമ്പ്‌. ഇപ്പോള്‍ ഇതാരും അറിയാതിരുന്നാല്‍ മതി എന്നാണ്‌.

എന്തുകൊണ്ട്‌ പ്രവാസികളുടെ ഭാര്യമാര്‍പോലും ഈ തൊഴിലിലെത്തപ്പെടുന്നു?? കൂടുതല്‍ ഇവിടെ വായിക്കാം

4. വാദവും തീവ്രവാദവും - അനന്തപാര്‍ശ്വന്‍

കേരളം അതിന്റെ പ്രശ്നങ്ങളോടൊന്നും തീവ്രമായി പ്രതികരിയ്ക്കുന്നില്ലെന്ന വിമര്‍ശനം വ്യാപകമായി നിലനില്‍ക്കെ തീവ്രവാദം പൊതു സമൂഹം വ്യാപകമായി ചര്‍ച്ചചെയ്യുകയാണ്. ഇന്ത്യയിലൊട്ടാകെ യാവട്ടെ ഭീകരര്‍ നടത്തുന്ന സ്ഫോടനങ്ങളുടേയും മറ്റും അവസാനിയ്ക്കാത്ത ചിത്രങ്ങളും. ആകെ ഉറക്കം കെടുത്ത അന്തരീക്ഷത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത്. കൂടുതല്‍ ഇവിടെ വായിക്കാം

5. നോക്കുകുത്തി - നമ്പ്യാര്‍

സംസ്ഥാനത്ത് വിപണിമൂല്യം ഇപ്പോള്‍ ഭീകര്‍ക്കാണ്. ലക്ഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തൊട്ട് അല്‍‌ഖ്വയ്ദ വരെ നീളുന്ന ബന്ധം. വാടക കൂടുകയാണ് തമ്മനം ഷാജിക്ക്. വില കുറയുകയാണ് മനുഷ്യനും ബന്ധങ്ങള്‍ക്കും. കൂടുതല്‍ ഇവിടെ വായിക്കാം

6. ഗുരുവായൂരേക്കൊരു മതേതര സലൂണും യുവതിയുടെ ദിവ്യഗര്‍ഭവും - നിത്യന്‍

ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളെജില്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക്‌ പ്രയാണം നടത്തിയ കരുണാകരന്‍ വേറിട്ടൊരു മതേതരപ്രതിഭയാണ്‌. ബോധം വീണപ്പോള്‍ കരുണാകരനൊരു മോഹം. ഗുരുവായൂരപ്പനെ ഒന്നു കാണണം. ബോധം പോയാല്‍ പിന്നെ ആളുകള്‍ക്ക്‌ ഈയൊരു കാഴ്‌ചയുടെ പ്രശ്‌നമുണ്ടാവാറില്ല. അത്‌ ഗുരുവായൂരപ്പന്‌ അസ്സലായി നിശ്ചയമുള്ളതുകൊണ്ട്‌ നബോധകാലേ മൂപ്പര്‍ കരുണാകരനെ പോയി കാണുകയാണ്‌ പതിവ്‌. കൂടുതല്‍ ഇവിടെ വായിക്കാം

7. ഒബാമയും മക്‍കെയിനും - സുനില്‍ കുമാര്‍

“പ്രസക്തി നഷ്ടപെട്ടവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് നാം അന്വേഷിക്കേണ്ടതാണ്”- ബറാക്ക് ഹുസൈന്‍ ഒബാമ പറഞ്ഞു. വൈരുധ്യങ്ങളുടെ രാപ്പകലുകളില്ലാത്ത ആകാശത്ത് ഒബാമ തലയുയര്‍ത്തി നിന്നു. എന്നിട്ട് പതുക്കെ തുടര്‍ന്നു, ”വംശീയതക്ക് കുറെ വ്യാമോഹങ്ങളുണ്ട്. അതിനി യുദ്ധങ്ങളായി പെയ്യില്ല. കൂടുതല്‍ ഇവിടെ വായിക്കാം

വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക.... അടുത്ത ലക്കം നാട്ടുപച്ച നവമ്പര്‍ 15ന്.......

Monday, November 3, 2008

നാട്ടുപച്ച വായനയുടെ വാതായനങ്ങള്‍ക്കു മുന്നില്‍...



വളരെ ഏറെ പ്രതീക്ഷയോടെ ആഗോള മലയാളി സമൂഹം കാത്തിരുന്ന നാട്ടുപച്ച.കോം കേരളപ്പിറവി ദിനമായ നവമ്പര്‍ 1ന് വൈകീട്ട് 3 മണിക്ക് കോഴിക്കോടുള്ള ഹോട്ടല്‍ സ്പാനില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് പ്രശസ്ത സിനിമാ സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ ശ്രീ.രഞ്ജിത് ലോകമലയാളിയുടെ വായനയുടെ വാതയനങ്ങള്‍ക്കു മുന്നില്‍ തുറന്നു കൊടുത്തു.

ഓണ്‍‌ലൈന്‍ മാഗസിനുകളെക്കുറിച്ച് വളരെയൊന്നും തനിക്കറിയില്ലെങ്കിലും, നമുക്ക് നഷ്ടപ്പെട്ടുപോയ വായന ഒരു ക്ലിക്കകലെമാത്രമാണെന്നത് ആശാജനകമാണെന്ന് രഞ്ജിത് പറഞ്ഞു. 'ഇ' വായനക്കെന്നല്ല 'ആ' വായനക്കുപോലും സമയമില്ലാത്ത പരക്കം പാച്ചിലിലാണെങ്കിലും ഉടന്‍ തന്നെ 'ഇ' വായനാ ലോകത്തേക്കെത്തുമെന്നും നാട്ടുപച്ചയെ ലോകസമക്ഷം സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നാട്ടുപച്ചയുടെ കോര്‍പ്പറേറ്റ് ബ്രോഷര്‍ കൈരളി ടി.എം.ടി. സ്റ്റീലിന്റെ എം.ഡിയും, കോഴിക്കോട്ടെ യുവ വ്യവസായികളില്‍ പ്രമുഖനുമായ ഹുമയൂണ്‍ കള്ളിയത്ത് പ്രകാശനം ചെയ്തു. നാട്ടുപച്ച രാവില തന്നെ‍ സന്ദര്‍ശിച്ചുവെന്നും, വളരെ നല്ല രീതിയില്‍ ഇതു രൂപകല്പന ചെയ്തിട്ടുണ്ടെന്നും, മലയാളം വായനയുടെ ഈ പുതിയ സങ്കേതം തന്നെ സംബന്ധിച്ച് പുത്തനറിവാണെന്നും അദ്ദേഹം പറഞ്ഞു.

വാ മൊഴിക്കും, വരമൊഴിക്കും ശേഷം വന്ന തിരമൊഴിയെന്ന ഇ-എഴുത്തിനെ വളരെ ഗൌരവത്തോടു കൂടി തന്നെ വീക്ഷിക്കേണ്ടതുണ്ടെന്ന് തുടര്‍ന്നു സംസാരിച്ച പ്രമുഖ ആക്ടിവിസ്റ്റും, എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്രശ്നങ്ങള്‍ക്കു നേരെയും മുഖം തിരിക്കുമ്പോള്‍ അവ ഇ മാഗസിനുകളിലൂടെയും ബ്ലോഗുകളിലൂടെയും സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നുണ്ടെന്നും, നാട്ടുപച്ച പോലുള്ള മാഗസിനുകള്‍ക്ക് ഈ കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേരള സ്മാള്‍ സ്കെയില്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ.കെ.ഖാലിദ്, കോഴിക്കോട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.കമാല്‍ വരദൂര്‍, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീ.ഡി.പ്രദീപ്കുമാര്‍ എന്നിവരും ആശംസകളര്‍പ്പിച്ചു. നിരവധി പത്രപ്രവര്‍ത്തകരും, സാമൂഹ്യ-സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. നാട്ടുപച്ച എഡിറ്റര്‍ മൈന ഉമൈബാന്‍ സ്വാഗതവും, .സുധീര്‍ അമ്പലപ്പാട് നന്ദിയും പറഞ്ഞു.

വര്‍ത്തമാനം (സമകാലിക സംഭവങ്ങളുടെ വിശകലനം), മഷി (കഥ, കവിത, സംവാദം, വായന, പ്രണയം, ജീ‍വിതം, പ്രവാസം), കാഴ്ച (സിനിമ, കലാ, നാടക വിശകലനം), മൈതാനം (കായികരംഗം), പെണ്‍നോട്ടം, യാത്ര, ക്യാമ്പസ്, വിപണി, പുതുലോകം (ലൈഫ് സ്റ്റൈല്‍, പുതിയ കാര്യങ്ങള്‍), ചിരി വര ചിന്ത (കാര്‍ട്ടൂണ്‍, നര്‍മ്മം), ബൂലോഗം (ബ്ലോഗു റിവ്യൂ), ഞാനെഴുതുന്നു തുടങ്ങിയ വിവിധ ഉപവിഭാഗങ്ങള്‍ നാട്ടുപച്ചയില്‍ ഒരുക്കിയിട്ടുണ്ട്.

ആദ്യലക്കത്തില്‍ കെ.പി.രാമനുണ്ണി, സിവിക് ചന്ദ്രന്‍, പ്രേം ചന്ദ്, നീലന്‍ , ഇന്ദ്രബാബു, ബിച്ചു തിരുമല, സുഭാഷ് ചന്ദ്രന്‍, കെ. രേഖ, വിനയ, കമാല്‍ വരദൂര്‍ തുടങ്ങിയവരുടെ രചനകളും, എം.പി.വീരേന്ദ്രകുമാര്‍, ദീദി ദാമോദരന്‍ എന്നിവരുമായുള്ള അഭിമുഖവും അടക്കം 34 രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാട്ടുപച്ചയുടെ അടുത്ത ലക്കം നവമ്പര്‍ 15നു പുറത്തിറങ്ങും.