Wednesday, November 19, 2008

മഷി

പ്രമുഖരായ എഴുത്തുകാര്‍ ആദ്യമായി വെബ്ബില്‍... നാട്ടുപച്ച മഷിയിലൂടെ

ഡോ.വത്സലന്‍ വാതുശ്ശേരിയുടെ കഥ നടാടെ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍......

റിവേഴ്സ് ഷോട്ട് - ഡോ.വത്സലന്‍ വാതുശ്ശേരി

അടഞ്ഞു കിടന്ന ലെവല്‍ ക്രോസിനിപ്പുറത്ത് തീവണ്ടി കടന്നു പോകാനായി തന്റെ ബൈക്കുമായി കാത്തുനില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍ ‍. തീവണ്ടിയുടെ ഇരമ്പം അടുത്തെത്തും മുമ്പ് പാളം മുറിച്ചു കടക്കാന്‍ തിടുക്കപ്പെട്ട് കൊണ്ട് ലെവല്‍ ക്രോസിനടുത്തേയ്ക്കണയുമ്പോഴാണ് ഞാനവനെ കണ്ടത്. റെയില്‍പ്പാളത്തിനപ്പുറമുള്ള ഏതോ ദൃശ്യത്തില്‍ നോട്ടമുറപ്പിച്ച് ഗാഢമായി ധ്യാനിക്കുന്ന മട്ടില്‍ നിശ്ചലനായി ഇരിക്കുകയായിരുന്നു അപ്പോള്‍ അവന്‍. ആ ഇരിപ്പിലും നോട്ടത്തിലും ഏതോ നിഗൂഢത മണത്ത് പാളം മുറിച്ചു കടക്കാനുള്ള നിശ്ചയം വെടിഞ്ഞ് എന്താണിത്രയും ഗാഢമായ ആലോചന എന്ന് ഞാന്‍ രാജേന്ദ്രനെ തട്ടിവിളിച്ചു. തനിക്കു മാത്രം കാണാനാവുന്ന ദൃശ്യത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് രാജേന്ദ്രന്‍ പുഞ്ചിരിയോടെ കൌതുകം കൊണ്ടു.
ലെവല്‍ ക്രോസിന് തെല്ലകലെ റെയില്‍പാളത്തിലേക്ക് ദൃഷ്ടി നീട്ടിക്കൊണ്ട് രാജേന്ദ്രന്‍ പറഞ്ഞു. “നോക്ക്”
ഞാന്‍ നോക്കി, പരവശരൂപനായ ഒരു മദ്ധ്യവയസ്കന്‍ പാളത്തിനപ്പുറത്ത് ആരെയോ പ്രതീക്ഷിക്കുന്ന മട്ടില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആ നില്പില്‍ കൌതുകകരമായ എന്തെങ്കിലും ഉള്ളതായി എനിക്കു തോന്നിയില്ല.
രാജേന്ദ്രന്‍ പറഞ്ഞു:
“തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത് നീ മുമ്പ് കണ്ടിട്ടുണ്ടോ?”


കഥ പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

പഴവിള രമേശന്‍ , ശൈലന്‍ , ശ്രീരമ എന്നിവരുടെ കവിതകള്‍

അപസ്മാരം - പഴവിള രമേശന്‍

കൂട്ടിയും
തമ്മില്‍ കുറച്ചും
ഗുണിച്ചും ഹരിച്ചും
നഷ്ടബോധത്തിന്റെ
നാള്‍വഴിത്താളു-
മറിച്ചും
ഉറങ്ങാതെ
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

അഷ്ടാംഗമാര്‍ഗം - ശൈലന്‍

ഇനിയും
വാതില്‍‌പിടിപ്പിച്ചിട്ടില്ലാത്ത
കട്ടിളയുള്ള
ഒരു മുറിയുണ്ട്
വീട്ടില്‍...
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

കണ്ണുരോഗം - ശ്രീരമ.പി.പി

എന്റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്
ഒരിക്കലും മാറാത്ത
‘നന്മയുടെ തിമിരം’
മറുമരുന്ന് അന്ധതമാത്രം.
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

തന്റെ പ്രണയവുമായി സുപ്രസിദ്ധ എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്

ഉമ്മു സല്‍മ, എന്റെ ശവശരീരത്തിനുമേല്‍ ശതശാകികള്‍ പടര്‍ത്തി നീ നമ്മുടെ ബാല്യത്തെ വിളിച്ചുണര്‍ത്തൂ..
ഞാനേറെ ആഗ്രഹിക്കുന്നതും ഇനിയൊരിക്കലും - ഈ ജന്മത്തില്‍ എനിക്കു ലഭിക്കുകയില്ലാത്തതുമായ ഒരു പ്രണയാനുഭവത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ഓര്‍മ്മയുടേയും ഭൂതകാലത്തിന്റെയും ഓരോ അതിരിലും പ്രത്യാശയുടെ സര്‍വ്വേക്കല്ലുകള്‍ ആഴത്തില്‍ സ്ഥാപിച്ചുകൊണ്ട് ഞാനവള്‍ക്കായ് നാലതിരുകള്‍ തിരിച്ചിട്ടിട്ടുണ്ട്.

ഒരിക്കല്‍ അവള്‍ വരും. ഞാന്‍ മരിച്ചുകിടക്കുമ്പോള്‍ മൂടപ്പെട്ട എന്റെ ശവപേടകത്തിന്റെ മേല്‍മൂടി മാറ്റി ഇളം പച്ച ക്യഷ്ണമണികള്‍ കൊണ്ട് അവളെന്നെ നോക്കും.
പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....


ഒപ്പം ഒട്ടേറെ മറ്റ് രചനകളും, വായിക്കൂ നാട്ടുപച്ചയുടെ രണ്ടാം ലക്കത്തില്‍....

1 comment:

നാട്ടുപച്ച said...

ഡോ.വത്സലന്‍ വാതുശ്ശേരിയുടെ കഥ, പഴവിള രമേശന്‍, ശൈലന്‍, ശ്രീരമ എന്നിവരുടെ കവിത, സുസ്മേഷ ചന്ത്രോത്തിന്റെ പ്രണയം... കാമ്പുള്ള ഒട്ടേറെ രചനകളുമായി നാട്ടുപച്ച...