Wednesday, March 24, 2010

കഥാമത്സരം



നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം.മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.


കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Wednesday, March 17, 2010

ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും

നാടോടി വിജ്ഞാനീയത്തെ മലയാള സാഹിത്യത്തിലെ ഒരു ശാഖയായി പരിഗണിച്ചിട്ട് അധികകാലമായില്ല. പ്രൊഫ.എം.വി.വിഷ്ണു നമ്പൂതിരി, പ്രൊഫ.ജി.ശങ്കരപ്പിള്ള, ഡോ.ചേലനാട് അച്ചുതമേനോന്‍, ജി.ഭാര്‍ഗവന്‍ പിള്ള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ നാടോടി വിജ്ഞാനീയത്തിന്റെ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാ ശാലികളാണ്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ പാതയിലൂടെ സഞ്ചരിക്കുന്ന ഗവേഷകയും ഗായികയുമായ പണ്ഡിതയാണ് പദ്മശ്രീ. ഡോ.ലീല ഓംചേരി. സ്വാതി തിരുന്നാള്‍, ഇരയിമ്മന്‍ തമ്പി, ഷഡ്കാല ഗോവിന്ദമാരാര്‍ തുടങ്ങിയവരുടെ അപ്രശസ്ഥങ്ങളായ രചനകള്‍ കണ്ടെത്തി അവതരിപ്പിച്ച ലീല ഓംചേരിയുടെ ശ്രമങ്ങള്‍ ശ്ളാഘനീയങ്ങളാണ്.

To Read More

ഇസ്ലാമിക് ബാങ്കിംഗ് ആവശ്യമോ?

ഇന്നു ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അതോടൊപ്പം തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം. ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ശേഷം ഈ ചര്‍ച്ചകളും വളരെ സജീവമാകും. ഇസ്ലാമിന്റെ ആവിര്‍ഭാവകാലം തൊട്ടേ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും നടപ്പിലായിട്ടുണ്ട്. അതിന്റെ നിരവധി ജാലകങ്ങളില്‍ ഒന്നു മാത്രമാണ് ഇസ്ലാമിക് ബാങ്കിങ്ങ്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാങ്കിങ്ങിനെ നമുക്ക് ഇസ്ലാമിക് ബാങ്കിങ്ങ് എന്നു വിളിക്കാം.

ഇസ്ലാമിക് ബാങ്കിങ് വളര്‍ച്ചയുടെ പാതയിലാണ്. കാലദേശങ്ങള്‍ക്കനുസരിച്ചു പുതിയ പുതിയ വായ്പാ പദ്ധതികള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം ഇസ്ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടും, ഷരിയ ഓഡിറ്റ് കമ്മറ്റിയുടെ അംഗീകാരത്തോടു കൂടിയും മാത്രമാണ് രൂപം കൊള്ളുന്നത്.

വിദേശരാജ്യങ്ങളില്‍ പ്രചുര പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ബാങ്കിംഗിന് ഇന്ത്യയിലും അംഗീകാരം നല്‍കാന്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വന്നിരിക്കുന്നു

മുഴുവനും വായിക്കാന്‍

ഇസ്ലാമിക് ബാങ്കിനെപ്പറ്റി അല്പം

ഇന്നു ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അതോടൊപ്പം തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം. ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ശേഷം ഈ ചര്‍ച്ചകളും വളരെ സജീവമാകും. ഇസ്ലാമിന്റെ ആവിര്‍ഭാവകാലം തൊട്ടേ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും നടപ്പിലായിട്ടുണ്ട്. അതിന്റെ നിരവധി ജാലകങ്ങളില്‍ ഒന്നു മാത്രമാണ് ഇസ്ലാമിക് ബാങ്കിങ്ങ്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാങ്കിങ്ങിനെ നമുക്ക് ഇസ്ലാമിക് ബാങ്കിങ്ങ് എന്നു വിളിക്കാം.

ഇസ്ലാമിക് ബാങ്കിങ് വളര്‍ച്ചയുടെ പാതയിലാണ്. കാലദേശങ്ങള്‍ക്കനുസരിച്ചു പുതിയ പുതിയ വായ്പാ പദ്ധതികള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം ഇസ്ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടും, ഷരിയ ഓഡിറ്റ് കമ്മറ്റിയുടെ അംഗീകാരത്തോടു കൂടിയും മാത്രമാണ് രൂപം കൊള്ളുന്നത്.

വിദേശരാജ്യങ്ങളില്‍ പ്രചുര പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ബാങ്കിംഗിന് ഇന്ത്യയിലും അംഗീകാരം നല്‍കാന്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വന്നിരിക്കുന്നു

To Read More

Tuesday, March 16, 2010

നാട്ടുപച്ച മുപ്പത്തിനാലാം ലക്കം




വര്‍ത്തമാനത്തില്‍
വങ്കസാഹിത്യം -- നിത്യന്‍

മൃഗം അധ:പതിച്ചാല്‍ മനുഷ്യനാവും എന്നതുപോലെ എഴുത്ത്‌ അധ:പതിച്ചാല്‍ ആണെഴുത്തും പെണ്ണെഴുത്തുമുണ്ടാവും. ഒന്നുകൂടി അധ:പതിച്ചാല്‍ ആണുംപെണ്ണുംകെട്ടെഴുത്തുമാവും. മൊത്തത്തില്‍ വങ്കസാഹിത്യം
കൂടുതല്‍ വായനക്ക്

ഇസ്ലാമിക് ബാങ്കിനെപ്പറ്റി അല്പം. -- എ ജെ

ഇന്നു ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അതോടൊപ്പം തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം.ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ശേഷം ഈ ചര്‍ച്ചകളും വളരെ സജീവമാ
കൂടുതല്‍ വായനക്ക്

പരിസ്ഥിതി പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനം തന്നെ -- രാജേഷ് നന്ദിയംകോട്

പരിസ്ഥിതിപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. ഒരു കൊടിയുടേയും തണലില്ലാതെ നമുക്കുവേണ്ടി ഒരാള്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നതിനെ വേറെന്ത് പേരിട്ട് വിളിക്കാനാണ്. നമുക്കു ചുറ്റും വളരുന്ന പുല്ലിനേയും, ചെടിയേയും, മരങ്ങളേയും സ്നേഹത്തോടെ നോക്കാന്‍ നമുക്കാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നുണ്ട്
കൂടുതല്‍ വായനക്ക്

കഥ
ഉത്തരം -- മുഹമ്മദ് റഫീഖ്

മഴയുടെ ശബ്ദത്തിന് കനംവെക്കുന്നത് ശക്തമായി കേള്‍ക്കാം. വൃദ്ധ വീണ്ടും പ്രാര്‍ത്ഥിച്ചു. 'നിന്റെ നിയമങ്ങള്‍ ഞാന്‍ തെറ്റിച്ചില്ല. രാവും പകലും ഞാന്‍ ഖുറാന്‍ പാരായണം ചെയ്തു. വൃത്തി കൂടെ കൊണ്ടു നടന്നു. ഫസാദും പൌസാക്കറും ഞാന്‍ വെടിഞ്ഞു. നീ പറയ് എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്'
കൂടുതല്‍ വായനക്ക്

കവിത
ഹോട്ട് വാട്ട൪ ബാഗ് -- ഡോ ധനലക്ഷ്മി ഏ റ്റി

ബോന്‍സായ്
-- രാമചന്ദ്രന്‍ വെട്ടിക്കാട്ട്

വായന
ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും -- അനില്‍ നെടുങ്ങോട്

നമ്മുടെ സംസ്കാരവുമായി നാഭീനാളബന്ധമുള്ള ഈ നാടന്‍ പാട്ടുകള്‍ ഭാവിതലമുറയ്ക്കായിന്നു സംരക്ഷിക്കുന്നതിന് അക്ഷീണ പ്രയത്നം നത്തുന്ന ഡോ.ലീല ഓംചേരിയും ഡോ.ദീപ്തി ഓംചേരിഭല്ലയും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. 'ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും' എന്ന ഗ്രന്ഥനാമത്തില്‍പ്പോലും ഒരു ദ്രാവിഡത്തനിമ നിലനിര്‍ത്താന്‍ സമാഹര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ
കൂടുതല്‍ വായനക്ക്

ജീവിതം
ഉപ്പുമാവിന്റെ മണം -- യാസ്മിന്‍

അയ്യപ്പനങ്ങനെ നിക്കുന്നത് കാണുമ്പോ എനിക്കും കരച്ചില്‍ വരും. ഞാന്‍ മെല്ലെ അടുത്ത് ചെന്നു അയ്യപ്പന്റെ കൈപിടിക്കും, വലുതായാല്‍ ഞാന്‍ കല്യാണം കഴിച്ചോളാം അയ്യപ്പനെ, എനിക്കെന്നും ഉപ്പുമാവ് ഉണ്ടാക്കി തന്നാ മതി.
കൂടുതല്‍ വായനക്ക്

കാഴ്ച
ലെന്‍സ് -- ഒരു സാഗരത്തിന്‍ മിടിപ്പുമായി....-- സാഗര്‍

മൈതാനം
ജാതകദോഷം മാറ്റാന്‍ മുംബൈ ഇന്ത്യന്‍സും നൈറ്റ് റൈഡേഴ്സും -മുരളീകൃഷ്ണ മാലോത്ത്

പാക് കളിക്കാരെ ഒഴിവാക്കിയതും പുതിയ ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലത്തില്‍ കള്ളക്കളി കളിച്ചതും ഐപിഎല്ലിന്റെ മൂന്നാം എഡിഷന്റെ നിറം ചോര്‍ത്തുമെന്ന് കരുതിവര്‍ക്ക് പക്ഷേ തെറ്റി. ഇനി ഒന്നരമാസം ചിയര്‍ഗേള്‍സിന്റെ ചുവടുകള്‍ക്കൊപ്പം പതഞ്ഞുയരുന്ന ക്രിക്കറ്റ് ആവേശത്തിന്റെ നാളുകള്‍
കൂടുതല്‍ വായനക്ക്

പുതുലോകം
ഉരുള കിഴങ്ങ് സവാള തോരന്‍ -- അമ്പിളി മനോജ്

ബൂലോഗം
ബൂലോഗവിചാരണ 34 -- എന്‍ കെ

ബൂലോഗവിചാരണയില്‍ ഇത്തവണ സത്യാന്വേഷി, കോമണ്‍സെന്‍സ് എന്നി ബ്ലോഗുകള്‍

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 മാര്‍ച്ച് 16 മുതല്‍ 31 വരെയുള്ള കാലത്തെ സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു,ഓരോരുത്തരുടേയും ജാതകഫലം അഷ്ടക വര്‍ഗ്ഗഫലം അനുസരിച്ച് ഫലാനുഭവങ്ങളില്‍ വ്യത്യാസം ഉണ്ടാക്കുന്നതാണ്
കൂടുതല്‍ വായനക്ക്

വായിക്കുക
അഭിപ്രായങ്ങള്‍ അറിയിക്കുക

Saturday, March 6, 2010

നിനക്കായ്...എന്റെ പ്രിയ സുഹൃത്തേ....

ഭൂമി നെടുകെ പിളര്‍ന്ന് താന്‍ അപ്പാടെ താഴ്ന്ന് പോയെങ്കില്‍ എന്ന് വിലപിച്ച എത്രയോ നിമിഷങ്ങളുണ്ടാകും ഓരോ പെണ്ണിന്റെയും ജീവിതത്തില്‍. ഒരു പെണ്ണായ് ജനിച്ചുപോയോ ഈശ്വരാ.... എന്ന് നെഞ്ചില്‍ കൈവെച്ച് പോയ അവസരങ്ങള്‍. ഇത്ര നാളും കൂടെ നടന്ന്, രാഷ്ട്രീയവും സിനിമയും എന്നുവേണ്ട സൂര്യനു കീഴിലുള്ള സകലകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ടായിരുന്ന സുഹൃത്തിന് തന്നോട് പ്രണയമാണെന്നറിയുമ്പോള്‍ അമ്പരപ്പിനെക്കാളേറെ സ്വന്തത്തോട് തോന്നുന്ന പുഛമാണുണ്ടാവുക. ഒരു സ്ത്രീ എന്നതിനേക്കാള്‍ തന്നിലെ വ്യക്തി അവഹേളിക്കപ്പെട്ടു എന്ന തോന്നല്‍. ഇങ്ങനൊരു കാപട്യം മനസ്സിലോളിപ്പിച്ചു വച്ചിട്ടാണ് ഇത്രനാളും നീ എനിക്ക് കൂട്ടുവന്നതും, കാലൊന്നിടറിയപ്പോള്‍ കൈതാങ്ങ് തന്നതും, വിഷമങ്ങള്‍ പറയുമ്പോള്‍ സാരല്ല്യടാ പോട്ടെന്നു പറഞ്ഞതും, എന്നാല്‍ സത്യം അറിയുമ്പോഴുണ്ടാകുന്ന നടുക്കം, സ്ത്രീയുടെ മാത്രം നോവുകളാണിതൊക്കെ.

ബാക്കീം കൂടി വായിക്കൂ...

നായകന്മാരെ, നിങ്ങളോട്‌ പെണ്ണുങ്ങള്‍ക്ക് ചിലത്‌ പറയാനുണ്ട്‌-

തലക്കെട്ട്‌ കണ്ട്‌ ഇത്‌ താരങ്ങളോട്‌ മാത്രമാണെന്ന്‌ കരുതേണ്ട. പൊതു സമൂഹം മുഴുവന്‍ കേള്‍ക്കണം.

തിലകന്‍ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സാമൂഹിക-സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ വരെ പ്രതികരിക്കുകയും പക്ഷം ചേരുകയും കോലാഹലമുണ്ടാക്കുകയും വിഡ്‌ഢിപ്പെട്ടിക്കുമുന്നിലിരുന്ന്‌ ഞങ്ങളതൊക്കെ കണ്ട്‌ രസിക്കുകയും അയ്യേ എന്ന്‌ മൂക്കത്ത്‌ വിരല്‍ വെയ്‌ക്കുകയും ചെയ്‌തു.
അന്നേരത്തൊക്കെ ഞങ്ങള്‍ ചിന്തിച്ചത്‌ നടന്മാരും നടന്മാരും തമ്മിലാണല്ലോ പ്രശ്‌നമെന്നായിരുന്നു.
ഏതു രംഗത്തുള്ളവരായാലും പെണ്ണുങ്ങള്‍ തമ്മിലായിരുന്നു കലഹമെങ്കില്‍ നിങ്ങള്‍ ആണുങ്ങള്‍ പറയും രണ്ടു തല തമ്മില്‍ ചേരും നാലു മുല തമ്മില്‍ ചേരില്ല എന്ന്‌.

പൂ’ണ്ണ വായനക്ക്