Thursday, November 5, 2009

കവികള്‍ക്കൊപ്പം ഒരുനിമിഷം

'ഒരുമിച്ചുപാടുവാൻ കഴിയാത്തൊരീണത്തിൽപതിവായി ഞാനെന്തോ പറഞ്ഞുവച്ചു।പറയാതെ പറയുന്ന പരിഭവമോ, മുഖംമറയ്ക്കാനൊരിത്തിരി മറുപടിയോ?'
ഈ ലക്കത്തിലെ പലരും പലതില്‍ നാരായണ സ്വാമി കവികളെ കുറിച്ച്
കവിതകളെ കുറിച്ച്
പൂര്‍ണ്ണ വായനക്ക്...

ജീവിതത്തോട് സംവദിച്ച്....

കണ്മുമ്പില്‍ കാണുന്ന പച്ചയായ ജീവിത യഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വര്‍ഷങ്ങളോളം നീണ്ട സൗഹൃദവുമായ് അരവിന്ദന്‍ എന്ന എഴുത്തുകാരനും എമിലി കുര്യാക്കോസ് എന്ന ചിത്രകാരിയും ആ നഗരത്തിന്റെ തിരക്കില്‍ ജീവിക്കുന്നു।പ്രായം മധ്യവയസ്സോടടുത്തെങ്കിലും രണ്ട് പേരും അവിവാഹിതര്‍.ഒരു സാംസ്കാരിക സായന്തനത്തില്‍ തികച്ചും യാദൃശ്ചികമായ് തുടങ്ങിയ സൗഹൃദം. അവരുടെ ജീവിത വീക്ഷണങ്ങളിലെ സമാനതകളാണവരെ അടുപ്പിച്ചത് .തിരക്കേറിയ ജീവിതത്തില്‍ വീണു കിട്ടുന്ന ചില ഇടവേളകള്‍ അവരൊന്നിച്ച് ചെലവഴിച്ചു.
തുടര്‍ന്ന് വായിക്കുക

Wednesday, November 4, 2009

നാട്ടുപച്ചയുടെ ഇരുപത്തഞ്ചാമത് ലക്കം

വര്‍ത്തമാനത്തില് നിത്യന്‍
കുതികൊള്‍ക സെക്കന്റിലേക്ക് നമ്മള്‍...
മൊബൈല്‍ ഉപയോക്താക്കളുടെ സംഖ്യ ജനസംഖ്യയുടെ പാതിയിലെത്തുന്ന ശുഭമുഹൂര്‍ത്തത്തിനാണ് 2010 സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി രാജ। ലോകത്തിന്റെ ശരാശരിക്കണക്കിനൊപ്പം നമ്മളും എത്തിയെന്നര്‍ത്ഥം. 2009ലെ 45.2 കോടിയില്‍ നിന്നും 2013 ആവുമ്പോഴേയ്ക്ക് 77.1 കോടിയാവും ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം, അതായത് 90% വര്‍ദ്ധനവ്. കണക്ക് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ടനര്‍ (Gartner) ആണ്.
പൂര്‍ണ വായനക്ക്

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്റ്റീസ് നിരോധനത്തിനു പിന്നിലെ കള്ളക്കളികളെ
പറ്റി സലിം മടവൂര്‍
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാനുള്ള തീരുമാനം ആരോഗ്യ വകുപ്പിന്റെ തല തിരിഞ്ഞ തീരുമാനങ്ങളില്‍ അവസാനത്തേതാണ്।രോഗികളെയും ഡോക്ടര്‍മാരെയും സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടാനേ തീരുമാനം ഉപകരിക്കൂ.
തുടര്‍ന്ന് വായിക്കൂ

കവിതാ വിഭാഗത്തില്‍ രണ്ടു കവിതകള്‍
പ്രവാസത്തിന്റെ നൊമ്പരമൂറുന്ന നടത്തം,എഴുതിയത് മനോഹര്‍ മാണിക്കത്ത്
ഫൈസലിന്റെ ഓര്‍ക്കുന്നുവോ നീ

വായനയില്‍

മോഹന്‍ലാല്‍ മലയാളിയുടെ ജീവിതം എന്ന പുസ്തകത്തെ പറ്റി
സാജന്‍ എ. താരം ഒരു ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍

പ്രമുഖ ബ്ലോഗര്‍ കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങളെ പറ്റി
യാസ്മിന്‍

Monday, November 2, 2009

പ്രവാസത്തിന്റെ നൊമ്പരക്കാഴ്ചകള്‍

ലോകത്തിന്റെ ഏതറ്റത്ത് പോയാലും സ്വന്തം മണ്ണിനെ
നെഞ്ചോട് ചേര്‍ക്കുന്ന മലയാളിയുടെ മനസ്സ്,അതിന്റെ നോവുകള്‍,
മധുരം കലര്‍ന്ന നൊമ്പരങ്ങള്‍॥
ഇവിടെ തൊട്ടറിയൂ..

Wednesday, October 28, 2009

യൂഹ്വായുടെ ഒപ്പം

മുദ്രാവാക്യങ്ങളുടെ കാലം കഴിഞപ്പോഴേക്കും ആ ജനത പുരോഗതിയില്‍നിന്നും ഒരുപാട് ദൂരം പിന്നോക്കം പോയിരുന്നു।സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തെന്നി ത്തെറിച്ചുപ്പോയ ഒരു തലമുറയുടെ കഥയാണിത്. പടിഞ്ഞാറന്‍ നാഗരികതയില്‍ മുങ്ങിത്താഴുന്ന ഇന്നത്തെ തലമുറക്ക് ആ ചരിത്രങ്ങളൊക്കെ അന്യം!!!
ജീവിക്കാനായ്

നമ്മള്‍ മിടുക്കന്മാര്‍!!!

അച്ഛനമ്മമാർ കൊച്ചുകുഞ്ഞുങ്ങൾക്ക്‌ കളിത്തോക്കുവാങ്ങിക്കൊടുക്കുന്നു; മുതിർന്നാൽ എയർഗൺ। കുട്ടികൾ അതുപൊട്ടിച്ചുകൊല്ലുന്ന കാടപ്പക്ഷികളെ മസാലയിട്ടുവരട്ടി അവർക്കുകൊടുത്തു സായൂജ്യമടയുന്നു. മക്കൾ ഗർഭ-നിരോധന ഉറ ബലൂണാക്കിവീർപ്പിച്ചു തട്ടിക്കളിക്കുമ്പോൾ പരസ്പരം നോക്കി ശൃംഗരിക്കുന്നു
പലരും പലതും

ജ്യോനവന്‍ ഒരോര്‍മ്മ

പുതിയ കവിതകളൊന്നും ഇനി പൊട്ടക്കലത്തില്‍ ഉണ്ടാകില്ല. അഭിപ്രായം കുറിച്ചുവെച്ചാല്‍ തിരിച്ചു മറുപടിയും ഉണ്ടാകില്ല. നല്ലൊരു വായനക്കാരനായി മറ്റുബ്ലോഗുകളിലും അവനെ കാണാനാകില്ല. എങ്കിലും പൊട്ടക്കലത്തിലേക്ക് കൊക്കിലൊതുങ്ങുന്ന കല്‍ക്കഷണങ്ങളുമായി ഇനിയും പറന്നു ചെല്ലേണ്ടിവരും. ഒരിക്കലും വറ്റിയുണങ്ങാത്ത തെളിനീര്‍ കിനാവുകണ്ട്. ചില കവിതകള്‍ അത്രമേല്‍ കൊതിപ്പിക്കുന്നുണ്ട്.
ജ്യോനവന്‍ ഒരോര്‍മ്മ