Saturday, July 3, 2010

രോഷാകുലനായ മിത്രം

രോഷാകുലമായ കണ്ണും മനസ്സുമായി നാടുനീളെ അലഞ്ഞു നടന്ന ശരത് എസ്റാബ്ളിഷ്മെന്റുകള്‍ക്കെതിരെയാണ് പോരാടിയത്. മലയാളക്കരയില്‍ മാത്രമല്ല ശരത്തിന്റെ ചിലമ്പിച്ച ശബ്ദം മുഴങ്ങിയത്. രാവും പകലും അതിരായിരുന്നില്ല ഈ സമ്പൂര്‍ണ്ണ ചിത്രകാരന്.
ആഹ്ളാദാരവങ്ങളുടെ പൊങ്ങച്ച കേന്ദ്രങ്ങളിലെ സന്ദര്‍ശകനേ ആയിരുന്നില്ല ശരത്ചന്ദ്രന്‍. സാംസ്കാരിക നായകന്‍മാരും കൊട്ടാരം സിനിമാക്കാരും മറന്നുപോയതിനെ പൊടിതട്ടിയെടുത്ത സാധാരണ മനുഷ്യര്‍ക്കു മുന്നില്‍പ്രദര്‍ശിപ്പിക്കുകയായിരുന്നു ദൌത്യമെന്ന് ശരത് കരുതി. ദരിദ്രരുടേയും പീഡിതരുടേയും ചിന്തകളിലേക്കു ആഴ്ന്നിറങ്ങിയ ചിലമ്പിച്ച ശബ്ദത്തിന്റെ ഹൃദ്യത തിരിച്ചറിഞ്ഞവരാണ് ചെങ്ങറയിലേയും പ്ളാച്ചിമടയിലേയും മനുഷ്യര്‍.

read more

No comments: