Wednesday, February 3, 2010

നാട്ടുപച്ച മുപ്പത്തിയൊന്നാം ലക്കം




പ്രീയ വായനക്കാരേ.. നാട്ടുപച്ചയുടെ മുപ്പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനത്തില്‍

ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും-- നിത്യന്‍

ഈ ലോകത്ത്‌ എന്നതുപോകട്ടെ, ഇന്ത്യാമഹാരാജ്യത്ത്‌ ഒരാണിനും അവനോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനും ഒന്നിച്ചുപോവാന്‍ ഒരുവീട്ടില്‍ ഒരുമിച്ച്‌ താമസിക്കാന്‍ തടസ്സം ഏതു നിയമമാണ്‌? ഈയടുത്ത്‌ കുറച്ചുപേര്‍ ഒരു വിനോദയാത്രയ്‌ക്ക്‌ പോയ സംഭവം വായിച്ചു. കൂട്ടത്തില്‍ കുറെ ആമ്പിള്ളേരും പെമ്പിള്ളേരും. പോലീസുകാര്‍ കണ്ടയുടനെ നീതി നടപ്പിലാക്കി. വിളിച്ചു ചോദ്യം ചെയ്‌തു.

കൂടുതല്‍ വായിക്കാന്‍

കേരളത്തിന്റെ ലൈംഗിക താലിബാന്‍ -- ഷാ

മലയാളി എത്ര പ്രാകൃതനാണെന്ന് കാലം ചെല്ലും തോറും തെളിഞ്ഞുവരികയാണ്. ഇല്ലാത്ത സംസ്ക്കാരത്തിന്റെയും മാന്യതയുടെയും അന്തര്‍ദേശീയ നിലവാരത്തിന്റെയും മേനി പറഞ്ഞുനടക്കുമ്പോള്‍, ഒളിഞ്ഞുനോട്ടത്തിന്റെയും ലൈഗികാസൂയയുടെയും ചീഞ്ഞളിഞ്ഞ സദാചാര സങ്കല്പവുമായാണ് മുഴുവന്‍ മലയാളികളും ജീവിക്കുന്നത്


കൂടുതല്‍ വായിക്കാന്‍


കളിയും രാജ്യസ്നേഹവും രാഷ്ട്രീയവും -- മുരളീക്യഷ്ണ മാലോത്ത്

പാക് കളിക്കാരെ ലേലത്തിനു ക്ഷണിച്ചിരുന്നുവെന്നത് വാസ്തവമാണ്. അവസരം അവര്‍ അര്‍ഹിച്ചിരുന്നുവെന്നതിലും തര്‍ക്കത്തിനിടയില്ല. എങ്കില്‍ അപമാനിച്ച് പറഞ്ഞയച്ച അധികൃതര്‍ - അവര്‍ തന്നെയാണ് കുറ്റക്കാര്‍. പുകഞ്ഞുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തിലേക്ക് വിദ്വേഷത്തിന്റെ എണ്ണ പകരുന്ന ഈ നീക്കം കായികലോകത്തുനിന്നം ഉണ്ടാകരുതായിരുന്നു, ഏത് രാജ്യസ്നേഹത്തിന്റെ പേരിലായാലും..

കൂടുതല്‍ വായനക്ക്

നാഷണലിസം @ 240 ബോള്‍സ് -- നമ്പ്യാര്‍

ആര്‍ത്തി പെറ്റ ക്രിക്കറ്റാണ് ഐപിഎല്‍. അതില്‍ ദേശീയതയില്ല. ദേശാഭിമാനമില്ല. കള്ളവും ചതിയും നല്ലോണമുണ്ട്. അത്യാര്‍ത്തി പണത്തിനായാണ്. അതിന് മാത്രമായാണ്. ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെ ഐപിഎല്‍ വിവാദമില്ല. പ്രവാചകനെ കൂട്ടുവിളിക്കുന്ന ഷഹീദ് അഫ്രീദിയും മാര്‍വാഡി കുബേര ദൈവങ്ങളെ കൂട്ടുപിടിക്കുന്ന ലളിത് മോഡിയും നാണയം വച്ചു കഴിഞ്ഞു.

കൂടുതല്‍ വായിക്കുവാന്‍

പാര്‍ട്ടികളുടെ ജാതിസ്നേഹം -- അനിലന്‍

കേരളത്തില്‍ സി.പി.എം ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തിക്കുന്നത് മതപരവും ജാതീയവുമായ ആശയ സംഹിതകളുമായാണ്. ഓരോ തെരഞ്ഞെടുപ്പിലും അത് പഞ്ചായത്തിലേക്കോ, പാര്‍ലമെന്റിലേക്കോ ആകട്ടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമുതല്‍ തുടങ്ങുന്നു പാര്‍ട്ടികളുടെ ജാതിസ്നേഹം. എല്ലാം നിശ്ചയിക്കുന്നത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍

കൂടുതല്‍ വായിക്കാന്‍

കഥ
ശേഷം -- യാസ്മിന്‍

പുറത്ത് മഴ പെയ്യുന്നുണ്ട്,തുലാത്തിലെ മഴ,കൂട്ടിനു ഇടിയും മിന്നലും.ജനലടച്ചേക്കാം,ജനലിനടുത്തേക്ക് നടന്ന ഞാന്‍ പെട്ടെന്നു നിന്നു,റൂമില്‍ ആരോ ഉണ്ട്,ഒന്നും കാണാന്‍ വയ്യ...മെഴുതിരി എപ്പേഴേ കെട്ടിരുന്നു. ദൈവമേ ....വീഴാതിരിക്കാന്‍ ജനല്‍ കമ്പിയില്‍ മുറുകെ പിടിച്ച് അടുത്ത മിന്നലിനായ് കാത്ത് നിക്കുമ്പോള്‍ എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയി..
കൂടുതല്‍ വായിക്കാന്‍

കവിത
എന്റെ സ്വപ്ന,ദുഖങ്ങളും നീയും.-- മനോജ് കുമാര്‍

മുന്‍കരുതല്‍ -- സോന ജി

പ്രണയത്തില്‍എന്റെ വണ്‍വേ പ്രണയത്തെപ്പറ്റി -- രാജേഷ് നന്തിയാംകോട്

ഞാനിവിടെ തെറ്റിക്കൊണ്ടേയിരിക്കുന്നു. അവളിലേക്ക് ഞാന്‍ വെറുതേ വഴി വെട്ടികൊണ്ടിരുന്നു. കാലങ്ങളായി, ഇനിയുമെത്താതെ തെറ്റി തെറ്റി പോകുകയാണ് ഞാന്‍. നിന്നിലേക്കെത്തുമോയെന്ന് ഞാനെന്നോടുതന്നെ നിരന്തരമാവര്‍ത്തിച്ചു..

വായിക്കുക

ജീവിതത്തില്‍
വഞ്ചിക്കപ്പെടുന്ന ആയുര്‍വ്വേദം ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്

ഇന്ന് കാണുന്ന പല പരസ്യങ്ങളും ശ്രദ്ധിച്ചാല്‍ നമ്മുക്ക് തന്നെ സംശയമാക്കും കേരളീയരെ അലട്ടുന്ന ഗുരുതരമായ പ്രശ്നം ലൈംഗിക ശേഷിക്കുറവാണെന്ന്. നിങ്ങള്‍ക്ക് സംതൃപ്തമായ ലൈംഗിക ജീവിതമാണ് അവര്‍ ഓഫര്‍ ചെയ്യുന്നത്. നിങ്ങളുടെ മറ്റു ശാരീരിക മാനസിക പ്രശ്നങ്ങളൊന്നും പ്രശ്നമല്ല, ഞങ്ങളുടെ മരുന്ന് കഴിച്ചാല്‍ മതി

പൂര്‍ണവായനക്ക്

പലരും പലതും: 12. അല്പം വണ്ടിക്കാര്യം.--- നാരായണസ്വാമി

ഒരുമാതിരിപ്പെട്ട എല്ലാ ആണ്‍പിള്ളേരുടെയും കുട്ടിക്കാലത്തെ ആഗ്രഹം ഒരു ഡ്രൈവര്‍ ആകാനായിരിക്കും. പെണ്‍കുട്ടികളുടേതെന്തെന്നറിയില്ല. അവള്‍ക്കാകട്ടെ അല്‍പം മുതിരുമ്പോള്‍ ഡ്രൈവര്‍മാരുമായുള്ള പ്രണയവും അത്യാവശ്യത്തിന്‌ ഒളിച്ചോട്ടവും പരക്കെ ഉണ്ടുതാനും. ആണായാലും പെണ്ണായാലും വണ്ടിയോട്ടത്തോടും സ്പീഡിനോടുമെല്ലാമുള്ള അഭിനിവേശം നന്നേ ചെറുപ്പത്തിൽതന്നെയുണ്ടെന്നു സാരം

വായിക്കുക

കാഴ്ചയില്‍

ഈണം രാഘവീയം...... - ടി ഷൈബിന്‍

കാലം കൈവണങ്ങിയ രാഘവ സംഗീതത്തിന്റെ നിര്‍ഗളാനുഭൂതിയില്‍ കൈരളിയുടെ ആസ്വാദക ഹൃദയം ഇന്നും ധ്യാനലീനമിരിപ്പാണ്. നാടോടി ശീലിന്റെ ഇളനീര്‍ മധുരവും ശാസ്ത്രീയ സംഗീതത്തിന്റെ ഗരിമയുമായി കെ രാഘവന്‍ മാസ്റര്‍ സൃഷ്ടിച്ച സംഗീത പ്രപഞ്ചം ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. മലയാളിയുടെ സ്വന്തം രാഘവന്‍ മാസ്ററെ തേടി ഒടുവില്‍ പത്മശ്രീ എത്തി; ഏറെ വൈകിപ്പോയെങ്കിലും
വായിക്കുക

കാലം തെറ്റിവിരിയുന്ന താമര -- രമേശ് ബാബു

25 വര്‍ഷം മുന്‍പ് യൂസഫലികേച്ചേരി എം ടി യുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നീലത്താമര. ഒരു സാധാരണ ചലച്ചിത്രം എന്നതിലുപരി അതിന്റെ പ്രമേയത്തിനോ, അന്തരീക്ഷത്തിനോ കേരളീയ സമൂഹത്തില്‍ അന്നോ, ഇന്നോ യാതൊരു പ്രസക്തിയുമില്ല.ചിത്രത്തിന്റെ ഇതിവൃത്തത്തിന് യാതൊരു ജീവിത ദര്‍ശനവും മുന്നോട്ടു വയ്ക്കാനുമില്ല. ചലച്ചിത്രകാരന്മാര്‍ക്ക് ഒന്നും ചെയ്യാനില്ലെങ്കില്‍
വായിക്കുക


ചലച്ചിത്രവിവാദങ്ങളിലെ കോര്‍പറേറ്റ് ബാധ! എ.ചന്ദ്രശേഖര്‍

വിവാദങ്ങളുടെ മഹാപ്രളയവുമായി ഒരു ദേശീയ ചലച്ചിത്രപുരസ്കാരപ്രഖ്യാപനം കൂടി സംഭവിക്കുമ്പോള്‍ അവാര്‍ഡുകളുടെ നാലയല്‍പക്ക പരിസരത്തുപോലും അടുക്കാന്‍ പറ്റാത്തതിലുള്ള ഖിന്നതയിലാണ്ടു മലയാളിയും മലയാള സിനിമയും. നഷ്ടപ്രതാപത്തിന്റെ പ്രഭുത്വസ്മരണകളില്‍ അഭിരമിച്ച് കാലം കഴിക്കെ, കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് അറിയാതെ പോയ മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും
വായിക്കുക

ലെന്‍സ് -- മാറ്റുവിന്‍ ചട്ടങ്ങളെ-- സാഗര്‍

മൈതാനത്തില്‍
മറഞ്ഞത് കളിയെഴുത്തിന്റെ കുലപതി
-- ശിവദാസന്‍ കരിപ്പാല്‍

ടെലിവിഷന്‍ ചാനലുകളിലൂടെ സ്വീകരണമുറിയില്‍ ഇടം പിടിക്കുന്നതിനു മുമ്പ്, കളിയുടെ ആവേശം ചോര്‍ന്ന് പോകാതെ, അതിന്റെ തുടക്കവും ഒടുക്കവും പത്രത്താളുകളിലൂടെ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയ കളിയെഴുത്തുകാരനാണ് വിംസി എന്ന വിഎം.ബാലചന്ദ്രന്‍. കളിക്കളത്തില്‍ ഇറങ്ങാതെയും ഗ്യാലറിയില്‍ പോകാതെയും സ്പോര്‍ട്സ് ആസ്വദിക്കാമെന്നത് മലയാളിയെ പഠിപ്പിച്ചതും വിംസിയാണ്
വായിക്കുക

പുതുലോകത്തില്‍
കപ്പ (മരച്ചീനി) അവിയല്‍
-- അമ്പിളി മനോജ്

പാചകത്തില്‍ ഇത്തവണ കപ്പ അവിയല്‍ ഉണ്ടാക്കുന്നതിനെ പറ്റി


ബൂലോഗത്തില്‍ബൂലോഗ വിചാരണ 31-- എന്‍ കെ

ബൂലോഗവിചാരണയില്‍ ഇത്തവണ മേഘസന്ദേശം , സ്വപ്‌നയാത്ര , ഉണ്ണിയുടെ ലോകം , എന്റെ കളിവാക്കുകള്‍ എന്നി ബ്ലോഗുകള്‍

ആത്മീയത്തില്‍
കൃഷ്ണനെ ക്രൂശിക്കാതിരിക്കുക
-- എ ജെ

നാട്ടുപച്ചയിലൂടെയും (ബ്ലോഗിലൂടെയും) ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ അനാവരണം ചെയ്യാന്‍ ശ്രമിച്ച കൃഷ്ണന്റെ ഭീകര മുഖം കണ്ടപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. കൃഷ്ണന്റെ സ്വന്തം പേരുകാരന്‍ എഴുതിയത് എന്ന താ‍ത്പര്യത്തിലാണ് വായന തുടങ്ങിയത്. ഉള്ളടക്കം ചരിത്രപരമായി ശരിയാണെന്ന് തോന്നുന്നില്ല

വായിക്കുക

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഫെബ്രുവരി ഒന്നു മുതല്‍ പതിനഞ്ച് വരെ പന്ത്രണ്ടു കൂറുകള്‍ക്കുമുള്ള സാമന്യ ഗ്രഹചാരഫലങ്ങള്‍

No comments: