Saturday, December 19, 2009

നാട്ടുപച്ചവിടാത്ത കവിതകള്‍

ഞായറാഴ്ചയും
ഒഴിവാക്കാതെവരും.
തിങ്കളാഴ്ച രാവിലെ
വരുന്നവര്‍ ബൈക്കിലാണ്.
ദേഷ്യപ്പെടാത്തയാള്‍
ചൊവ്വാഴ്ചയാണ്;
ബുധനാഴ്ചക്കാരന്‍
ഉച്ചയ്ക്കായതിനാല്‍
മിക്കവാറും കാണാറില്ല.
ആളില്ലെന്നു കണ്ടാല്‍
തിരികെപോകും;
വൈകീട്ടുവരുന്ന
വ്യാഴാഴ്ചക്കാരന്‍.
അടച്ചിട്ട വാതിലിനോട്
ദേഷ്യം തീര്‍ക്കും,
വെള്ളിയാഴ്ചക്കാരന്‍.......
സത്യം പറയാല്ലോ
ശനിയാഴ്ച
ഒളിഞ്ഞിരിക്കയാണ് പതിവ്.......

മുഖ്യധാരയില്‍ നിന്ന് നാട്ടിന്‍ പുറവും നാട്ടുകാരും നാട്ടുഭാഷകളും അകന്നുപോയിക്കൊണ്ടിരിക്കലല്ല. വാണിജ്യവല്‍ക്കരണത്തിലാണ് എത്തിനില്‍ക്കുന്നതെന്ന വര്‍ത്തമാനകാലാവസ്ഥയിലേക്കാണ് പുതു കവികളില്‍ ശ്രദ്ധേയനായ സുനില്‍കുമാര്‍ എം. എസ്സിന്റെ 'പേടിപ്പനി' എന്ന കവിതാസമാഹാരം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടക്കുളള കട്ടന്‍ ചായയും അരിവറുത്തതുമായ രുചിയോടെയും നാടത്തത്തോടെയും വായനക്കാര്‍ക്കിടയിലേക്ക് വരുന്നത്.

വായിക്കുക

No comments: