Friday, December 17, 2010

നാട്ടുപച്ച --അന്‍പത്തിയൊന്നാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

കൂടുതല്‍

സൈബര്‍ മലയാളമെന്ന പെട്ടിക്കട--മൈന ഉമൈബാന്‍


ഓഫീസിലേക്കു പോകുന്ന വഴിയില്‍ ആനുകാലിങ്ങള്‍ വില്‌ക്കുന്ന ഒരു പെട്ടിക്കടയുണ്ട്‌. മിക്കവാറും ഞാനവിടെ കയറും. സ്ഥിരം വാങ്ങുന്ന ആനുകാലിങ്ങള്‍ വാങ്ങും. മറ്റുള്ളവ ഒന്നു നോക്കും. ചിലതിന്റെ കവര്‍ കണ്ടാല്‍ വാങ്ങിച്ചേക്കാം എന്നു തോന്നും. ചില മാസികകള്‍ കണ്ട ഭാവം നടിക്കില്ല.
കൂടുതല്‍

വിക്കി ലീക്കുന്നത് ആര്‍ക്കു വേണ്ടി?--കറപ്പന്‍


മഷിപ്പേനയുടെ കാലത്താണ് പണ്ടത്തെ ലീക്ക്. ബോള്‍ പേന വന്നപ്പോള്‍ നമുക്ക് തന്നെ തോന്നി. ദിനമെത്ര സുന്ദരം. എന്നായാലും കൈകള്‍ ക്ളീന്‍.

ഇത് പക്ഷേ വിക്കി ലീക്കുന്ന കാലം. വിക്കിന്റെ പോലെ തന്നെയാണ് ലീക്കും. ഇടവിട്ടേ വരൂ രേഖകള്‍. വിക്കി വിക്കി ലീക്കുന്നത് കേള്‍ക്കാന്‍ സുഖം. എങ്കിലും കുഴപ്പത്തിലേക്കാണ് പോക്ക്. കൈകള്‍ അത്ര സുന്ദരമാവില്ല ഇനി ആര്‍ക്കും.

കൂടുതല്‍

ഇ-മലയാളത്തിന്‌ അക്കാദമിയുടെ അംഗീകാരം-സുനില്‍ കെ ഫൈസല്‍

എന്റെ കമ്പ്യൂട്ടറിന്‌ എന്റെ മലയാളം' എത്ര സുന്ദരമായ പദം പെയിന്‍ ആന്റ്‌ പാലിയേററീവിന്റെ 'സാന്ത്വനചികിത്സ' കഴിഞ്ഞാല്‍ 'എന്റെ കമ്പ്യൂട്ടറിന്‌ എന്റെ ഭാഷ' എന്ന വാക്കാണ്‌ തന്റെ ജീവിതത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളതെന്ന്‌ പറഞ്ഞത്‌ ഡോ. ബി ഇക്‌ബാലാണ്‌

കൂടുതല്‍

കഥ

നീരാളി---പ്രദീപ് പേരശ്ശന്നൂര്‍

ആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന്‌ പുറത്തേക്ക്‌ നടക്കുന്നതിനിടയിലാണ്‌ 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ്‌ എന്റെ അരുകിലേക്ക്‌ വന്നത്‌.

കൂടുതല്‍

കവിത
കരകാണാക്കടല്‍---അസീസ് കുറ്റിപ്പുറം

ക്ലോക്കിന്റെ നാക്ക്--
അടര്‍ന്നു വീഴാറായിട്ടുണ്ട്
ഇനി അതിനു സമയത്തെ
വിളിച്ചറിയിക്കാനാകുമോ...?

കൂടുതല്‍
പ്രവാസം

പ്രവാസത്തിന്റെ മറുപുറം തേടുമ്പോള്‍--മന്‍സൂര്‍ ചെറുവാടി

മുനിയാണ്ടിയെ നിങ്ങള്‍ക്ക് പരിചയം കാണില്ല. പക്ഷെ ഇയാളെ പോലെ കുറെ ആളുകളെ നിങ്ങളറിയുമായിരിക്കും. മണിമാളികകളും പുത്തന്‍കാറുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന പ്രവാസി പൊങ്ങച്ചത്തിന്റെ മറുപുറമാണ് മുനിയാണ്ടി.

എന്റെ താമാസസ്ഥലതിനടുത്തു പണിനടക്കുന്ന കെട്ടിടത്തിലെ നിര്‍മ്മാണ തൊഴിലാളിയാണ് മുനിയാണ്ടി. ഭാര്യ ഉണ്ടാക്കിത്തന്ന ശാപ്പാടും കഴിച്ചു ഒരു സിഗരട്ട് വലിക്കാന്‍ താഴെ ഇറങ്ങിയ എനിക്ക് പാര്‍ക്കിങ്ങിന്റെ മൂലക്കിരുന്നു ഉണങ്ങിയ കുബൂസ് പച്ചവെള്ളം കൂട്ടി കഴിക്കുന്ന അയാളെ കണ്ടില്ലെന്നു നടിക്കാനാവില്ലയിരുന്നു.

കൂടുതല്‍

കാഴ്ച്ച

ലെന്‍സ്---അധികാരം ജനങ്ങളിലേക്ക് --സാഗര്‍

നോക്കൂ ഇവിടെ

തുളസീ ദാസ് --കലൂര്‍ ഡെന്നിസ് ടീമിന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍

ഇവിടെ

യാത്ര

വജ്രം തേടിയൊരു യാത്ര....യാസ്മിന്‍


ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം.
ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും.
കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.

കൂടുതല്‍

ചിരി വര ചിന്ത

ശുദ്ധീകരണം!! ----വര്‍മ്മാജി

ശുദ്ധീകരണം കേരളാ മോഡല്‍

ദാ നോക്കൂ...

ബ്ലോഗ് ജാലകത്തില്‍ഇത്തവണ ഇസ്മായില്‍ കുറുമ്പടിയുടെ
ബ്ലോഗ്----തണല്‍
വായിക്കൂ...

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

ഇ.ഭാഷാ ശില്‍പ്പശാല

കേരള സാഹിത്യ അക്കഡമി തൃശ്ശൂരില്‍ സംഘടിപ്പിച്ച ഇ.മലയാള ഭാഷാ സാഹിത്യ ശില്‍പ്പശാലയിലെ
ചര്‍ച്ചകള്‍ നിരക്ഷരന്റെ കണ്ണിലൂടെ.

ഇവിടെ വായിക്കാം

Monday, December 6, 2010

നാട്ടുപച്ചയുടെ അന്‍ പതാം ലക്കം

നാട്ടുപച്ചയുടെ അന്‍ പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

മാറുന്ന ബന്ധങ്ങളും മാറാത്ത നമ്മളും ---അഷിത എം

മഴവിൽ ക്കാവടി എന്ന സിനിമയിലെ ഒരു രംഗം ഒർമ്മയിലുണ്ട് .
ആലിൻ ത്തറയിൽ ചോക്കു കൊണ്ട് വരച്ചു അതീവ ശ്രദ്ധയൊടെ ശങ്കരാടിയും നായകനായ ജയറാമും കൂട്ടരും രാത്രി പദ്ധതി തയ്യാറാക്കുന്നു. നമ്മളും ജാഗരൂകരായി. പിറ്റേ ന്നു പ്ലാൻ അനുസരിച്ചു പ്രണയ ബന്ധിതരായ നായകനും നായിക സിതാരയും കല്ല്യാണത്തെ എതിർക്കുന്ന വീട്ടുകാരുടെയും ഗുണ്ടകളുടെയും കണ്ണു വെട്ടിച്ചു ഒരു വിധം ചെന്നെത്തുമ്പൊൾ രജിസ്റ്റ്രേഷന്‍ ഒഫിസിനു അവധി. ഇതിലെറെ എന്തു സംഭവിക്കാൻ എന്ന ഭാവത്തിൽ നില്ക്കുന്ന കാമുകരുടെ നിരാശ അതിനെക്കാൾ തീവ്രതയൊടെ നമ്മളാണു അനുഭവിച്ചതു! (അപ്പുറത്തിരുന്നു ആശ്വാസത്തിന്റെ ചിരി ചിരിച്ച അച്ഛനെയും അമ്മയെയും അല്പ്പം പ്രതിഷേധത്തൊടെ നോക്കി കൗമാരം). അങനെയൊക്കെ ആണു നമ്മൾ പഠിച്ചതു പ്രേമിക്കുകയാണെങ്കില്‍

കൂടുതല്‍

അരുന്ധതി നക്ഷത്രവും ഷാഹിനയും -- കറപ്പന്‍


പണ്ട് നമ്പൂരാര്‍ക്കും നായന്മാര്‍ക്കും ഇടയില്‍ ഒരാചാരം ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞെത്തിയാല്‍ നവവധൂവരന്മാരെ അരുന്ധതി നക്ഷത്രം കാണിക്കും. സപ്തര്‍ഷികളില്‍ വസിഷ്ഠനോട് ചേര്‍ന്നാണ് അരുന്ധതി. മങ്ങിയേ കാണൂ. കണ്ടാലോ? ആറു മാസം ആയുസ്സ് ഉറപ്പ്. അതായിരുന്നു വിശ്വാസം. കൊച്ചു പിള്ളേരെ വയസ്സന്മാര്‍ക്ക് കെട്ടിച്ചു വിടുന്ന കാലം. അത്ര നല്ല കാഴ്ചയാണെങ്കില്‍ അടുത്തെങ്ങും തട്ടിപ്പോവില്ലെന്നത് ആചാരത്തിന്റെ ശാസ്ത്രം.

കൂടുതല്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചിന്റെ റോഡുകള്‍---നിത്യന്‍

യുദ്ധമുഖത്ത് ന്യൂസ് റിപ്പോര്‍ട്ടറായി പണിയെടുക്കലാണോ വടക്കന്‍ കേരളത്തിലെ ഏതെങ്കിലും റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കലാണോ എളുപ്പത്തില്‍ മരണം വിളിച്ചുവരുത്തുക? സ്ഥിതിവിവരക്കണക്കുകള്‍ വച്ചുനോക്കിയാല്‍ നമ്മുടെ റോഡുകള്‍ ഏതു മുന്തിയ ഭീകരവാദികളെക്കാളും ഒരുപടികൂടി മുന്നിലാണ്.
കൂടുതല്‍

കഥ
മരണാഘോഷം -- എ ജെ
പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

കൂടുതല്‍

കവിത
കറുപ്പ്---പി ആഷിഖ് അലി


കറുപ്പാണ് നിറം
കറുപ്പാണഴക്.
നിറമില്ലായ്മയാണ്
കറുപ്പിന്റെ അഴക്.
നിറമില്ലാത്ത നിറങ്ങളെ തേടി
മടുത്തു.
ഇനി നാം തിരിയുക കറുപ്പിലേക്ക്!

കൂടുതല്‍

പ്രവാസം

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍---സ്വപ്ന അനു ബി ജോര്‍ജ്




ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും ,സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌.മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍.ഈ സദ്‌ വാര്‍ത്ത"ലോകസമാധാനത്തിന്റെ മശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍.

കൂടുതല്‍

പലരും പലതും: 26. അകക്കണ്ണുതുറപ്പിക്കാന്‍.--നാരായണ സ്വാമി



രണ്ടാംക്ലാസ്സിലോ മൂന്നാംക്ലാസ്സിലോ പഠിച്ച വരികളാണ്:

"പുറംകണ്ണുതുറപ്പിക്കാന്‍
പുലര്‍കാലേ സൂര്യനെത്തണം
അകക്കണ്ണുതുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണം."

കൂടുതല്‍

കാഴ്ച

തേസ്..
മോഹന്‍ലാലും പ്രിയദര്‍ശനും ആദ്യമായി ഹിന്ദിയില്‍ ഒന്നിക്കുന്ന തേസിന്റെ ചിത്രീകരണം ഇംഗ്ലണ്ടില്‍ തുടങ്ങി. മോഹന്‍ലാല്‍ പ്രിയന്‍ കൂട്ടുകെട്ടില്‍ നാല്പതോളം
ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്..
കൂടുതല്‍

കാസനോവ
അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം നടത്തുന്ന ഒരാളാണു കാസനോവ. അതുകൊണ്ടാവാം ഉദ്യാനങ്ങള്‍ അയാളുടെ
ബലഹീനതയാണു. സ്വന്തം ഉദ്യാനം പരിപാലിക്കുന്നതും അയാള്‍ തന്നെ.

കൂടുതല്‍

മൈതാനം

ഏഷ്യാഡ് 2010 -- ജയന്‍
പ്രതീക്ഷയര്‍പ്പിച്ചവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിത നേട്ടം കൈവരിച്ച കായിക താരങ്ങള്‍ ഇന്ത്യയുടെ യശസ്സുയര്‍ ത്തുന്നതാണ് ഗ്വാങ്ചൌ ഏഷ്യന്‍ ഗെയിംസില്‍ കണ്ടത്.ഷൂട്ടിങ്ങ്, ഭാരോദ്വഹനം,ഗുസ്തി, ബാഡ്മിന്റണ്‍,ഹോക്കി,വോളിബോള്‍ എന്നീയിനങ്ങളിലെ നഷ്ടം ഇന്ത്യ നികത്തിയത്
കൂടുതല്‍
ബൂലോകം

ഞാന്‍ നേനാ സിദ്ധീഖ് ...
മാലപ്പടക്കം , എന്‍റെ വീതം , ചിത്രകൂടം , തൊഴിയൂര്‍ എന്നീ ബ്ലോഗുകളിലൂടെ നിങ്ങള്‍ക്ക് പരിചയം ഉണ്ടായേക്കാവുന്ന ബ്ലോഗ്ഗര്‍ സിദ്ധീഖ് തൊഴിയൂരിന്‍റെ രണ്ടാമത്തെ പുത്രി , ഞമനെങ്കാടു ഐ. സി. എ സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പന്ത്രണ്ടു തികയാന്‍ എട്ടുമാസം കൂടിയുണ്ട് , എന്‍റെ ഉമ്മയും ചെറിയൊരു എഴുത്തുകാരി ആയിരുന്നു
കൂടുതല്‍
ആത്മീയം

2010 ഡിസംബര്‍ 1 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

Wednesday, November 17, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയൊമ്പതാം ലക്കം

നാട്ടുപച്ചയുടെ എല്ലാ വായനക്കാര്‍ക്കും പെരുന്നാളാശംസകള്‍,

ഈ ലക്കത്തിലെ പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

പോത്തിന്റെ ചിരി -- കറപ്പന്‍

പട്ടികള്‍ ചിരിക്കാറില്ല. പൂച്ചകളും. പോത്തുകള്‍ എത്തിത്തുടങ്ങി , ലീഗ് സമ്മേളനം ഉഷാര്‍ എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കുന്നത് പോത്തുകളല്ല. ലീഗുകാര്‍ തന്നെയാണ്. അതു തന്നെ കോണ്‍ഗ്രസ് സമ്മേളനത്തിന് കോഴികള്‍ വന്നു തുടങ്ങി എന്നു പറയുമ്പോഴത്തെ കാര്യവും. കോഴികള്‍ കൂവാറേയുള്ളൂ. ചിരി മനുഷ്യന് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്.

കൂടുതല്‍

കഥ

മരണാഘോഷം -- എ ജെ

പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

കൂടുതല്‍

കവിത


മാപ്പ്,----ഹാരിസ് കുറ്റിപ്പുറം

എന്റെ കവിത മരിച്ചില്ലെ...
തിരിച്ചറിയാനാവാതെ
വഴിയില്‍.....

കൂടുതല്‍


വായന


അമ്മയുടെ സ്വന്തം, നമ്മുടേയും.-- ഡോ. ജി. നാരായണസ്വാമി


ശ്രീകൃഷ്ണദാസ്‌ മാത്തൂറിന്റെ 'അമ്മയുടെ സ്വന്തം' (ഉണ്മ പബ്ലിക്കേഷൻസ്‌, 2010, വില രൂ. 45/-) എന്ന കൊച്ചു കവിതാസമാഹാരം ഒറ്റയിരിപ്പിനു വായിച്ചുപോകാനായേക്കും. പക്ഷെ വീടുവിട്ടതിനിശേഷവും വിട്ടുമാറാത്ത വീട്ടുവിചാരംപോലെ ആ കവിതകൾ മനസ്സിൽ വിങ്ങിക്കിടക്കും ഒരുപാടുകാലം. ഒരു വീണ്ടുവിചാരംപോലെ അതെടുത്തു വീണ്ടും വായിക്കും. ഒരു പൂ നമ്മൾ ഒറ്റനോട്ടംകൊണ്ടു മതിയാക്കാറില്ലല്ലോ. കാട്ടുതീയായിപ്പടരാൻ ഒരു തീപ്പൊരി മതിയല്ലോ.

കൂടുതല്‍


ജീവിതം

പലരും പലതും: 25. ഗോ...........ഗോവ!--നാരായണ സ്വാമി
'ഗോവപുരി' ആണ് 'ഗോവ' ആയത് എന്നാണു പ്രമാണം. പ്രാദേശികമൊഴിയില്‍ ഗോവ, 'ഗോ(ം)യേ(ം)'. 'കൊങ്കണി'വാക്കുകള്‍ (നമുക്കതു 'കൊങ്ങിണി') മിക്കപ്പോഴും നാസികത്തിലാണ് തുടങ്ങുന്നതും തുടരുന്നതും അവസാനിക്കുന്നതും; അതാണ് (ം)-കൊണ്ടുദ്ദേശിക്കുന്നത്. 'കൊ(ം)കണി(ം)' -- അതാണ് 'കൊങ്കണി'യുടെ ഏകദേശം അടുത്ത ഉച്ചാരണം.
കൂടുതല്‍

കാഴ്ച്ച
ഇത്തവണ പുതിയ രണ്ട് സിനിമകളുടെ വിശേഷങ്ങള്‍...
ഗദ്ദാമ
അറബി നാടുകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ കണ്ണീരിന്റെയും യാതനകളുടെയും കഥയുമായാണു ഇത്തവണ കമല്‍
വരുന്നത്. ഗദ്ദാമ എന്നു പറഞ്ഞാല്‍ അറബിയില്‍ വീട്ടുവേലക്കാരി. കുടുംബത്തെ പട്ടിണിയില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും കര കയറ്റാമെന്ന
പ്രതീക്ഷയിലാണു ഈ സ്ത്രീകള്‍ ഗള്‍ഫു നാടുകളില്‍ എത്തുന്നത്.
കൂടുതല്‍

ദ ത്രില്ലര്‍

ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമാണു ദ ത്രില്ലര്‍. ഒരു വഴിയോരക്കൊലപാതകത്തിന്റെ നിഗൂഡതകള്‍ അനാവരണം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥിരാജാണു നായകന്‍.
കൂടുതല്‍



യാത്ര


ബാരട്ടാംഗ് ഐലന്റ്റിലൂടെ---യാസ്മിന്‍


ആന്‍ഡമാനിലെ പ്രധാന ആകര്‍ഷക കേന്ദ്രമാണു ബാരട്ടാംഗിനടുത്തുള്ള ലൈം സ്റ്റോണ്‍ കേവും, മഡ് വോള്‍കാനോയും. ഓര്‍മയിലെന്നും.
തങ്ങി നില്‍ക്കുന്ന ഒരു യാത്രയായിരുന്നു അത്. കൊടുംകാട്ടിനുള്ളിലൂടെ ,ചുറ്റുമുള്ള ആരവങ്ങള്‍ക്ക് കാതോര്‍ത്ത് രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.
ആദ്യം പോയത് മഡ് വോള്‍ക്കാനോ കാണാനായിരുന്നു. നടന്നു കയറണം മുകളിലേക്ക് . ലാവ ഒഴുകിയത് പോലെ ചളി താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ലോകത്തില്‍ തന്നെ അപൂര്‍വ്വമാണു മഡ് വോള്‍ക്കാനോ.
കൂടുതല്‍

ക്യാമ്പസ്
അമ്മ മനസ്സ്

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമാണു അമ്മ മനസ്സ്. നൊന്ത് പെറ്റ കുഞ്ഞിനു വേണ്ടി സഹനത്തിന്റെ കൊടുമുടികള്‍ താണ്ടുന്നവള്‍ അമ്മ. പക്ഷെ അതെത്രത്തോളം ശരിയാണെന്നും ,എത്രമാത്രം ഓരോ അമ്മക്കും ഈ ഊഷ്മള ഭാവങ്ങള്‍ തന്റെ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നുണ്ടെന്നുമുള്ളതിലേക്ക് ഒരന്വേഷണമാണു ഈ സിനിമ. വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടി ഏറ്റവും അധികം ആഗ്രഹിക്കുക അമ്മയുടെ സാമീപ്യമാണു.

കൂടുതല്‍

നോട്ടത്തിലിത്തവണ മുള്ളൂക്കാരന്‍....


പുതുലോകം- കലത്തപ്പം: മിമ്മി
ഇത്തവണ നമുക്ക് കലത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,പെരുന്നാളൊക്കെയല്ലെ...

കൂടുതല്‍
ബൂലോഗം

ബ്ലോഗ് ജാലകത്തിലത്തവണ കുഞ്ഞൂസിന്റെ ബ്ലോഗ്.....

കൂടുതല്‍

Wednesday, November 3, 2010

ജൈനിമേട് ജൈനക്ഷേത്രം

ചരിത്രപ്രാധാന്യമുള്ള ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു.

കൂടുതല്‍

ആന്‍ഡമാനിലൂടെ..--

"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941


ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..
ആ മണ്ണിനടിയില്‍ ഒരിക്കലും ഉണരാ‍ത്ത ഒരു നിദ്രയിലേക്ക് ആണ്ട് പോയ കുഞ്ഞ് രാജകുമാരി. അവള്‍ തനിച്ചല്ല ,

കൂടുതല്‍

Tuesday, November 2, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയെട്ടാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പത്തിയെട്ടാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

അയ്യപ്പസംസ്കാരം -- കറപ്പന്‍
നേന്ത്രക്കായ മൂക്കുമ്പോള്‍ ശ്രാദ്ധമൂട്ടുക എന്നൊരു ചൊല്ലുണ്ട് പണ്ടത്തെ ഫ്യൂഡല്‍ മലയാളത്തില്‍. മരിച്ച കാരണവര്‍ക്ക് ശ്രാദ്ധം പ്രധാനമാണ്. പരേതാത്മാവിന്റെ വേണ്ടി കൈകൊട്ടി ശ്രാദ്ധമൂട്ടുന്ന പോലെ തന്നെ അമ്മാവന് പിന്നീടുള്ള ശ്രാദ്ധച്ചോറും പ്രധാനമാണ്. അതിന് പ്രധാനമാണ് കായ കൊണ്ടുള്ള മെഴുക്കുപുരട്ടി. അപ്പോള്‍ ആ കായ മൂക്കാതെ എങ്ങനെ ശ്രാദ്ധമൂട്ടും.

കൂടുതല്‍

കവിത
കിളി -- സി പി അബൂബക്കര്‍
ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
കുരുവിതന്‍ ലക്ഷ്യമെന്താവാം?
കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
തെണ്ടിനടക്കണമെന്നോ?

കൂടുതല്‍

പുതുകവിതയോട്‌ അയ്യപ്പൻ മാഷ്‌ പറയുന്നുവോ:-- ശ്രീകൃഷ്ണദാസ്‌ മാത്തൂർ

കന്നി'യയ്യപ്പ'നാണല്ലേ? വരിക,
കരളിൻ നെയ്തേങ്ങയിൽ
ജീവിതം കത്തിക്കാനുള്ള ലാവ

കൂടുതല്‍

ജീവിതം

മസ്കറ്റ് മണല്‍കാറ്റുകള്‍- - സുധ ഷാ- മസ്കറ്റ് ഫിലിം വര്‍ക് ഷോപ്പ്--- സപ്ന അനു ബി ജോര്‍ജ്


തിയറ്ററില്‍ പോയി സിനിമകാണുന്ന ഒരാള്‍ വെള്ളിത്തിരയില്‍ നിറയുന്ന ഒരു സിനിമയെ കഥയായി മാത്രം കാണുന്നു. എന്നാല്‍ സിനിമ നിര്‍മ്മിക്കുന്നത് അതിന്റെ കഥാതന്തുവില്‍ നിന്നും, അതിനെ മെനെഞ്ഞെടുക്കുന്ന ഒരു സംവിധായകന്‍ ,പ്രേക്ഷകന്‍ കാണാനാഗ്രഹിക്കുന്ന കഥ മെനെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.അവരുടെ മനസ്സിനിഷ്ടപ്പെടുന്ന കഥ,ആസ്വദിക്കത്തക്കാതായ ഒരു കഥ അതാണ്‍ സിനിമയുടെ കാതല്‍ .

കൂടുതല്‍


പലരും പലതും: 24. കടല്‍ എന്ന കടംകഥ. നാരായണസ്വാമി

അന്തരീക്ഷത്തെയപേക്ഷിച്ച് സമുദ്രത്തിന്റെ പരപ്പും ആഴവും തുച്ഛമാണ്. എന്നിട്ടും കടലിനെപ്പറ്റിയുള്ള നമ്മുടെ അറിവ് വളരെ കുറവാണ്. പല സമുദ്രരഹസ്യങ്ങളും നമുക്കിന്നുമറിയില്ല. കാരണം പലതാണ്.
കരയെക്കുറിച്ചും ശൂന്യാകാശത്തെക്കുറിച്ചും ഒരിടത്തുനിന്നുപഠിക്കാന്‍ നമുക്കൊരു തറയുണ്ട്.

കൂടുതല്‍

കാഴ്ച

നോട്ടത്തില്‍ ഇത്തവണ

സമര മുഖത്തു നിന്നും വാഗ്ദത്ത ഭൂമിയിലേക്ക് -- സുനില്‍ എം

കൂടുതല്‍

യാത്രയില്‍

ജൈനിമേട് ജൈനക്ഷേത്രം -- മുള്ളൂക്കാരന്‍

ചരിത്രപ്രാധാന്യമുള്ള ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു.

കൂടുതല്‍


ആന്‍ഡമാനിലൂടെ..----യാസ്മിന്‍

"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941


ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..

കൂടുതല്‍

പുതുലോകം

ചിക്കന്‍ ദില്‍ക്കുഷ് ഉണ്ടാക്കുന്ന വിധം
ഇവിടെ

ബൂലോകം

ബ്ലോഗ് ജാലകം -- ഓസോണ്‍പരിരക്ഷകന്‍--ഷിനോജേക്കബ് കൂറ്റനാട്

തന്റെ പ്രവര്‍ത്തികൊണ്ട് ഒരു ദോഷം സംഭവിയ്ക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ , ആ ദോഷത്തിന് ഉള്ളുതുറന്ന് പരിഹാരവും ചെയ്യുന്നു....
അങ്ങിനെ ഒരു കാഴ്ചയെ പരിചയപ്പെടുത്തട്ടെ...

കൂടുതല്‍